Connect with us

kerala

‘എഡി.ജി.പി – ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

Published

on

തൃശൂർ പൂരം കലക്കലിലും എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലുമടക്കം വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല പോയതെങ്കിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല എഡിജിപി പോയതെങ്കിൽ, ഇന്റലിജൻസ് റിപ്പോർട്ട് എന്തിന് പൂഴ്ത്തി?. ‌അപ്പോൾ, മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ട് തന്നെയാണ് എഡിജിപി ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷമാണ് പൂരം കലക്കിയത്. കമ്മീഷണറേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ എഡിജിപി അവിടെ മുഴുവൻ സമയം ഉണ്ടായിരുന്നു. പൂരം കലക്കാൻ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്നത്- സതീശൻ പറഞ്ഞു.

മാനേജ്മെൻ്റിന്റെ ബ്ലൂ പ്രിന്റ് വേണ്ട എന്നു പറഞ്ഞ് എഡിജിപി ആണ് പുതിയ ബ്ലൂ പ്രിൻ്റ് കൊണ്ടുവന്നത്. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തു. അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും എന്നാൽ യഥാർഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

തൃശൂർ പൂരം കലക്കിയതിൽ ഏപ്രിൽ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കക്കം അന്വേഷണ റിപ്പോർട്ട് നടത്താനായിരുന്നു ആവശ്യം. എന്നാൽ അതുണ്ടായില്ല. അഞ്ചുമാസം കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച നീട്ടി നൽകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയൻ ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ. പിണറായിയെക്കൊണ്ട് പൊലീസിനെ നിയന്ത്രിക്കാനാവില്ല. പിണറായി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല- സതീശൻ ചൂണ്ടിക്കാട്ടി.

അതല്ല, തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ യഥാർഥത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആളുകൾ പ്രതികളാവുമെന്ന ഭയം കൊണ്ടാണോ ഈ കേസ് അന്വേഷിക്കാത്തതെന്നും സതീശൻ ചോദിച്ചു. പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പങ്ക് പുറത്തുവരും. ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് വിവരാവകാശ മറുപടി നൽകിയ സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്.

അയാളെവച്ച് അന്വേഷണം നടത്താൻ പാടില്ലെന്നാണ് പറയുന്നത്. പക്ഷേ എഡിജിപിയെ വച്ച് അന്വേഷണം നടത്താം. എഡിജിപിക്കെതിരെ ​ഗുരുതര ആരോപണം വന്നപ്പോൾ ആ എഡിജിപിക്കെതിരെ അയാളെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുതന്നെ അന്വേഷണം നടത്തുന്നത്- സതീശൻ കൂട്ടിച്ചേർത്തു.

kerala

കുതിരാൻ തുരംഗത്തിൽ ഭീകരാപകടം: മിനി ലോറി മറിഞ്ഞ് യുവാവിന്റെ കൈ അറ്റപോയി

കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Published

on

തൃശൂർ: ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽ പെട്ട് യാത്രക്കാരനായ യുവാവിന്റെ കൈ അറ്റുപോയ ഭീകരദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സുജിന്റെ ഇടതു കൈ മുട്ടിന് മുകളിലൂടെ പൂർണമായും വേർപെട്ടു.

വെള്ളി രാവിലെയോടെയായിരുന്നു അപകടം. കോഴി കയറ്റി കൊണ്ടുവന്ന മിനി ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം തുരങ്കത്തിന്റെ വശത്തേക്ക് അടർന്നു. നിയന്ത്രണം വിട്ട ലോറി കൈവരിയിൽ ഇടിക്കുന്ന ദൃശ്യങ്ങളും സുജിന്റേതായി തിരിച്ചറിഞ്ഞ കൈ കൈവരിയിൽ പെടുന്ന നിമിഷവും പുറത്തുവന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് സുജിനെ ഒരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വേർപ്പെട്ട കൈ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. യുവാവിന്റെ കൈ ശസ്ത്രക്രിയയിലൂടെ പൊരുത്തപ്പെടുത്താൻ മെഡിക്കൽ സംഘം പരിശ്രമിക്കുന്നു.

പോലീസ് സംഘവും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിയന്ത്രണം നഷ്ടപ്പെടൽ തന്നെയാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: വിധി ഡിസംബര്‍ 8ന്

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിലേറെ നീണ്ട നിയമനടപടികള്‍ക്ക് വിരാമമായി ഡിസംബര്‍ 8ന് വിധി പ്രഖ്യാപിക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്. ഇന്ന് നടന്ന പരിഗണനയില്‍ തന്നെയാണ് കോടതി തീയതി നിശ്ചയിച്ചത്. പള്‍സര്‍ സുനി അടക്കം അഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജരായി.

2017 ഫെബ്രുവരിയില്‍ കൊച്ചിയിലോട്ടു പോവുന്ന വാഹനത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി (സുനില്‍ കുമാര്‍) ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. വര്‍ഷങ്ങളെടുത്ത സാക്ഷിമൊഴികളും കടുത്ത വാദപ്രതിവാദങ്ങളും കഴിഞ്ഞാണ് കേസ് വിധിയിലേക്ക് നീങ്ങുന്നത്. ആകെ 28 സാക്ഷികളാണ് കൂറുമാറിയത്.

2025 ഏപ്രിലില്‍ അന്തിമ വാദം പൂര്‍ത്തിയായ കേസില്‍, ഇരുപതാം തീയതിയും ഇന്ന് നടന്ന പരിഗണനയും കഴിഞ്ഞ് കേസ് വിധിക്ക് തയ്യാറായിരിക്കുകയാണ് കോടതി. കുറ്റകൃത്യം നടന്നിട്ട് എട്ടുവര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വിധി വരുന്നത്.

രണ്ടുപേരെ മുമ്പ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ മാപ്പു സാക്ഷിയാക്കി. 2024 സെപ്റ്റംബറിലാണ് പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് വിചാരണ അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
മാധ്യമവിചാരണ നടത്തി തന്റെ മേല്‍ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും രഹസ്യ വിചാരണ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്ക് നടപടി വേണമെന്നും ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കുറ്റകൃത്യത്തിന്റെ നാള്‍വഴി

ഫെബ്രുവരി 17: തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് ഡബ്ബിങ്ങിന് വന്ന നടിയെ രാത്രി ഒമ്പതോടെ അങ്കമാലി അത്താണിക്കടുത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയും ഓടുന്ന വാഹനത്തില്‍വെച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. അര്‍ധരാത്രിയോടെ പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി അറസ്റ്റില്‍.

19: സംഭവത്തില്‍ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍കൂടി പിടിയില്‍. കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ.

20: തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയില്‍. ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിക്കുന്നു.

21: സംവിധായകന്‍ കൂടിയായ പ്രമുഖ നടന്റെ മൊഴി രേഖപ്പെടുത്തി.

22: ശത്രുക്കള്‍ കുപ്രചാരണം നടത്തുന്നതായി ദിലീപിന്റെ ആരോപണം. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശവാദം. ക്രിമിനല്‍, ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്ന് സിനിമ സംഘടനകള്‍.

23: കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനില്‍ കുമാറിനെയും (പള്‍സര്‍ സുനി) കൂട്ടാളി വിജീഷിനെയും കോടതി മുറിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കോടതി പരിസരത്തെത്തിയശേഷം മതില്‍ ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയില്‍ പ്രവേശിച്ചത്.

24: ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപക്കെന്ന് സുനിയുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ റിമാന്‍ഡില്‍.

25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊലീസ് കോടതിയില്‍. നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞതോടെ സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നു.

26: കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കോയമ്പത്തൂരില്‍നിന്ന്? പ്രതികളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു.

27: നടി ആക്രമിക്കപ്പെട്ടതി?േന്റതെന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുെന്നന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ച് മറുപടി നല്‍കാതെ സുനില്‍.

28: മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായി സുനി മൊഴിനല്‍കിയ ബോള്‍ഗാട്ടി പാലത്തില്‍ നാവികസേനയുടെ തിരച്ചില്‍.

മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. നാലുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

മാര്‍ച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.

ജൂണ്‍ 24: ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് ദിലീപും നാദിര്‍ഷായും പൊലീസിന് പരാതി നല്‍കിയെന്ന വിവരം പുറത്ത്. സുനി എഴുതിയതെന്ന് കരുതുന്ന കത്തും അയാളുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്തുവരുന്നു.

ജൂണ്‍ 26: നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു അറസ്റ്റില്‍. ദിലീപിനെ പിന്തുണച്ച് സലിംകുമാറും അജുവര്‍ഗീസും ലാല്‍ജോസും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിംകുമാറിെന്റ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജുവര്‍ഗീസിനും മാപ്പുപറയേണ്ടി വന്നു.

ജൂണ്‍ 27: ദിലീപിന്റെയും നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു.

ജൂണ്‍ 29: കൊച്ചിയില്‍ താരസംഘടനയായ ‘അമ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ടത് യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ച് താരങ്ങള്‍.

ജൂലൈ 5: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍.

 

Continue Reading

kerala

പൂക്കോട്ടൂരില്‍ സഹോദരനെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി വെട്ടിക്കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്.

Published

on

മഞ്ചേരി : മലപ്പുറം പൂക്കോട്ടൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടി കൊന്നു. കൊല്ലപറമ്പന്‍ അബ്ബാസിന്റെ മകന്‍ അമീര്‍ (24) ഉറങ്ങുകയായിരുന്ന മുറിയിലേക്ക് കടന്ന ജുനൈദ് (26) വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ ആ സമയത്ത് അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന.

വെട്ടേറ്റ അമീര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. സംഭവത്തിന് ശേഷം ജുനൈദ് സ്വന്തം ഇരുചക്രവാഹനത്തില്‍ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Continue Reading

Trending