Culture
മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്‍

എം.പി അബ്ദു സമദ് സമദാനി
ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്‍ലമെന്റിലും ജീവിതകാലം മുഴുവന്‍ മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ പണിതുയര്‍ത്തിയതായിരുന്നു അത്. ദേശീയതയും ബഹുസ്വരതയുമായിരുന്നു അതിന്റെ മറ്റ് അടിസ്ഥാനങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ എന്തിനെയും അരിഞ്ഞുവീഴ്ത്തുന്ന ഖഡ്ഗ പ്രഹരമായിരുന്നു കുല്‍ദീപിന്റെ തൂലിക ഏല്‍പിച്ചത്.
വിഭജനത്തോടെ പാകിസ്താന്റെ ഭാഗമായിത്തീര്‍ന്ന ലാഹോറില്‍ ജനിച്ച് സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്നെ ഇന്ത്യയിലേക്ക് മാറിത്താമസിച്ച കുടുംബത്തിലെ അംഗമായ കുല്‍ദീപ് നയാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍, പാര്‍ലമെന്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും അദ്ദേഹത്തിന്റെ മുഖ്യതട്ടകം മാധ്യമരംഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കോളങ്ങള്‍ വിപുലമായി വായിക്കപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും പംക്തികളെപ്പോലെ ശ്രദ്ധിക്കപ്പെടുകയും ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു.
‘അന്‍ജാം’ എന്ന ഉര്‍ദു ദിനപത്രത്തില്‍ നിന്നാണ് സുദീര്‍ഘമായ ആ തൂലികാ സഞ്ചാരം ആരംഭിക്കുന്നത്. പഴയ ഡല്‍ഹി നഗരത്തില്‍ കബാബും കഴിച്ച് ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന ബിഎഡും എല്‍.എല്‍.ബിയുമുള്ള ചെറുപ്പക്കാരന്‍ യാസീന്‍ എന്ന വ്യക്തി എഡിറ്ററായ ‘അല്‍ജാമില്‍’ എത്തിച്ചേര്‍ന്നു. പഴയ ഡല്‍ഹിയില്‍ തന്നെയുള്ള ബെല്ലിമാരാന്‍ തെരുവില്‍ നിന്നായിരുന്നു ‘അന്‍ജാം’ അച്ചടിച്ചിരുന്നത്. അവിടെ നിന്ന് കുല്‍ദീപ് നയാര്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഞ്ചാബി മാതൃഭാഷക്കാരനായ കുല്‍ദീപിന് ഉര്‍ദുവും മാതൃഭാഷ പോലെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യലോകം മുഴുവന്‍ ഉര്‍ദു ആയിരുന്നു. ഉര്‍ദുവിന്റെ വേരുകള്‍ ചെന്നെത്തുന്ന ഭാഷകളില്‍പെട്ട പേര്‍ഷ്യനും അദ്ദേഹത്തിന് വശമായിരുന്നു.
കേരളത്തില്‍ ഞങ്ങള്‍ ഒന്നിച്ച് നടത്തിയ യാത്രകള്‍ക്കെല്ലാം ഉര്‍ദുവിന്റെ കാവ്യസുഗന്ധം ഉണ്ടായിരുന്നു. നിരവധി ഈരടികള്‍ ഒന്നിച്ചിരുന്നു ആസ്വദിക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കാവ്യമുഹൂര്‍ത്തങ്ങള്‍…. ഗാലിബും ഇഖ്ബാലും ഫിറാഖും ഫൈസും ജോഷും ഹസ്‌റത്തുമെല്ലാം കുല്‍ദീപിന്റെ ഇഷ്ട കവികളായിരുന്നു. നിരവധി കവിതകള്‍ അദ്ദേഹം മന:പാഠമാക്കി ഓര്‍മ്മയില്‍ അടുക്കിവെച്ചു. സന്ദര്‍ഭം വരുമ്പോള്‍ അതത്രയും ഈണത്തില്‍ അദ്ദേഹത്തിന്റെ പൗരുഷമുള്ള സ്വരത്തിലൂടെ പ്രവാഹം കൊണ്ടു.
ഉര്‍ദുവില്‍ പത്രപ്രവര്‍ത്തനത്തിന് അത്ര മെച്ചപ്പെട്ട ഭാവിയില്ലെന്ന് പറഞ്ഞു ഇംഗ്ലീഷിലേക്ക് മാറാന്‍ കുല്‍ദീപിനെ ഉപദേശിച്ചത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്‌റത്ത് മൊഹാനിയായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും കുല്‍ദീപ് നയാര്‍ അന്ത്യം വരെയും ഉര്‍ദുവിലെയും പഞ്ചാബിലെയും പത്രങ്ങളില്‍ എഴുതിക്കൊണ്ടേയിരുന്നു. യു.എന്‍.ഐയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും അമരസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അനവരതം പ്രയത്‌നിച്ച അദ്ദേഹത്തിന്റെ കരങ്ങളില്‍ പത്രങ്ങളും വാര്‍ത്താ ഏജന്‍സികളും കൂടുതല്‍ ശക്തി സംഭരിക്കുകയായിരുന്നു. സുപ്രധാനമായ ഇതര മേഖലകളില്‍ പലതിലും പ്രവര്‍ത്തിച്ചുവെങ്കിലും കുല്‍ദീപിന് എന്നും ഏറ്റവും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തനം തന്നെയായിരുന്നു. പത്രക്കാരനായിരിക്കുക, റിപ്പോര്‍ട്ടര്‍ ആയിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് അദ്ദേഹം പലവുരു പറയുകയുണ്ടായി.
ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച സൂക്ഷ്മമായ അറിവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും കുല്‍ദീപിന്റെ ദൗത്യത്തിന് കൂടുതല്‍ മിഴിവേകി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ‘അന്‍ജാമി’ലായിരിക്കെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ലാല്‍ബഹദൂര്‍ ശാസ്ത്രിയോടും അദ്ദേഹം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അടുപ്പം ഉണ്ടായിരിക്കെ തന്നെ അവരെ വിവിധ ഘട്ടങ്ങളില്‍ ശക്തമായി പിന്തുണക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ- പാക് യുദ്ധകാലത്ത് കുല്‍ദീപ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചും അടിയന്തിരാവസ്ഥക്കാലത്ത് അവരെ വിമര്‍ശിച്ചും എഴുതി. അടിയന്തിരാവസ്ഥയെ ശക്തമായി വിമര്‍ശിച്ച കുല്‍ദീപ് നയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തിഹാര്‍ ജയിലില്‍ തനിക്ക് ലഭിച്ചിരുന്ന ഭക്ഷണത്തില്‍ നിറയെ ഈച്ചയായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ആഹാരം കഴിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ ഈച്ച നിറഞ്ഞ ഭക്ഷണത്തോട് പൊരുത്തപ്പെടാന്‍ ശീലിച്ചു.
തന്റെ മനസ്സാക്ഷിയെ പിന്‍പറ്റിക്കൊണ്ട് നടത്തിയ പോരാട്ട വഴികളിലെ പ്രതിസന്ധികള്‍ അചഞ്ചലനായി നേരിട്ട കുല്‍ദീപ് നയാര്‍ നേരിനും നീതിക്കും വേണ്ടിയുള്ള സമരമാണ് പത്രപ്രവര്‍ത്തനം എന്ന് വിശ്വസിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള വലിയൊരു കാവല്‍ ദൗത്യമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വര്‍ഗീയ, ഫാസിസ്റ്റ് പ്രവണതകള്‍ രാജ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അദ്ദേഹം തിരിച്ചറിയുകയും അതിനെ ധീരമായി നേരിടുകയും ചെയ്തു. സമുദായ സൗഹാര്‍ദ്ദവും ബഹുസ്വരതയും അദ്ദേഹത്തിന്റെ സുപ്രധാന തത്വങ്ങളും കര്‍മ്മമേഖലകളുമായിരുന്നു. ദേശീയോദ്ഗ്രഥനം നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സുരക്ഷയില്‍ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച കുല്‍ദീപ് അതിന്റെ സംരക്ഷണത്തിനായി വീറോടെ വാദിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ഈ ലേഖകന്‍ രാജ്യസഭയില്‍ അംഗമായി ചെന്നപ്പോള്‍ അവിടെ കുല്‍ദീപ് നയാര്‍ ഉണ്ടായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനെയാണ് പില്‍ക്കാലത്ത് ആ ബന്ധം പ്രധാനം ചെയ്തത്. മൂന്ന് തവണ കേരളത്തിലെ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാ ക്ഷണങ്ങളും സ്വീകരിച്ചു കോഴിക്കോട്ട് വന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങള്‍ ചെയ്തു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അവസരമുണ്ടായതും ഓര്‍ക്കുന്നു. പത്‌നീസമേതം കേരളത്തില്‍ വന്ന അദ്ദേഹം ഇവിടത്തെ പ്രകൃതിഭംഗിയും ഭക്ഷണവും ആസ്വദിച്ചു. ഉര്‍ദു, പഞ്ചാബി ഗസല്‍, ഖവാലികളുടെ സീഡികള്‍ യാത്രക്കിടയില്‍ കേള്‍പ്പിച്ച് അദ്ദേഹത്തെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭങ്ങളും ഇപ്പോള്‍ ദു:ഖത്തോടെ ഓര്‍ക്കുന്നു.
എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലാകെ അടിമുടി ഒരു യഥാര്‍ത്ഥ മതേതരവാദിയായിരുന്നു കുല്‍ദീപ് നയാര്‍. മതേതര ഇന്ത്യയുടെ ഭാവിയായിരുന്നു അദ്ദേഹത്തെ എപ്പോഴും പ്രത്യേകിച്ചും അവസാനകാലത്ത് ഉല്‍ക്കണഠാകുലനാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോര്‍ട്ടു ചെയ്ത ആ യുവ പത്ര പ്രവര്‍ത്തകന്‍ ഗാന്ധിജിക്ക് ശേഷം ഇന്ത്യ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നു. പില്‍ക്കാലത്ത് പലപ്പോഴും അതേ ചോദ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നീതിയുടെ പോരാളിയായ വലിയൊരു മാധ്യമ പ്രതിഭ മാത്രമായിരുന്നില്ല കുല്‍ദീപ് നയാര്‍. യഥാര്‍ത്ഥ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. തന്റെ ജീവിതം തന്നെ മനുഷ്യത്വത്തിനായി സമര്‍പ്പിച്ച മഹാനായ മനുഷ്യ സ്‌നേഹി.
Film
എ.എം.എം.എ അല്ല, അമ്മ എന്ന് വിളിക്കണം’ ശ്വേത മേനോന്‍
സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

ലൈംഗിക പീഡനാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.
വളരെ ആലോചിച്ചതിനുശേഷമാണ് അമ്മയുടെ പ്രസിഡന്റാവാന്‍ തീരുമാനിച്ചത്. അവസാന നിമിഷത്തിലാണ് ഞാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതുവരെ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ നടന്നു. അത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു. തെരഞ്ഞെടുപ്പ് വഴി പലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ന് അവര്‍ പറഞ്ഞു.
സ്ത്രീയും പുരുഷനും ഒരേ തലത്തിലായിരിക്കണം എന്ന വിശ്വാസമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ലിംഗസമത്വം എന്നത് വെറും സ്ത്രീപുരുഷ താരതമ്യമല്ല, മറിച്ച് പരസ്പരം ബഹുമാനിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നിലപാടാണെന്നും സംഘടനയെ എ.എം.എം.എ എന്നു വിളിക്കാതെ ‘അമ്മ’ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യര്‍ത്ഥിച്ചു.
കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരെയും ശിക്ഷിക്കരുതെന്നും സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊതുജനത്തോട് പറയാനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചുവെന്ന ധാരണ തെറ്റാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്നു മാത്രമാണ് കമ്മിറ്റി പറഞ്ഞത്. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നവെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ വ്യവസ്ഥിതി മാറ്റാന്‍ സാധിക്കുക.
ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്‌നങ്ങളെ മാറ്റരുതെന്നും അവര്‍ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു
Film
ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.
ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്