kerala
എന്റെ കൈകള്‍ ശുദ്ധമാണ്, എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറെന്ന് കെ.ടി ജലീല്‍; ചോദ്യം വന്നപ്പോള്‍ സംഭവിച്ചത് ഇങ്ങനെ
മന്ത്രി കെ.ടി ജലീലിന്റെ വീരവാദങ്ങള്‍ക്ക് വീണ്ടും തിരിച്ചടി
കോഴിക്കോട്: തനിക്കെതിരായ ആരോപണങ്ങളെല്ലാം കളവാണെന്നും എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറാണെന്നും വീരവാദവം മുഴക്കിയ മന്ത്രി കെ.ടി ജലീല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ചോദ്യമുന്നയിച്ചയാളുടെ ചോദ്യം ഡിലീറ്റ് ചെയ്ത് ബ്ലോക്കി. അമീന് ഹസ്സന് എന്ന വ്യക്തിയാണ് ഫെയ്സ്ബുക്കിലൂടെ ജലീല്‍ തന്റെ ചോദ്യം ഡിലീറ്റ് ചെയ്ത കാര്യം വ്യക്തമാക്കിയത്. എല്ലാത്തിനും മറുപടിയുണ്ടെന്ന മന്ത്രിയുടെ നിലപാട് കണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ചോദ്യം കമന്റ് ചെയ്തത്. സുതാര്യമായി ചെയ്യാവുന്ന കാര്യങ്ങളില്‍ എന്തിനാണ് ചട്ടലംഘനം നടത്തിയത് എന്നായിരുന്നു ചോദ്യം. എന്നാല്‍ തന്റെ ചോദ്യം ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന് അമീന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മന്ത്രി കെ ടി ജലീലിന്റെ ഈ പോസ്റ്റിന് താഴെ ചട്ടലംഘനം നടത്താതെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ, ചട്ടലംഘനത്തെ ന്യായീകരിക്കാൻ വിശ്വാസത്തെ കൂട്ടുപിടിക്കുന്നത് എന്തിന് ചോദിച്ചിരുന്നു, അങ്ങനെ ചട്ടലംഘനം നടന്നു എങ്കിൽ മാപ്പെഴുതി തീർക്കാവുന്ന പ്രശ്നമല്ല എന്നിരിക്കെ മാപ്പ് പറയില്ല എന്ന് പഞ്ച് ഡയലോഗിന് എന്ത് പ്രസക്തി എന്നും ചോദിച്ചു. താങ്കൾ നടത്തിയ മാർക്ക് ദാനം ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങളിൽ എല്ലാം തന്നെ ഈ വൈകാരിക പ്രകടനം മാത്രമാണ് മറുപടി എന്ന് നാട്ടുകാർക്ക് അറിയാം എന്നും പറഞ്ഞു. അത്യാവശ്യം ആളുകൾ അത് ശ്രദ്ധിക്കുകയും ചെയ്തു. അൽപം കഴിഞ്ഞപ്പോൾ കമൻറ് ഇല്ല, ഇനി കമൻറ് ചെയ്യാനും പറ്റില്ല എന്നായി. അങ്ങനെ ചെയ്യാൻ നിശ്ചയമായും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. നമ്മളൊക്കെ ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നവരുമാണ്. അദ്ദേഹം പക്ഷേ ഇന്നലെ പറഞ്ഞത് ക്വോറന്റൈനിൽ ആയതിനാൽ ആർക്കും വിളിക്കാം എന്നൊക്കെ ആയിരുന്നു. ചോദ്യം ആവർത്തിക്കുന്നു. ചട്ടലംഘന നടത്താതെ ചെയ്യാവുന്ന ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ചട്ടലംഘനം നടത്തുന്നത് എന്തിന്? താങ്കളെ അണികൾ സുൽത്താൻ എന്നൊക്കെ വിളിക്കുമെങ്കിലും താങ്കൾ സുൽത്താൻ അല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ?. ഒളിക്കാനില്ലെങ്കിൽ പറയൂ?. താങ്കളെന്തിന് തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്നു?.
https://www.facebook.com/ameenhassanmongam/posts/3320352984674375
kerala
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.
kerala
അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി
നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.
പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.
വൈകിട്ട് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു
വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala12 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india13 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala11 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

