Connect with us

kerala

കെ.വിദ്യയെ പത്ത് ദിവസം അന്വേഷിച്ചിട്ടും തുമ്പില്ല; തപ്പിതടഞ്ഞ് പൊലീസ്

വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും ‘ഒളിവില്‍’ തന്നെ.

Published

on

കൊച്ചി: വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും ‘ഒളിവില്‍’ തന്നെ. മഹാരാജാസ് കോളജിന്റെ വ്യാജ സീലും മുന്‍ വൈസ് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പും രേഖപ്പെടുത്തി പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതായി കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ട് ഇന്നേക്ക് പത്ത് ദിവസം തികഞ്ഞു. വിദ്യ ഒളിവില്‍ പോയെന്ന് വിശദീകരിക്കുന്ന പൊലീസ് പക്ഷേ അവരെ കണ്ടെത്തുന്നതിന് ഇതുവരെ ഊര്‍ജിത ശ്രമങ്ങളൊന്നും നടത്തിയിട്ടല്ല. വിദ്യ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 20നാണ് പരിഗണിക്കുന്നത്. അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോയി അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രമാണ് പൊലീസിന്റേതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തലും തെളിവ് പരിശോധനയുമൊക്കെയാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍, മുന്‍ വൈസ് പ്രിന്‍സിപ്പല്‍, ഇപ്പോഴത്തെ വൈസ് പ്രിന്‍സിപ്പല്‍, മലയാള വിഭാഗം മേധാവി എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിശോധന നടത്താനുള്ള നീക്കമൊന്നും പൊലീസിന്റ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മഹാരാജാസിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആരോപണ വിധേയനായ എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദ്രുതഗതിയില്‍ അന്വേഷണം നടത്തുന്ന അതേ പൊലീസാണ് വിദ്യയുടെ തട്ടിപ്പ് കേസില്‍ ഉഴപ്പുന്നത്. കാലടി സര്‍വകാശലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായി പ്രവേശനം നേടിയ വിദ്യ എറണാകുളം ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ പാലക്കാട് അട്ടപ്പാട്ടി പൊലീസും, കാസര്‍ക്കോട് നീലേശ്വരം പൊലീസുമാണ് രണ്ട് പരാതികളായി അന്വേഷണം നടത്തുന്നത്. വിദ്യയുടെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ അന്വേഷണം ഏകോപിപ്പിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസില്‍ വിദ്യ എവിടെയെന്ന് അന്വേഷിച്ച് വരികയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസിന്റെ വാദം. എറണാകുളം മഹാരാജാസ് കോളജില്‍ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടി ഗവ.കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും മഹാരാജാസ് കോളജിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസിലാണ് വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍

വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.

ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.

Continue Reading

kerala

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു

87 വയസായിരുന്നു.

Published

on

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.

1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ ക്ലാസിക്കിലൂടെ 17-ാം വയസ്സില്‍ സിനിമയിലേക്കുള്ള സരോജാദേവിയുടെ യാത്ര ആരംഭിച്ചു. 1958-ല്‍ നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് അവരുടെ പ്രശസ്തി ഉറപ്പിച്ചത്. ഈ ചിത്രം അവരെ തമിഴ് സിനിമയിലെ താരപരിവേഷത്തിലേക്ക് നയിച്ചു.

തന്റെ കരിയറില്‍ ഉടനീളം, സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് സരോജാ ദേവിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി അവരെ ആദരിച്ചു. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അവര്‍ക്ക് ലഭിച്ചു. അവളുടെ സ്വാധീനം അഭിനയത്തിനപ്പുറം വ്യാപിച്ചു; 53-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി അധ്യക്ഷയായ അവര്‍ കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സിനിമയോടുള്ള അവരുടെ അര്‍പ്പണബോധം ഈ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.

Continue Reading

kerala

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

Published

on

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചന. ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.

ആവശ്യമുന്നയിച്ച് വിജലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് പുറത്തുവന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന ഒഴിവാക്കണം എന്നാണ് കത്തിലെ ആവശ്യം.

Continue Reading

Trending