gulf
എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ കൊടുംചതി; യാത്രക്കാര്‍ കടുത്ത പ്രയാസത്തിലായി
പതിറ്റാണ്ടുകളായി എയര്‍ഇന്ത്യയും പിന്നീട് എയര്‍ഇന്ത്യ എക്സ്പ്രസ്സും യാത്രക്കാരോട് കാണിക്കുന്ന ചിറ്റമ്മനയം ഇന്നും മാറ്റമില്ലാതെ തുടരുന്നു.
അബുദാബി: പതിറ്റാണ്ടുകളായി എയര്‍ഇന്ത്യയും പിന്നീട് എയര്‍ഇന്ത്യ എക്സ്പ്രസ്സും യാത്രക്കാരോട് കാണിക്കുന്ന ചിറ്റമ്മനയം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എയര്‍ഇന്ത്യ സ്വകാര്യ കമ്പനിക്ക് കൈമാറിയപ്പോള്‍ മാറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും യാത്രക്കാരോടുള്ള സമീപനത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല. ഇതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതം പേറേണ്ടിവരുന്നത്.
ഏറ്റവും ഒടുവിലായി 20ന് വെള്ളിയാഴ്ച കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയാണ് എയര്‍ഇന്ത്യ എക്സ്പ്രസ്സ യാത്രക്കാരോട് ക്രൂരത കാട്ടിയിരിക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് ടിക്കറ്റെടുത്ത നിരവധി യാത്രക്കാരാണ് ഇതുമൂലം കടുത്ത പ്രയാസത്തിലായിമാറിയിരിക്കുന്നത്. പിറ്റേന്ന് രാവിലെ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നിരവധിപേര്‍ ഇതുമൂലം കടുത്ത മാനസിക സംഘര്ഷത്തിലായിമാറിയിരിക്കുകയാണ്. കൂടാതെ വിസയുടെ കാലാവധി കഴിയുന്നവരും ചുരുങ്ങിയ ദിവസത്തേക്ക് മാത്രം വരുന്ന കുടുംബങ്ങളും തങ്ങളുടെ യാത്ര മുടങ്ങിയതുമൂലം മാനസികമായും സാമ്പത്തികമായും ദുരിതത്തിലായിമാറി.
വെള്ളിയാഴ്ച പുറപ്പെടുന്ന വിമാനം റദ്ദ് ചെയ്തവിവരം ബുധനാഴ്ച വൈകീട്ടും മറ്റുചിലര്‍ വ്യാഴാഴ്ചയുമാണ് അറിയുന്നത്. മറ്റു വിമാനങ്ങളുടെ നിരക്ക് ഇതിനകം വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുത്തുവെച്ചവര്‍ പിന്നീട് ഉയര്‍ന്ന നിരക്കില്‍ മറ്റു എയര്‍ലൈനുകളുടെ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
എയര്‍ഇന്ത്യ എക്സ്പ്രസ്സ് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റിക്കൊടുക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ചെയ്യാമെന്നാണ് യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ ശനിയാഴ്ച ജോലിയില്‍ പ്രവേശിക്കുന്നതിനും മറ്റു അത്യാവശ്യ കാര്യങ്ങള്‍ ഉള്ളവര്‍ക്കും ഇതുരണ്ടും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ പലരും മറ്റു എയര്‍ലൈനുകളില്‍ കൂടുതല്‍ തുക നല്കി ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായി മാറുകയാണ്.
കാലങ്ങളായി തുടരുന്ന എയര്‍ഇന്ത്യയുടെയും എയര്‍ഇന്ത്യ എക്സ്സ്പ്രസ്സിന്റെയും ക്രൂരതയ്ക്ക് ഇനിയും അന്ത്യമായില്ല എന്നത് പ്രവാസികളെ കൂടുതല്‍ പ്രയാസത്തിലാക്കിമാറ്റുകയാണ്. എട്ടും പത്തും മണിക്കൂര്‍ വൈകിയോടുന്ന എയര്‍ലൈന്‍ എന്ന ദുഷ്പേരിനൊപ്പം റദ്ദാക്കപ്പെടുന്ന എയര്‍ലൈന്‍ എന്ന പേരുകൂടി എയര്‍ഇന്ത്യ മാറ്റാന്‍ ഒരുക്കമല്ല. പല എയര്‍ലൈനുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ എയര്ഇന്ത്യയില്നിന്നും നല്ലവാക്കുപോലും ലഭിക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.
gulf
പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു
പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.
ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.
പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala7 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

