Connect with us

Culture

മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്‍

Published

on

എം.പി അബ്ദു സമദ് സമദാനി

ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്‍ലമെന്റിലും ജീവിതകാലം മുഴുവന്‍ മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ പണിതുയര്‍ത്തിയതായിരുന്നു അത്. ദേശീയതയും ബഹുസ്വരതയുമായിരുന്നു അതിന്റെ മറ്റ് അടിസ്ഥാനങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ എന്തിനെയും അരിഞ്ഞുവീഴ്ത്തുന്ന ഖഡ്ഗ പ്രഹരമായിരുന്നു കുല്‍ദീപിന്റെ തൂലിക ഏല്‍പിച്ചത്.

വിഭജനത്തോടെ പാകിസ്താന്റെ ഭാഗമായിത്തീര്‍ന്ന ലാഹോറില്‍ ജനിച്ച് സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്നെ ഇന്ത്യയിലേക്ക് മാറിത്താമസിച്ച കുടുംബത്തിലെ അംഗമായ കുല്‍ദീപ് നയാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍, പാര്‍ലമെന്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും അദ്ദേഹത്തിന്റെ മുഖ്യതട്ടകം മാധ്യമരംഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കോളങ്ങള്‍ വിപുലമായി വായിക്കപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും പംക്തികളെപ്പോലെ ശ്രദ്ധിക്കപ്പെടുകയും ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു.

‘അന്‍ജാം’ എന്ന ഉര്‍ദു ദിനപത്രത്തില്‍ നിന്നാണ് സുദീര്‍ഘമായ ആ തൂലികാ സഞ്ചാരം ആരംഭിക്കുന്നത്. പഴയ ഡല്‍ഹി നഗരത്തില്‍ കബാബും കഴിച്ച് ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന ബിഎഡും എല്‍.എല്‍.ബിയുമുള്ള ചെറുപ്പക്കാരന്‍ യാസീന്‍ എന്ന വ്യക്തി എഡിറ്ററായ ‘അല്‍ജാമില്‍’ എത്തിച്ചേര്‍ന്നു. പഴയ ഡല്‍ഹിയില്‍ തന്നെയുള്ള ബെല്ലിമാരാന്‍ തെരുവില്‍ നിന്നായിരുന്നു ‘അന്‍ജാം’ അച്ചടിച്ചിരുന്നത്. അവിടെ നിന്ന് കുല്‍ദീപ് നയാര്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഞ്ചാബി മാതൃഭാഷക്കാരനായ കുല്‍ദീപിന് ഉര്‍ദുവും മാതൃഭാഷ പോലെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യലോകം മുഴുവന്‍ ഉര്‍ദു ആയിരുന്നു. ഉര്‍ദുവിന്റെ വേരുകള്‍ ചെന്നെത്തുന്ന ഭാഷകളില്‍പെട്ട പേര്‍ഷ്യനും അദ്ദേഹത്തിന് വശമായിരുന്നു.

കേരളത്തില്‍ ഞങ്ങള്‍ ഒന്നിച്ച് നടത്തിയ യാത്രകള്‍ക്കെല്ലാം ഉര്‍ദുവിന്റെ കാവ്യസുഗന്ധം ഉണ്ടായിരുന്നു. നിരവധി ഈരടികള്‍ ഒന്നിച്ചിരുന്നു ആസ്വദിക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കാവ്യമുഹൂര്‍ത്തങ്ങള്‍…. ഗാലിബും ഇഖ്ബാലും ഫിറാഖും ഫൈസും ജോഷും ഹസ്‌റത്തുമെല്ലാം കുല്‍ദീപിന്റെ ഇഷ്ട കവികളായിരുന്നു. നിരവധി കവിതകള്‍ അദ്ദേഹം മന:പാഠമാക്കി ഓര്‍മ്മയില്‍ അടുക്കിവെച്ചു. സന്ദര്‍ഭം വരുമ്പോള്‍ അതത്രയും ഈണത്തില്‍ അദ്ദേഹത്തിന്റെ പൗരുഷമുള്ള സ്വരത്തിലൂടെ പ്രവാഹം കൊണ്ടു.

ഉര്‍ദുവില്‍ പത്രപ്രവര്‍ത്തനത്തിന് അത്ര മെച്ചപ്പെട്ട ഭാവിയില്ലെന്ന് പറഞ്ഞു ഇംഗ്ലീഷിലേക്ക് മാറാന്‍ കുല്‍ദീപിനെ ഉപദേശിച്ചത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്‌റത്ത് മൊഹാനിയായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും കുല്‍ദീപ് നയാര്‍ അന്ത്യം വരെയും ഉര്‍ദുവിലെയും പഞ്ചാബിലെയും പത്രങ്ങളില്‍ എഴുതിക്കൊണ്ടേയിരുന്നു. യു.എന്‍.ഐയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും അമരസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അനവരതം പ്രയത്‌നിച്ച അദ്ദേഹത്തിന്റെ കരങ്ങളില്‍ പത്രങ്ങളും വാര്‍ത്താ ഏജന്‍സികളും കൂടുതല്‍ ശക്തി സംഭരിക്കുകയായിരുന്നു. സുപ്രധാനമായ ഇതര മേഖലകളില്‍ പലതിലും പ്രവര്‍ത്തിച്ചുവെങ്കിലും കുല്‍ദീപിന് എന്നും ഏറ്റവും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തനം തന്നെയായിരുന്നു. പത്രക്കാരനായിരിക്കുക, റിപ്പോര്‍ട്ടര്‍ ആയിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് അദ്ദേഹം പലവുരു പറയുകയുണ്ടായി.

ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച സൂക്ഷ്മമായ അറിവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും കുല്‍ദീപിന്റെ ദൗത്യത്തിന് കൂടുതല്‍ മിഴിവേകി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ‘അന്‍ജാമി’ലായിരിക്കെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ലാല്‍ബഹദൂര്‍ ശാസ്ത്രിയോടും അദ്ദേഹം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അടുപ്പം ഉണ്ടായിരിക്കെ തന്നെ അവരെ വിവിധ ഘട്ടങ്ങളില്‍ ശക്തമായി പിന്തുണക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ- പാക് യുദ്ധകാലത്ത് കുല്‍ദീപ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചും അടിയന്തിരാവസ്ഥക്കാലത്ത് അവരെ വിമര്‍ശിച്ചും എഴുതി. അടിയന്തിരാവസ്ഥയെ ശക്തമായി വിമര്‍ശിച്ച കുല്‍ദീപ് നയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തിഹാര്‍ ജയിലില്‍ തനിക്ക് ലഭിച്ചിരുന്ന ഭക്ഷണത്തില്‍ നിറയെ ഈച്ചയായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ആഹാരം കഴിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ ഈച്ച നിറഞ്ഞ ഭക്ഷണത്തോട് പൊരുത്തപ്പെടാന്‍ ശീലിച്ചു.

തന്റെ മനസ്സാക്ഷിയെ പിന്‍പറ്റിക്കൊണ്ട് നടത്തിയ പോരാട്ട വഴികളിലെ പ്രതിസന്ധികള്‍ അചഞ്ചലനായി നേരിട്ട കുല്‍ദീപ് നയാര്‍ നേരിനും നീതിക്കും വേണ്ടിയുള്ള സമരമാണ് പത്രപ്രവര്‍ത്തനം എന്ന് വിശ്വസിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള വലിയൊരു കാവല്‍ ദൗത്യമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വര്‍ഗീയ, ഫാസിസ്റ്റ് പ്രവണതകള്‍ രാജ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അദ്ദേഹം തിരിച്ചറിയുകയും അതിനെ ധീരമായി നേരിടുകയും ചെയ്തു. സമുദായ സൗഹാര്‍ദ്ദവും ബഹുസ്വരതയും അദ്ദേഹത്തിന്റെ സുപ്രധാന തത്വങ്ങളും കര്‍മ്മമേഖലകളുമായിരുന്നു. ദേശീയോദ്ഗ്രഥനം നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സുരക്ഷയില്‍ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച കുല്‍ദീപ് അതിന്റെ സംരക്ഷണത്തിനായി വീറോടെ വാദിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഈ ലേഖകന്‍ രാജ്യസഭയില്‍ അംഗമായി ചെന്നപ്പോള്‍ അവിടെ കുല്‍ദീപ് നയാര്‍ ഉണ്ടായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനെയാണ് പില്‍ക്കാലത്ത് ആ ബന്ധം പ്രധാനം ചെയ്തത്. മൂന്ന് തവണ കേരളത്തിലെ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാ ക്ഷണങ്ങളും സ്വീകരിച്ചു കോഴിക്കോട്ട് വന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങള്‍ ചെയ്തു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അവസരമുണ്ടായതും ഓര്‍ക്കുന്നു. പത്‌നീസമേതം കേരളത്തില്‍ വന്ന അദ്ദേഹം ഇവിടത്തെ പ്രകൃതിഭംഗിയും ഭക്ഷണവും ആസ്വദിച്ചു. ഉര്‍ദു, പഞ്ചാബി ഗസല്‍, ഖവാലികളുടെ സീഡികള്‍ യാത്രക്കിടയില്‍ കേള്‍പ്പിച്ച് അദ്ദേഹത്തെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭങ്ങളും ഇപ്പോള്‍ ദു:ഖത്തോടെ ഓര്‍ക്കുന്നു.

എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലാകെ അടിമുടി ഒരു യഥാര്‍ത്ഥ മതേതരവാദിയായിരുന്നു കുല്‍ദീപ് നയാര്‍. മതേതര ഇന്ത്യയുടെ ഭാവിയായിരുന്നു അദ്ദേഹത്തെ എപ്പോഴും പ്രത്യേകിച്ചും അവസാനകാലത്ത് ഉല്‍ക്കണഠാകുലനാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോര്‍ട്ടു ചെയ്ത ആ യുവ പത്ര പ്രവര്‍ത്തകന്‍ ഗാന്ധിജിക്ക് ശേഷം ഇന്ത്യ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നു. പില്‍ക്കാലത്ത് പലപ്പോഴും അതേ ചോദ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നീതിയുടെ പോരാളിയായ വലിയൊരു മാധ്യമ പ്രതിഭ മാത്രമായിരുന്നില്ല കുല്‍ദീപ് നയാര്‍. യഥാര്‍ത്ഥ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. തന്റെ ജീവിതം തന്നെ മനുഷ്യത്വത്തിനായി സമര്‍പ്പിച്ച മഹാനായ മനുഷ്യ സ്‌നേഹി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending