Video Stories
ആധാറിന്റെ സുരക്ഷ; ട്രായ് ചെയര്‍മാനു പിന്നാലെ മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനായി ആധാര്‍ നമ്പര്‍ പുറത്തുവിട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്മാന് ആര്.എസ് ശര്‍മ്മ പുലിവാലു പിടിച്ചതിന് പിന്നാലെ സുരക്ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍ രംഗത്ത്.
തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാലും സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ അത് തന്നെ ബാധിക്കില്ലെന്നായിരുന്നു ഇന്നലെ ആര്.എസ് ശര്‍മ്മയുടെ വെല്ലുവിളി. തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യാതൊരു സ്വകാര്യതയും ചോര്‍ത്താന്‍ കഴിയില്ലെന്നും ശര്‍മ്മ അവകാശപ്പെട്ടു. എന്നാല്‍ ട്രായ് ചെയര്‍മാന്റെ വെല്ലുവിളി സ്വീകരിച്ച ഹാക്കര്‍മാര്‍, നിമിഷ നേരം കൊണ്ട്് ആര്.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്തുവിട്ടാണ് ചെയര്മാന് എട്ടിന്റെ കൊടുത്തത്. ഇന്നലെ ട്വിറ്ററിലൂടെയായിരുന്നു ട്രായ് ചെയര്മാന് തന്റെ 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ടുള്ള വെല്ലുവിളി. ശര്‍മ്മയുടെ വാട്സ്ആപ് പ്രൊഫൈല്‍ ചിത്രം വരെ പരസ്യമാക്കിയ ഹാക്കര്‍മാരുടെ തിരിച്ചടി വലിയ വാര്‍ത്തയായി.
Hi @narendramodi,
Can you publish your #Aadhaar number (if you have one)?
Regards,
— Elliot Alderson (@fs0c131y) July 28, 2018
എന്നാല്‍ ഇപ്പോള്‍ പുതിയ വെല്ലുവിളിയുമായി ഹാക്കരാമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ ആധാര്‍ നമ്പര്‍ തരൂ… തെളിയിച്ചു തരാമെന്നാണ് ഹാക്കര്‍മാരുടെ വെല്ലുവിളി.
” നരേന്ദ്ര മോദി, നിങ്ങള്‍ക്ക് ആധാറുണ്ടെങ്കില്‍ അതിന്റെ നമ്പര്‍ പരസ്യപ്പെടുത്തൂ… ” എന്നാണ് ഏലിയറ്റ് ആള്‍ഡേഴ്സണ്‍ എന്ന പേരിലുള്ള ഹാക്കറുടെ വെല്ലുവിളി.
Can you bring his graduation degree online ?
— Homotitan JS (Tyagi) #RYP (@Kepler___22) July 28, 2018
ഹാക്കറുടെ വെല്ലുവിളിക്ക് താഴെ, മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്താന്‍ വഴിയുണ്ടോ ? എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ലാത്തത് എങ്ങനെ പരസ്യപ്പെടുത്തുമാണ് അതിന് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്.
അടുത്തിടെ മോദി ഒരിടവേളക്ക് ശേഷം ട്വിറ്ററില്‍ സജീവമായിരുന്നു. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പോലും മോദി ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. ഹാക്കറുടെ പരസ്യ വെല്ലുവിളിയോട് മോദി പ്രതികരിക്കുമോയെന്നാണ് സോഷ്യല്‍മീഡിയ ഉറ്റുനോക്കുന്നത്.
ഏതായാലും ട്രായ് ചെയര്‍മാന്റെ സ്വകാര്യത പരസ്യപ്പെടുത്തുന്നത് അദ്ദേഹത്തിന് മാത്രമല്ല, എത്രത്തോളം ഭീഷണി സൃഷ്ടിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ഹാക്കര്‍ ചെയ്തത്.
If your phone numbers, address, dob, bank accounts and others personal details are easily found on the Internet you have no #privacy. End of the story.
— Elliot Alderson (@fs0c131y) 28 July 2018
എലിയറ്റ് ആല്‍ഡേഴ്സണാണ് ശര്‍മ്മയുടെ വ്യക്തിവിവരങ്ങള്‍ അടക്കം പരസ്യപ്പെടുത്തിയത്. ‘ജനങ്ങള്‍ക്കു താങ്കളുടെ വ്യക്തിവിവരങ്ങള്‍, ജനനതിയതി, ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തുകയാണ്. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു’; ആല്‍ഡേഴ്സണ്‍ ട്വിറ്റിറില്‍ രേഖപ്പെടുത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും പുറത്തുവിട്ടു. ശര്‍മ്മയുടെ വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍ പരസ്യപ്പെടുത്തി. ബാങ്ക് അക്കൗണ്ടുമായി ശര്‍മ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്നും ഹാക്കര്‍ കണ്ടെത്തിയിട്ടുണ്ട്.
ഡീന്‍ ഓഫ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ശര്‍മ്മക്കു സന്ദേശം ലഭിച്ചു. ആല്‍ഡേഴ്സണ്‍ പുറത്തുവിട്ട വിവരങ്ങളിലൂടെ ഈ ഹാക്കര്‍ എയര്‍ഇന്ത്യയില്‍ നിന്ന് ഫ്രീക്വന്റ് ഫൈഌയര്‍ നമ്പര്‍ കണ്ടെത്തി. ജിമെയില്‍ അക്കൗണ്ടിലെ സെക്യൂരിറ്റി ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പര്‍.
kerala
കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന് ചുമതല ഒഴിയും.
രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന് വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.
ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന് കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.
Video Stories
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പള്ളാത്തുരുത്തി ക്ലബ്ബ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.
ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
Video Stories
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര് മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala1 day ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
india3 days ago
കലബുറഗിയില്‍ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കൊന്ന് കത്തിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Video Stories1 day ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
kerala2 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Cricket3 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി
-
Video Stories1 day ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു