Connect with us

india

‘കര്‍ഷക സമരം തകര്‍ക്കാന്‍ സംഘപരിവാര്‍ അജണ്ടയുമായി അണ്ണാ ഹസാരെ’;ട്രോളി പ്രമുഖര്‍

ബിജെപി- ആര്‍എസ്എസ് ടീമിന് വേണ്ടി രഹസ്യ അജണ്ടയുമായി നടക്കുന്നയാളാണ് ഹസാരെയെന്നും അദ്ദേഹത്തെ സമരം തകര്‍ക്കാന്‍ സംഘപരിവാരാണ് രംഗത്തിറക്കിയതെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു

Published

on

ഡല്‍ഹി: ദിവസങ്ങളായി തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിനിടയിലേക്ക് പെട്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ സമരവേദിയിലേക്ക് കടന്നുവരാത്ത ഹസാരെയുടെ വരവില്‍ നിഗൂഢതയുണ്ടെന്നാണ് സോഷ്യല്‍മീഡിയയുടെ ആരോപണം. ബിജെപി- ആര്‍എസ്എസ് ടീമിന് വേണ്ടി രഹസ്യ അജണ്ടയുമായി നടക്കുന്നയാളാണ് ഹസാരെയെന്നും അദ്ദേഹത്തെ സമരം തകര്‍ക്കാന്‍ സംഘപരിവാരാണ് രംഗത്തിറക്കിയതെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. സോഷ്യല്‍മീഡിയയിലെ പ്രമുഖര്‍ എങ്ങനെയാണ് ഹസാരെയുടെ രംഗപ്രവേശനത്തെ നോക്കിക്കാണുന്നതെന്ന് നോക്കാം:

പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ സ്വാതി ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ഏറ്റവും വെറുക്കപ്പെടേണ്ട ആര്‍എസ്എസ് ഉല്‍പന്നമാണ് അണ്ണാ ഹസാരെ’
ബ്ലോഗറായ അനുരാഗിന്റെ ട്വീറ്റ്: ‘അണ്ണാ ഹസാരെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റിരിക്കുന്നു. ഇയാളെ സൂക്ഷിക്കണം. നാഗ്പൂരിലെ കാവിക്കാര്‍ക്കുവേണ്ടി കര്‍ഷക സമരത്തെ ഇദ്ദേഹം അട്ടിമറിക്കും.’

സാമൂഹിക പ്രവര്‍ത്തകനായ ചിനു മഹാപാത്ര: ‘അണ്ണാ ഹസാരെയെ വിശ്വസിക്കരുത്. അയാള്‍ ബിജെപിആര്‍എസ്എസ് ടീമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആടിക്കളിക്കുന്ന യന്ത്രപ്പാവയാണ്.’
മാധ്യമപ്രവര്‍ത്തകനായ പവ്‌നീത് സിംഗ് പറയുന്നു: ‘അണ്ണാ ഹസാരെ തന്റെ ഫാംഹൗസില്‍ തന്നെ തുടരുന്നതാണ് നല്ലത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കര്‍ഷക മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ഇത് സംഘ് പരിവാറിന്റെ കുരുട്ടുബുദ്ധിയാണ്. നേരത്തേ ലോക്പാല്‍ സമരത്തിലെ പോലെ ഇയാളെ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള പിണിയാളായി ഉപയോഗിക്കുകയാണ്.’

ഇത്തരത്തില്‍ നിരവധി പേരാണ് ഹസാരെയെ വിമര്‍ശിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ റലിഗാം സിദ്ദിയില്‍ പദ്മാദേവി ക്ഷേത്രത്തിന് സമീപത്താണ് ഹസാരെ സത്യഗ്രഹം നടത്തുന്നത്. കര്‍ഷകരുടെ താല്‍പര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകരും സമരരംഗത്തിറങ്ങണമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന നിരാഹാര സത്യഗ്രഹവുമായി അദ്ദേഹം രംഗത്തെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending