india
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
ഓപ്പണ്‍എഐ, ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ ആയ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചു, പ്രതിമാസം 399 രൂപ മാത്രമാണ് ഇതിനായുള്ള ചിലവ്. പുതിയ പ്ലാനിലൂടെ, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയ്ക്ക് നൂതന എഐ ഉപകരണങ്ങള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓപ്പണ്‍എഐയെ സംബന്ധിച്ചിടത്തോളം, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ മുതല്‍ സംരംഭകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യ ചാറ്റ്ജിപിടിയുടെ ലോകമെമ്പാടുമുള്ള രണ്ടാമത്തെ വലിയ വിപണിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. പഠനം, സര്‍ഗ്ഗാത്മകത, പ്രശ്നപരിഹാരം മുതലായവ ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഉപയോക്താക്കള്‍ എഐ ചാറ്റ്ബോട്ടിലേക്ക് തിരിയുന്നു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ അടിത്തറയോടെ, ഓപ്പണ്‍എഐ ചാറ്റ്ജിപിടി ഗോയെ ഒരു എന്‍ട്രി ലെവല്‍ സബ്സ്ക്രിപ്ഷന് ടയറായി അവതരിപ്പിച്ചു, അത് അതിന്റെ മറ്റ് പ്ലാനുകളുടെ വിലയുടെ ഒരു ചെറിയ ഭാഗത്തിന് വിപുലീകരിച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
ChatGPT Go സബ്സ്ക്രൈബര്‍മാര്‍ക്ക് OpenAI-യുടെ ഏറ്റവും നൂതനമായ മോഡലായ GPT-5-ലേക്ക് ആക്സസ് ലഭിക്കും, ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണയും ഇതില്‍ ലഭിക്കും. സൗജന്യ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോള്‍, ChatGPT Go GPT-5-ല്‍ 10 മടങ്ങ് ഉയര്‍ന്ന സന്ദേശ പരിധികള്‍, പ്രതിദിനം 10 മടങ്ങ് കൂടുതല്‍ ഇമേജ് ജനറേഷനുകള്‍, പ്രതിദിനം 10 മടങ്ങ് കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഇമേജ് അപ്ലോഡുകള്‍, കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ക്കായി രണ്ട് മടങ്ങ് ദൈര്‍ഘ്യമേറിയ മെമ്മറി എന്നിവയാണ് മുന്നോട്ട് വയ്ക്കുന്നത്.
ഓപ്പണ്‍എഐയുടെ അഭിപ്രായത്തില്‍, കമ്പനിയുടെ പ്ലസ്, പ്രോ ശ്രേണികളുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഉയര്‍ന്ന ചെലവുകളില്ലാതെ, ദൈനംദിന ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുടെ ജനപ്രിയ സവിശേഷതകളിലേക്ക് വിശാലമായ പ്രവേശനം നല്‍കുന്നതിനാണ് ഈ അപ്ഗ്രേഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ChatGPT Go ഇന്ന് മുതല്‍ chat.openai.com -ലും ChatGPT മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യാന്‍, ഉപയോക്താക്കള്‍ ‘അപ്ഗ്രേഡ്’ ടാപ്പ് ചെയ്ത് Go പ്ലാന്‍ തിരഞ്ഞെടുത്ത് UPI അല്ലെങ്കില്‍ ഏതെങ്കിലും പ്രധാന ഇന്ത്യന്‍ പേയ്മെന്റ് രീതി ഉപയോഗിച്ച് പേയ്മെന്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
താങ്ങാനാവുന്ന വിലയില്‍ എന്‍ട്രി പ്ലാന്‍ അവതരിപ്പിക്കുന്നതിനൊപ്പം, ഓപ്പണ്‍എഐ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് രീതിയായ യുപിഐ സംവിധാനവും ഉപയോഗിക്കാം. ആദ്യമായി, ഗോ, പ്ലസ്, പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ചാറ്റ്ജിപിടി സബ്സ്ക്രിപ്ഷന് ശ്രേണികളും നിലവിലുള്ള മറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ക്കൊപ്പം ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് വാങ്ങാം. ഈ മാറ്റം ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കും.
”ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പഠനത്തിനും ജോലിക്കും സര്‍ഗ്ഗാത്മകതയ്ക്കും പ്രശ്നപരിഹാരത്തിനും വേണ്ടി ദിവസവും ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഞങ്ങള്‍ക്ക് പ്രചോദനം നല്കി. ചാറ്റ്ജിപിടി ഗോ ഉപയോഗിച്ച്, ഈ കഴിവുകള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും യുപിഐ വഴി പണമടയ്ക്കാന്‍ എളുപ്പവുമാക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,” ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റും മേധാവിയുമായ നിക്ക് ടര്‍ലി പറഞ്ഞു.
india
വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന് ടി.എന്‍, ഗ്ലാഡിന് എന്നിവര്‍ ഉള്‍പ്പെട്ടു.
india
സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്പെന്‍ഷനില്‍
വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.
ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന് റോഡ്വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.
Health
അമീബിക് മസ്തിഷ്ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക
ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന് കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports24 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india1 day agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

