kerala
കര്‍മ രംഗത്തെ ജ്വലിപ്പിച്ച ആദര്‍ശ ധീരന്-അഡ്വ.എം. ഉമ്മര്‍
ഞാന്‍ എം.എല്‍.എ അല്ലാതിരുന്ന കാലത്ത് പി.ടി എന്നോട് പറഞ്ഞു. എന്റെ തിരുവനന്തപുരത്തെ മുറി ഉമ്മറിന് കൂടിയുള്ളതാണ്. വരുമ്പോള്‍ അവിടെ വന്ന് താമസിക്കണം. ഞാന്‍ പി.എയോട് പറഞ്ഞിട്ടുണ്ട്. ഉമ്മര്‍ എപ്പോള്‍ വന്നാലും താക്കോല്‍ നല്‍കണമെന്ന്. അത്രത്തോളം ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇനി ആ താക്കോല്‍ നല്കാന് പി.ടി ഇല്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവുന്നില്ല.

അഡ്വ.എം. ഉമ്മര്‍
മതേതര ജനാധിപത്യ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി എന്നല്ലാതെ മറ്റൊരു തരത്തിലും പി.ടി തോമസ് എന്ന നേതാവിനെ കുറിച്ചുവെക്കാന്‍ ആവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളുടെ ബലത്തില്‍ തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്യുകയും ആരുടെ മുന്നിലും തലകുനിക്കാതെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്ത പി.ടി ഇത്ര പെട്ടെന്ന് കേരളത്തിന് നഷ്ടമാകേണ്ടിയിരുന്ന ഒരാളായിരുന്നില്ല. തന്റെ പ്രതിഭ കൊണ്ട് കര്‍മരംഗത്തെ ജ്വലിപ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ശരിയെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് പി.ടിയെ ‘പോരാളി’യാക്കിയത്. നിയമസഭയിലെ സഹപ്രവര്ത്തകന് എന്ന നിലയില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരനായിരുന്നു അദ്ദേഹം. എതിര് പക്ഷത്തിന് എന്തുതോന്നുമെന്നോ അവരുടെ അഭിപ്രായം എന്തായിരിക്കുമെന്നോ നോക്കാതെ തനിക്ക് പറയുവാനുള്ളത് ഏതുഘട്ടത്തിലും ഇടപെട്ട് സംസാരിക്കുന്ന മികച്ച പാര്‍ലമെന്റേറിയനായിരുന്നു പി.ടി അടിയന്തരപ്രമേയം ആയാലും ശ്രദ്ധക്ഷണിക്കല്‍ ആയാലും സബ്മിഷന് ആയാലും നിയമസഭയില്‍ അദ്ദേഹം ഇടപെടും. നാടിന്റെ പൊതുവായ വിഷയങ്ങളില്‍ പഠിച്ച അഭിപ്രായം പറയുന്ന അദ്ദേഹത്തിന്റെ ശൈലി അനുകരണീയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെറ്റിനെ തെറ്റ് തന്നെയാണെന്ന് ഉറക്കെ പറയാനുള്ള ആര്‍ജ്ജവമാണ് പി.ടി തോമസിനെ ശ്രദ്ധേയനാക്കിയത്.
ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് എ.കെ ആന്റണി തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോളാണ്. അവിടെ മുന്നിയൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയായിരുന്നു അദ്ദേഹത്തിന്. അന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആയിരുന്ന എനിക്കും ഈ പഞ്ചായത്തിലാണ് പാര്‍ട്ടി ചുമതല നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം പി.ടി യോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കുന്നതിന് ആ പഞ്ചായത്തിലെ വോട്ടര്‍മാരുടെ കണക്കുകളും മറ്റ് ഘടകങ്ങളുമെല്ലാം പരിശോധിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു തികഞ്ഞ നേതൃപാടവമാണ് അദ്ദേഹത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കുന്ന ഘട്ടത്തില്‍ മഞ്ചേരി മണ്ഡലത്തിലായിരുന്നു ചുമതല.
അന്നും അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് എനിക്ക് അവസരം ലഭിച്ചു. പ്രചാരണത്തിന്റെ അവസാനനിമിഷം വരെ ഓരോ നേതാക്കന്മാരുമായി നിരന്തരം ബന്ധപ്പെട്ടും പ്രാദേശിക തലത്തിലെ പ്രവര്‍ത്തകരെ എപ്പോഴും കൂടെക്കൂട്ടിയും അദ്ദേഹം നിറഞ്ഞുനിന്നു.
ഒരുമിച്ച് നിയമസഭാംഗങ്ങളായി പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്ന അടിയന്തരപ്രമേയങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കുമൊക്കെ പി.ടി ശക്തമായ പിന്തുണനല്‍കിയത് വിസ്മരിക്കാനാവില്ല. എതിര് പക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാനും അതിന് ചുട്ട മറുപടി നല്‍കാനും പി.ടി മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹം സഭയില്‍ നിന്ന് പുറത്തു പോകാറില്ല, നിയമസഭാ നടപടികളില്‍ കൃത്യമായി ഇടപെട്ടുകൊണ്ട് എപ്പോഴും സീറ്റില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു സാമാജികന് എന്ന നിലയില്‍ നിയമസഭയില്‍ എപ്പോള്‍ ഇടപെടണം എന്ന് തോന്നിയാലും അദ്ദേഹം അപ്പോള്‍തന്നെ ഇടപെടും എന്നതാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം വളരെ വലുതായിരുന്നു. അത് രാഷ്ട്രീയ എതിരാളികളുടെ ഉറക്കംകെടുത്തുന്ന വിധം ശക്തവും ആയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് പി.ടി പരിസ്ഥിതി വിഷയങ്ങളില്‍ പ്രത്യേകിച്ച്, പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആധികാരികമായി പറയുവാന്‍ കഴിയുന്ന നേതാവായിരുന്നു.
ഞാന്‍ എം.എല്‍.എ അല്ലാതിരുന്ന കാലത്ത് പി.ടി എന്നോട് പറഞ്ഞു. എന്റെ തിരുവനന്തപുരത്തെ മുറി ഉമ്മറിന് കൂടിയുള്ളതാണ്. വരുമ്പോള്‍ അവിടെ വന്ന് താമസിക്കണം. ഞാന്‍ പി.എയോട് പറഞ്ഞിട്ടുണ്ട്. ഉമ്മര്‍ എപ്പോള്‍ വന്നാലും താക്കോല്‍ നല്‍കണമെന്ന്. അത്രത്തോളം ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇനി ആ താക്കോല്‍ നല്കാന് പി.ടി ഇല്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. വളരെ ആഴത്തിലുള്ള ഹൃദയബന്ധം സൂക്ഷിച്ച ഏറ്റവും പ്രിയപ്പെട്ട സഹോദരനാണ് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തോടും പാര്‍ട്ടിയോടും എന്റെ വേദന പങ്കുവെക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രഗല്ഭരില് ഒരാളായ പി.ടിയുടെ വിയോഗത്തില്‍ ഹൃദയപൂര്‍വ്വം അനുശോചനം അറിയിക്കുന്നു.
kerala
ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍
പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ ചേര്‍ത്തലയില്‍ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കള്‍ അറസ്റ്റില്‍. പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരട്ട സഹോദരങ്ങളില്‍ അഖില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.
അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.
kerala
ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു
പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ട് കിട്ടുന്നതിനായി പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു.
2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലാണ് ലഹരി ഉപയോഗതിനിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.
സുഹൃത്തുക്കളായ നാല് പേര് ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിിജില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്നു പേര് ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.
kerala
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.
റെഡ് അലര്‍ട്ട് തുടരുന്ന ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
kerala3 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
1-5 ചെല്‍സിക്ക് ജയം
-
news3 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
india3 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍