Connect with us

kerala

കെ.വിദ്യയെ പത്ത് ദിവസം അന്വേഷിച്ചിട്ടും തുമ്പില്ല; തപ്പിതടഞ്ഞ് പൊലീസ്

വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും ‘ഒളിവില്‍’ തന്നെ.

Published

on

കൊച്ചി: വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും ‘ഒളിവില്‍’ തന്നെ. മഹാരാജാസ് കോളജിന്റെ വ്യാജ സീലും മുന്‍ വൈസ് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പും രേഖപ്പെടുത്തി പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതായി കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ട് ഇന്നേക്ക് പത്ത് ദിവസം തികഞ്ഞു. വിദ്യ ഒളിവില്‍ പോയെന്ന് വിശദീകരിക്കുന്ന പൊലീസ് പക്ഷേ അവരെ കണ്ടെത്തുന്നതിന് ഇതുവരെ ഊര്‍ജിത ശ്രമങ്ങളൊന്നും നടത്തിയിട്ടല്ല. വിദ്യ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 20നാണ് പരിഗണിക്കുന്നത്. അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോയി അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രമാണ് പൊലീസിന്റേതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തലും തെളിവ് പരിശോധനയുമൊക്കെയാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍, മുന്‍ വൈസ് പ്രിന്‍സിപ്പല്‍, ഇപ്പോഴത്തെ വൈസ് പ്രിന്‍സിപ്പല്‍, മലയാള വിഭാഗം മേധാവി എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിശോധന നടത്താനുള്ള നീക്കമൊന്നും പൊലീസിന്റ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മഹാരാജാസിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആരോപണ വിധേയനായ എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദ്രുതഗതിയില്‍ അന്വേഷണം നടത്തുന്ന അതേ പൊലീസാണ് വിദ്യയുടെ തട്ടിപ്പ് കേസില്‍ ഉഴപ്പുന്നത്. കാലടി സര്‍വകാശലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായി പ്രവേശനം നേടിയ വിദ്യ എറണാകുളം ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ പാലക്കാട് അട്ടപ്പാട്ടി പൊലീസും, കാസര്‍ക്കോട് നീലേശ്വരം പൊലീസുമാണ് രണ്ട് പരാതികളായി അന്വേഷണം നടത്തുന്നത്. വിദ്യയുടെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ അന്വേഷണം ഏകോപിപ്പിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസില്‍ വിദ്യ എവിടെയെന്ന് അന്വേഷിച്ച് വരികയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസിന്റെ വാദം. എറണാകുളം മഹാരാജാസ് കോളജില്‍ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടി ഗവ.കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും മഹാരാജാസ് കോളജിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസിലാണ് വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending