Connect with us

More

ഇമ്രാന്‍ ഖാന്‍ നയിക്കും; പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു

Published

on

ഇസ്്‌ലാമാബാദ്: ക്രിക്കറ്റിന്റെ പിച്ചില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക്.
പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഇമ്രാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ആകെയുള്ള 209 സീറ്റില്‍ 109 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. അതേസമയം കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രാജ്യം ഭരിക്കണമെങ്കില്‍ മുന്‍ ക്രിക്കറ്റ് താരത്തിന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും.

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നേതൃത്വം നല്‍കുന്ന പാകിസ്താന്‍ മുസ്്‌ലിംലീഗ് 63 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ബിലാവല്‍ ഭൂട്ടോയുടെ പി.പി.പി 39 സീറ്റുകളുമായി മൂന്നാമതായി. സ്വതന്ത്രരും ചെറുകക്ഷികളും 54 സീറ്റുകളില്‍ വിജയിച്ചു. ഭൂരിപക്ഷത്തിനായി 137 സീറ്റുകള്‍ വേണമെങ്കിലും സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാന്‍ ഖാനെ പിന്തുണക്കുമെന്നാണ് സൂചന.
അതേസമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി പാകിസ്താന്‍ മു്‌സ്്‌ലിംലീഗ് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്. സൈന്യത്തെ പ്രീതിപ്പെടുത്തിയും അല്‍പം തീവ്രനിലപാടുകള്‍ സ്വീകരിച്ചുമാണ് ഇമ്രാന്‍ ഖാന്റെ വളര്‍ച്ച എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് മത്സരിച്ച ഇമ്രാന്‍ അഞ്ചിടത്തും വിജയിച്ചു ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. തങ്ങള്‍ വിജയിച്ചതായും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു. ഇത് ചരിത്രപരമായ തെരഞ്ഞെടുപ്പാണെന്നും സൈന്യത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് ജിന്ന വിഭാവനം ചെയ്ത പാക്കിസ്താന്‍ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് അല്ലാഹുവിന് നന്ദി പറയുന്നതായും ഖാന്‍ പറഞ്ഞു. അഴിമതിരഹിത ഇസ്്‌ലാമിക ക്ഷേമ രാജ്യമായ പുതിയ പാകിസ്താന്‍ എന്നായിരുന്നു ഇമ്രാന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ തുടരണമെന്ന് ഇമ്രാന്‍ പറഞ്ഞു.
ഇന്ത്യ ഒരു ചുവട് മുന്നോട്ടു വെച്ചാല്‍ പാകിസ്താന്‍ രണ്ട് ചുവട് വെക്കാന്‍ തയാറാണെന്നും, കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തി രാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കും, ചൈനയുമായുള്ള വ്യാപാര ബന്ധം തുടരുമെന്നും പറഞ്ഞ ഇമ്രാന്‍ തന്നെ ബോളിവുഡ് വില്ലനെ പോലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണുന്നതെന്നും എന്നാല്‍ ക്രിക്കറ്റ് താരമായ തനിക്കാണ് ഇന്ത്യയുമായി ഏറ്റവും നല്ല ബന്ധമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പാകിസ്താനില്‍ പുതിയ യുഗപിറവിയാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending