kerala
ഷഹന നഗരത്തിലെത്തിയത് ജീവിതം കരുപ്പിടിപ്പിക്കാന്‍
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മോഡലും നടിയുമായ ഷഹന നഗരത്തിലെത്തിയത് ജീവിതം കരുപ്പിടിപ്പിക്കാന്‍.
കോഴിക്കോട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മോഡലും നടിയുമായ ഷഹന നഗരത്തിലെത്തിയത് ജീവിതം കരുപ്പിടിപ്പിക്കാന്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണെങ്കിലും ഷഹനയെ സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടത്ര പരിചയമില്ല. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളില്‍ വാടക വീട്ടിലായിരുന്നു താമസം.
കാസര്‍ഗോഡ് വീട് പണി ഭാഗീകമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടെയാണ് ഷഹനയുടെ ഉമ്മ ഉമൈബയും മക്കള്‍ ബിലാലും നദീനും താമസിക്കുന്നത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ ഷഹന മോഡലിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കോഴിക്കോട്ടെത്തിയത്. സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരിക്കവെയാണ് മകളുടെ മരണ വാര്‍ത്ത ആ ഉമ്മ കേട്ടത്.
ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്. മരണ വീട്ടിലെ അന്വേഷത്തില്‍ മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിച്ചെന്ന് പറയുന്ന ജനലും പ്ലാസ്റ്റിക്ക് കയറും അവിശ്വസനീയവുമാണ്. ഷഹനയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴും വഴക്ക് ഉണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. സജാദിന് ലഹരിക്കച്ചവടമെന്ന് പൊലീസ് പറയുന്നു. ഭക്ഷണ വിതരണത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാട്. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടത്.
സജ്ജാദിന് ലഹരി
കച്ചവടമെന്ന് പൊലീസ്
കോഴിക്കോട്്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മോഡലും നടിയുമായ ഷഹനയുടെ ഭര്‍ത്താവ് സജ്ജാദിന് ലഹരിക്കച്ചവടമെന്ന് പോലീസ്. ഭക്ഷണ വിതരണത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാട്. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പറമ്പില്‍ ബസാറിലെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇവിടെ നിന്നും പൊലീസിന് ലഹരി മരുന്നിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഇന്‍ഹെയിലര്‍ ഉള്‍പ്പെടയുള്ള ഉപകരണങ്ങളും കണ്ടെത്തുകയുണ്ടായി. മുറിക്കുള്ളില്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തും. ഇന്നലെ നടത്തേണ്ട പരിശോധനയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
ഷഹന ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും കൊലപ്പെടുത്തിയത് തന്നെയാണെന്ന് കുടുംബം ആരോപിക്കുന്നു. ഉയരം കുറഞ്ഞ ജനലില്‍ ഷഹന കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയമായി തോന്നുവെന്നാണ് സഹോദരന് ബിലാല്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനലഴിയില്‍ കെട്ടിത്തൂങ്ങിയ ഷഹനയെ അഴിച്ചു മടിയില്‍ കിടത്തുകയാണെന്നാണ് സജ്ജാദ് പറഞ്ഞത്. സജ്ജാദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സജാദ് ഷഹാനയെ മാനസികമായും ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഷഹാനയുടെ ഉമ്മയും കുറ്റപ്പെടുത്തിയത്.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

