Connect with us

kerala

ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

അമ്പാടിയുടെ സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് കുട്ടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്

മോക് പോളിംഗ് ആരംഭിച്ചു

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ബൂത്തുകളില്‍ മോക് പോളിംഗ് ആരംഭിച്ചു. 2,32,361 വോട്ടര്‍മാരാണ് പോളിങ്ങ് ബൂത്തിലേക്ക് എത്തുക. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. അതേസമയം സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല.

സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാണ്. വോട്ടെണ്ണല്‍ 23നാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം.

ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകള്‍. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.

316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിസികെ പിന്തുണ യുഡിഎഫിന്

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്.

Published

on

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്. അംബേദ്കറിസം ആശയമായി ഉള്‍ക്കൊണ്ട് എം മലൈച്ചാമി സ്ഥാപിച്ച ദളിത് പാന്തേഴ്‌സ് പാര്‍ട്ടിയുടെ പുതിയ പേരാണ് വി.സി.കെ. ഇന്ത്യ മുന്നണിയുടെ ഘടകകക്ഷിയായ വി.സി.കെ കേരളത്തില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കളോടൊപ്പം ചേര്‍ന്ന പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ഇളംചെഗുവേര ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എസ്.സി, എസ്.ടി സംഘടനകളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യാ കോണ്‍ക്‌ളേവ് ഓഫ് എസ്.സി, എസ്.ടി ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായ ഇളം ചെഗുവേര തന്നെയാണ് വി.സി.കെയുടെ കേരള കോ ഓര്‍ഡിനേറ്റര്‍. തോല്‍ തിരുമാളവന്‍ (എം.സി) എന്ന ശക്തനായ നേതാവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് തമിഴ്‌നാട്ടിലെ ചിദംബരം, വില്ലുപുരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ എംപിമാരും ചെയ്യൂര്‍, കറ്റനാര്‍ കോവില്‍, നാഗപട്ടണം, തിരുപൊരൂര്‍ എന്നീ സ്ഥലങ്ങളില്‍ എം.എല്‍.എമാരുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യടന്‍ ഷൗക്കത്തിനെ പിന്തുണച്ചു കൊണ്ടുള്ള കത്ത് ഇളം ചെഗുവേര യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിക്ക് കൈമാറി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ സാഹിബുമായും അഭേദ്യമായ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ലീഗിന്റെ ആശയങ്ങളുമായി തങ്ങള്‍ യോജിക്കുന്നതായും ഇളംചെഗുവേര പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെയും, വി.സി.കെയുടെയും നേതാക്കള്‍ പങ്കെടുത്തു.

Continue Reading

kerala

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

Published

on

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശമാരുടെ രാപകല്‍ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരത്തെ അവഗണിച്ച പിണറായി സര്‍ക്കാറിനെ കേരള ജനത താഴെയിറക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആശമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം നിരവധിതവണ നിയമസഭയില്‍ അവതരിപ്പിച്ചെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും ഈ പോരാട്ടത്തില്‍ ആശമാര്‍ ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending