india
രാഷ്ട്രീയക്കാർ മതം ഉപയോഗിക്കുന്നത് നിർത്തിയാൽ വിദ്വേഷ പ്രസംഗങ്ങൾ അവസാനിക്കും: സുപ്രീം കോടതി
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ പരാമർശം.

രാഷ്ട്രീയവും മതവും രണ്ടായി കാണുകയും രാഷ്ട്രീയക്കാർ മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങൾ അവസാനിക്കുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.വിദ്വേഷ പ്രസംഗങ്ങളെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, ഈ പ്രസ്താവനകൾ നടത്തുന്നത് ചെറിയൊരു വിഭാഗമാണെന്നും ആളുകൾ അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ പരാമർശം.
ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷം പരത്തുന്നവർക്കെതിരെയുള്ള ഭരണകൂടത്തിന്റെ നിശബ്ദതയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് വിദ്വേഷ പ്രസംഗ സംഭവങ്ങളെക്കുറിച്ച് വിശദീകരണം തേടി.
മതത്തിൽ രാഷ്ട്രീയം കലർത്തുന്നത് അപകടകരമാണെന്ന് ഞങ്ങൾ അടുത്തിടെ നടത്തിയ വിധിയിലും പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ജോസഫ് പറഞ്ഞു. എത്രപേർക്ക് കോടതി അലക്ഷ്യ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് ആശ്ചര്യപ്പെട്ട ബെഞ്ച്, എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾക്ക് മറ്റ് പൗരന്മാരെയോ സമുദായങ്ങളെയോ അപകീർത്തിപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാൻ കഴിയാത്തതെന്ന് ചോദിച്ചു
നമ്മുടെ ഭരണഘടന സ്ഥാപിക്കുമ്പോൾ അത്തരം പ്രസംഗങ്ങൾ ഉണ്ടായിരുന്നില്ല. .ഇപ്പോൾ സാഹോദര്യം എന്ന ആശയത്തിൽ വിള്ളലുകൾ ഉയർന്നുവരുന്നു. കുറച്ച് സംയമനം പാലിക്കേണ്ടതുണ്ട്. ഇത്തരം പ്രസ്താവനകൾ തടയാൻ ചില സംവിധാനം സംസ്ഥാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
“ഒരു രാജ്യം എന്ന നിലയിൽ നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് നോക്കണം? ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ പ്രാസംഗികർ ഉണ്ടായിരുന്നു, അർദ്ധരാത്രിയാണെങ്കിൽ പോലും . വിദൂര പ്രദേശങ്ങളിൽ നിന്നും എല്ലാ മുക്കിലും മൂലയിൽ നിന്നുമുള്ള ആളുകൾ ഈ നേതാക്കളെ കേൾക്കാൻ വരുമായിരുന്നു. ജസ്റ്റിസുമാർ പറഞ്ഞു.
india
തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
india
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ നാലാമത്തെ അറസ്റ്റ്

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.
സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
india3 days ago
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
-
kerala3 days ago
കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി
-
News3 days ago
മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിവെപ്പ്; 12 പേര് കൊല്ലപ്പെട്ടു
-
News3 days ago
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കും; സൂചന നല്കി ട്രംപ്