Connect with us

india

യു.പിയിലെ അലീഗഢിൽ വീണ്ടും ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം കണ്ടെത്തിയെന്ന് ഹിന്ദുത്വ സംഘടനകൾ

ബാബരി മസ്ജിദ് തകർക്കുന്നതിന് മുമ്പും ശേഷവുമുണ്ടായ വർഗീയ കലാപങ്ങളെത്തുടർന്ന് ഇവിടെ ഹിന്ദുക്കളും മുസ്‍ലിംകളും നാടുവിട്ടുപോവുകയും ഇരു സമുദായങ്ങളും പ്രത്യേകമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തതായി പ്രദേശവാസികൾ പറയുന്നു.

Published

on

ഉത്തർപ്രദേശ് അലീഗഢിലെ ഡൽഹി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായി മിയാനിൽ ഉപേക്ഷിക്കപ്പെട്ട ശിവക്ഷേത്രം കണ്ടെത്തിയതായി ഹിന്ദുത്വ സംഘടനകൾ. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമാണിത്. ബന്നാദേവി പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു മുസ്‍ലിം ഭൂരിപക്ഷ മേഖലയായ സരായ് റഹ്മാനിലും കഴിഞ്ഞദിവസം സമാനരീതിയിൽ ക്ഷേത്രം കണ്ടെത്തിയിരുന്നു.

ഭാരതീയ ജനത യുവമോർച്ച സിറ്റി യൂനിറ്റ് സെക്രട്ടറി ഹർഷദും ബജ്റങ് ദൾ നേതാവ് അങ്കൂർ ശിവാജിയും പ്രദേശം സന്ദർശിച്ചു. ക്ഷേത്ര പരിസരം ശോചനീയമായ നിലയിലാണെന്നും വിഗ്രഹങ്ങൾ മാലിന്യങ്ങൾക്കിടയിൽ ചിതറിക്കിടക്കുകയാണെന്നും ഹർഷദ് പറഞ്ഞു.

പൊലീസിന്റ സാന്നിധ്യത്തിൽ ഗേറ്റിന്റ പൂട്ട് തകർത്ത സംഘം ക്ഷേത്രം വൃത്തിയാക്കുകയും മന്ത്രോച്ചാരണങ്ങളോടെ ശുദ്ധികർമം നടത്തുകയും ചെയ്തു. ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നതിനും സമാധാനപരമായ രീതിയിൽ ആരാധന നടത്തുന്നതിനും പ്രദേശത്ത് സമാധാന സമിതികളുടെ യോഗം വിളിച്ചുചേർത്തതായി പൊലീസ് സൂപ്രണ്ട് (സിറ്റി) മൃഗാങ്ക് ശേഖർ പഥക് പറഞ്ഞു.

ബാബരി മസ്ജിദ് തകർക്കുന്നതിന് മുമ്പും ശേഷവുമുണ്ടായ വർഗീയ കലാപങ്ങളെത്തുടർന്ന് ഇവിടെ ഹിന്ദുക്കളും മുസ്‍ലിംകളും നാടുവിട്ടുപോവുകയും ഇരു സമുദായങ്ങളും പ്രത്യേകമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തതായി പ്രദേശവാസികൾ പറയുന്നു.

ഈ കാലഘട്ടത്തിൽ നിരവധി ആരാധനാലയങ്ങളിൽ, പ്രത്യേകിച്ച് വഴിയോരങ്ങളിലെ ക്ഷേത്രങ്ങളിൽ ആളില്ലാതായി. കഴിഞ്ഞ കുറേ വർഷങ്ങളായി ക്ഷേത്രത്തിൽ ആരാധന നടക്കുന്നില്ലെന്നും പരിസരം ആരും സന്ദർശിക്കാറില്ലെന്നും പ്രദേശവാസിയായ മുഹമ്മദ് അഖിൽ ഖുർഷി പറഞ്ഞു. ക്ഷേത്രഭൂമി കൈയേറുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രദേശത്തെ മുസ്ലിംകൾ മുൻകൈയെടുത്ത് അതിർത്തി മതിൽ നിർമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

india

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്.

Published

on

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം.ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Continue Reading

india

മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകം; അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നെയാള്‍

സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Published

on

മംഗളൂരുവില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കള്‍ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക, കേരള സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വിട്ടുനല്‍കിയിട്ടുണ്ടെന്നും അഷ്റഫിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനമാണ് മരണകാരണം എന്നാണ് പറഞ്ഞത്. രണ്ട് മണിക്കൂറോളം ശരീരം അവിടെ കിടന്നു.
അഷ്റഫ് മാനസിക പ്രശ്നമുള്ള ആളാണെ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്റഫ് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കിയ മുന്‍കാല അനുഭവങ്ങള്‍ ഇല്ല. നിലവില്‍ പൊലീസ് അന്വേഷണത്തില്‍ പരാതികളില്ല – ജബ്ബാര്‍ പറഞ്ഞു

ബത്ര കല്ലൂര്‍ത്തി ക്ഷേത്രമൈതാനത്ത് വച്ചാണ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് ആരോപിച്ച് മലയാളിയെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നത്. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ് അഷ്റഫ്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

india

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി

കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്

Published

on

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി. കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്. ഇന്നലെ മംഗളൂരുവിലെ കുടുപ്പിയില്‍ ക്രിക്കറ്റ് മാച്ചിനിടയിലാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍കൂട്ടം ആക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ മംഗളൂരു പോലീസ് കേസെടുത്തു. ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

Continue Reading

Trending