Connect with us

Culture

ആവേശപ്പോരില്‍ ആര്‍സനല്‍; പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമായി

Published

on

ലണ്ടന്‍: ആദ്യന്തം ആവേശം മുറ്റിനിന്ന വാശിയേറിയ പോരാട്ടത്തില്‍ ആര്‍സനല്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണിന് തുടക്കമായി. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ മൂന്നിനെതിരെ നാലു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ നാടകീയ വിജയം. ആതിഥേയര്‍ക്കു വേണ്ടി അലക്‌സാന്ദ്രെ ലാകസെറ്റ്, ഡാനി വെല്‍ബെക്ക്, ആരോണ്‍ റംസി, ഒലിവര്‍ ഗിരൂദ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ജാമി വാര്‍ഡിയുടെ ഇരട്ട ഗോളും ഷിന്‍ജി ഓകസാകിയുടെ ഗോളുമായിരുന്നു ലെസ്റ്ററിന്റെ മറുപടി.

വേനല്‍ ട്രാന്‍സ്ഫറില്‍ ഒളിംപിക് ലിയോണില്‍ നിന്നെത്തിയ ലാകസെറ്റ് അരങ്ങേറ്റ മത്സരത്തില്‍ ഒന്നര മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ തന്റെ കന്നി പ്രീമിയര്‍ ലീഗ് ഗോള്‍ നേടി. ബോക്‌സിനു പുറത്തുനിന്നുള്ള മുഹമ്മദ് എല്‍നേനിയുടെ ആര്‍ച്ചിങ് പാസ് ക്ലോസ് റേഞ്ചില്‍ നിന്ന് വലയിലെത്തിച്ചായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോള്‍. ഗണ്ണേഴ്‌സിന്റെ ആഹ്ലാദം അധികം നീണ്ടില്ല. 5-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഓകസാകി സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 29-ാം മിനുട്ടില്‍ പ്രതിരോധപ്പിഴവ് ആര്‍സീന്‍ വെങറുടെ ടീമിന് വിനയായി. സ്വന്തം ഹാഫില്‍ പാസ് ചെയ്ത് കളിക്കുന്നതിനിടെ ആര്‍സനല്‍ ഡിഫന്‍സില്‍ നിന്ന് പന്ത് റാഞ്ചിയ അല്‍ബ്രൈറ്റന്‍ ഇടതുവിങില്‍ നിന്ന് തൊടുത്ത ക്രോസ് ജാമി വാര്‍ഡി വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. ഇടവേളക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ആര്‍സനല്‍ ഒപ്പമെത്തി. ബോക്‌സിനുള്ളിലെ ചെറുപാസുകള്‍ക്കൊടുവില്‍ ഗോള്‍കീപ്പറുടെ മുന്നില്‍ നിന്ന് കൊലാഷിനാക്ക് നല്‍കിയ പാസ് ഡാനി വെല്‍ബക്ക് വലയിലാക്കുകയായിരുന്നു.

ആര്‍സനലിന്റെ പൊസഷന്‍ ഗെയിമിനെ ക്ഷമയോടെ നേരിട്ട ലെസ്റ്ററിന് 56-ാം മിനുട്ടില്‍ ഫലം ലഭിച്ചു. റിയാദ് മെഹ്‌റസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന്, ഗണ്ണേഴ്‌സിന്റെ പ്രതിരോധ ദൗര്‍ബല്യം തുറന്നുകാട്ടി വാര്‍ഡി ഗോള്‍ നേടി.

67-ാം മിനുട്ടില്‍ വെങര്‍ നടത്തിയ ഇരട്ട സബ്‌സ്റ്റിറ്റിയൂഷനാണ് ആര്‍സനലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. എല്‍നേനിക്ക് പകരം ആരോണ്‍ റംസിയും ഹോള്‍ഡിങിന് പകരം ഒലിവര്‍ ജിറൂഡും കളത്തിലെത്തിയതോടെ ആര്‍സനലിന്റെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഭാഗ്യവും ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേലിന്റെ മികവും കൊണ്ട് ലെസ്റ്റര്‍ പിടിച്ചു നിന്നെങ്കിലും 83-ാം മിനുട്ടില്‍ അവരുടെ പ്രതിരോധം പൊട്ടി. കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച പന്ത് ബോക്‌സിനു പുറത്തുനിന്ന് ഗ്രനിത് ഷാക്ക മുന്നോട്ടുനല്‍കിയപ്പോള്‍ ഇടതുപോസ്റ്റിനടുത്തു നിന്ന് റംസി ലക്ഷ്യം കണ്ടു. 85-ാം മിനുട്ടില്‍ ഷാക്കയുടെ കോര്‍ണര്‍ കിക്കില്‍ ജിറൂഡ് ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കിയതോടെ ആര്‍സനല്‍ അര്‍ഹിച്ച ജയം സ്വന്തമാക്കി.

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending