Connect with us

News

അറക്കല്‍ രാജകുടുംബത്തിലെ സ്ഥാനാരോഹണം; ആദിരാജ മറിയുമ്മ അധികാരമേറ്റു

Published

on

കണ്ണൂര്‍: അറക്കല്‍ രാജ കുടുംബത്തില്‍ പുതിയ സ്ഥാനി അധികാരമേറ്റു. നാല്‍പതാമത് സ്ഥാനിയായി അറക്കല്‍ ആദിരാജ മറിയുമ്മയാണ് അധികാരമേറ്റു. 39ാം സ്ഥാനി ആയിരുന്ന അറക്കല്‍ ആദിരാജ ഫാത്തിമ ബീവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആദിരാജ മറിയുമ്മയുടെ സ്ഥാനാരോഹണം. അറക്കല്‍ രാജവംശത്തിന്റെ പരമ്പരാഗതമായ ആചാരങ്ങള്‍ പാലിച്ചായിരുന്നു പദവി വഹിക്കല്‍.

നിലവിളക്ക് സാക്ഷിയാക്കി വാളും അറക്കല്‍ രേഖകളും പണ്ടാര വസ്തുക്കളും താക്കോല്‍ ശേഖരങ്ങളും ആദിരാജ മറിയുമ്മയ്ക്ക് കൈമാറിയാണ് സ്ഥാനാരോഹണം നടത്തിയത്. പഴയ രാജകീയമായ അധികാരങ്ങള്‍ ഇല്ലെങ്കിലും പഴമ കൈവിടാത്ത ആചാരങ്ങളോടെ അറക്കല്‍ രാജ കുടുംബം ഇപ്പോഴും പ്രൗഢിയോടെ നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളുടെ അധികാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അറക്കല്‍ രാജകുടുംബമായിരുന്നു. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഇവിടങ്ങളില്‍ ഭരണം നയിച്ചിരുന്നു.

അറക്കല്‍ മ്യൂസിയത്തിന്റെയും കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന്റെയും ഭരണപരമായ ചുമതലകള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഇപ്പോഴും അറക്കല്‍ രാജ കുടുംബമാണ്. സ്ഥാനിയായി ആദിരാജ മറിയുമ്മ അധികാരമേല്‍ക്കുന്നത് കാണാന്‍ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നെതന്യാഹുവിന്റെ അഴിമതി കേസുകളിലെ വിചാരണ റദ്ദാക്കണം; ഇസ്രാഈലിനോട് ആവശ്യപ്പെട്ട് ട്രംപ്

കേസ് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.

Published

on

അഴിമതി ആരോപണത്തില്‍ വിചാരണ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.

ഇറാനുമായുള്ള ഇസ്രാഈലിന്റെ യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടലിനെ സൂചിപ്പിച്ചുകൊണ്ട് – ഇസ്രാഈലിനെ അമേരിക്ക രക്ഷിച്ചുവെന്നും ഇപ്പോള്‍ നെതന്യാഹുവിനെയും ‘രക്ഷിക്കുമെന്നും’ അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടു.

അതേസമയം ട്രംപിന്റെ പ്രസ്താവനയെ ഇസ്രാഈലിന്റെ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് വിമര്‍ശിച്ചു, ‘ഒരു സ്വതന്ത്ര രാജ്യത്തിന്റെ നിയമ നടപടികളില്‍ ഇടപെടേണ്ടതില്ല’.

12 ദിവസത്തെ മിസൈല്‍ കൈമാറ്റത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെ ആക്രമിച്ചതിന് ഇസ്രാഈലിനെ ശാസിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്.

നെതന്യാഹുവിന്റെ വിചാരണ ഉടന്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് മാപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു, നെതന്യാഹു തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുമെന്ന് അറിഞ്ഞു. വിചാരണ ആരംഭിച്ചതിന് ശേഷം നെതന്യാഹു നിരവധി തവണ കോടതിയില്‍ ഹാജരായിട്ടുണ്ട്.

നെതന്യാഹുവിനെതിരായ കേസിനെ ‘മന്ത്രവാദ വേട്ട’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത് – യുഎസില്‍ താന്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന തെറ്റുകളെക്കുറിച്ചുള്ള അന്വേഷണങ്ങളെ വിവരിക്കാന്‍ അദ്ദേഹം ആവര്‍ത്തിച്ച് ഉപയോഗിച്ച പദമാണിത്, ‘നീതിയുടെ ഈ പരിഹാസം അനുവദിക്കാനാവില്ല!’

2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രാഈല്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ വിചാരണ നടക്കുന്നത്.

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Published

on

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍ അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.

Continue Reading

film

ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

Published

on

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.

ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.

Continue Reading

Trending