Connect with us

columns

സംഘ്പരിവാറിന് വഴികാണിക്കുന്ന സി.പി.എം

Published

on

കെ.പി.എ മജീദ്

ഭരണകൂടങ്ങള്‍ ഇത്രയേറെ സാധാരണക്കാരെ നിരാശപ്പെടുത്തിയ കാലമുണ്ടോ. കോര്‍പറേറ്റുകള്‍ ഇത്രയേറെ തടിച്ചുകൊഴുത്ത കാലമുണ്ടോ. ദേശീയത പറഞ്ഞ് കേന്ദ്രത്തിലും ഇടതുപക്ഷമെന്ന പേരില്‍ കേരളത്തിലും അധികാരത്തിലെത്തിയവര്‍ ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഏകാധിപത്യത്തിലേക്ക് ചുവടുവെക്കുന്ന ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി കേന്ദ്ര-കേരള ഭരണത്തലവന്മാര്‍ മാറിയ കാലത്ത് ജനാധിപത്യം തിരിച്ചുപിടിക്കുകയെന്നതാണ് ജനങ്ങളുടെ വോട്ടവകാശത്തിന്റെ മുഖ്യമായ ചുമതല. തദ്ദേശ സ്ഥാപനങ്ങളെ അധികാര വികേന്ദ്രീകരണത്തിന്റെ പ്രാദേശിക ഭരണകൂടങ്ങളാക്കി വികസനം തീരുമാനിക്കാനും നടപ്പാക്കാനുമുള്ള ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്‌നങ്ങളെ ചവിട്ടിയരക്കുമ്പോള്‍ പ്രത്യേകിച്ചും.

അധികാര കേന്ദ്രീകരണവും കോര്‍പറേറ്റ് ദാസ്യവുമാണ് മോദി ഭരണകൂടത്തിനെന്ന് നിരന്തരം ആരോപിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തില്‍ അതേനയം അതിനേക്കാള്‍ ഭീകരമായി നടപ്പാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം നിഷേധിക്കുന്ന കേന്ദ്ര കരിനിയമം സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍, അതിന്റെ കാര്‍ബണ്‍ കോപ്പിയെടുത്ത് 118 എ പേരില്‍ കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യ മാരണ നിയമമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത്രയേറെ ഭയപ്പെടുന്ന കേരള സര്‍ക്കാര്‍ സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മാനസികാവസ്ഥയിലാണിപ്പോള്‍. സി.പി.എമ്മിന്റെ ചര്‍ച്ചകളും മന്ത്രിസഭയുടെ തീരുമാനവും കഴിഞ്ഞ് ഗവര്‍ണ്ണര്‍ തുല്ല്യം ചാര്‍ത്തിയ അഭിപ്രായ സ്വാതന്ത്ര്യ മാരണ നിയമത്തെ അറബിക്കടലിലെറിയാന്‍ കേരളീയര്‍ക്ക് രണ്ടു ദിവസം തികച്ചു വേണ്ടിവന്നില്ല.

രാജ്യത്താകെ അവശേഷിക്കുന്ന ഏക സി. പി.എം ഭരണകൂടം പലപ്പോഴും സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുംവിധമാണ് നയരൂപീകരണവും നിയമനിര്‍മ്മാണവും നടത്തുന്നതെന്ന ആക്ഷേപം അടിവരയിടുന്ന എത്രയെത്ര സംഭവങ്ങളാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാരപ്രകാരം മരണാനന്തര ചടങ്ങ് നടത്താനാവാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. ലോകാരോഗ്യ സംഘടനയോ കേന്ദ്ര ആരോഗ്യ മന്ത്രാലയമോ പറയാത്ത കോവിഡ് പ്രോട്ടോക്കോളുകളുടെ തിട്ടൂരത്തിലാണ് മരിച്ചാലും തീരാത്ത മതവിദ്വേഷം. നിരന്തര ആവശ്യങ്ങളും നിയമ യുദ്ധങ്ങളും ഉണ്ടായപ്പോള്‍ ചെറിയ ഇളവ് നല്‍കിയെങ്കിലും മയ്യിത്ത് കുളിപ്പിക്കാനോ പകരം ചടങ്ങായ തയമ്മത്തിനോ അനുമതി നല്‍കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ഭരണഘടാദത്തമായ സംവരണത്തില്‍ വെള്ളംചേര്‍ത്ത് മോദി ഭരണകൂടം മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനംവരെ സംവരണത്തിന് നിയമം ഉണ്ടാക്കേണ്ട താമസം അതിന്റെ നിയമ പോരാട്ടമോ ന്യായാന്യായങ്ങളോ നോക്കാതെ കേരളം മാത്രമാണ് അതു നടപ്പാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കാന്‍ സ്‌കോളര്‍ഷിപ്പ് പോലുള്ളവ ഭരണ പങ്കാളത്ത സമയത്ത് നടപ്പാക്കിയ മുസ്്‌ലിംലീഗിന് സംവരണത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇവര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം എല്ലാ പാവപ്പെട്ടവര്‍ക്കും വേണ്ടിയല്ല. മുന്നോക്കക്കാരായ പാവപ്പെട്ടവര്‍ക്ക് മാത്രമാണ്. അതില്‍തന്നെ കോര്‍പറേഷനില്‍ അര ഏക്കര്‍ സ്ഥലമുണ്ടെങ്കിലും നഗരസഭയില്‍ 75 സെന്റ് സ്ഥലമുണ്ടെങ്കിലും ഗ്രാമ പഞ്ചായത്തില്‍ രണ്ടര ഏക്കര്‍ സ്ഥലമുണ്ടെങ്കിലും മുന്നോക്കക്കാരനാണെങ്കില്‍ അവന്‍ പാവപ്പെട്ടവനാണ്. മുസ്്‌ലിം-ഈഴവ വിഭാഗങ്ങള്‍ക്ക് അതിന്റെ അമ്പതിലൊന്ന് സാമ്പത്തിക ശേഷിയുണ്ടെങ്കിലും ക്രിമിലിയര്‍ പറഞ്ഞ് സംവരണം ലഭിക്കുകയുമില്ല.

മോദി സര്‍ക്കാര്‍ പത്തു ശതമാനം വരെ എന്നു നിയമമാക്കിയപ്പോള്‍ പിണറായി അതു തീര്‍ത്തും നല്‍കിയത് എന്തെങ്കിലും പഠനമോ റിപ്പോര്‍ട്ടോ നോക്കിയല്ല. ഈഴവന് മൂന്ന് ശതമാനവും മുസ്‌ലിമിന് രണ്ടു ശതമാനവും സംവരണമുള്ള മേഖലകളില്‍പോലും മുന്നോക്കക്കാരന് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആളില്ലാതെ അവ നികത്താനാവുന്നില്ല. അതേസമയം, ദലിത് പിന്നാക്ക സമൂഹങ്ങള്‍ പുറംപോക്കില്‍ നില്‍ക്കുകയും ചെയ്യുന്നു. സാമൂഹ്യ നീതി നിഷേധത്തിന് സംഘ്പരിവാറിന് വഴികാണിച്ച സി.പി.എമ്മിന്റെ നയസമീപനങ്ങള്‍ ഇങ്ങനെ എത്രയോയുണ്ട്. ശബരിമലയില്‍ ഹൈന്ദവ സമൂഹത്തിന്റെ ആചാരം ലംഘിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് വേഷം മാറ്റി യുവതികളെ കയറ്റിയ പിണറായി സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളെ അണിനിരത്തി വനിത മതിലു പണിത് വര്‍ഗീയതയുടെ സുഗുണനയം നടപ്പാക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം അവരുടെ വിശ്വാസ സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിംലീഗിനെ സംഘ്പരിവാര്‍ പക്ഷക്കാരാക്കി നവോത്ഥാന നായക വേഷം ആടിയവര്‍ ഇന്ന് അധോലോക നായകനായതാണ് കാണുന്നത്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ കൂട്ടുപിടിച്ച് വെള്ളവും വളവും നല്‍കി പരിപാലിക്കുന്ന സി.പി.എം പൂരപ്പറമ്പിലെ മോഷ്ടാവിനെ പോലെ യു.ഡി.എഫിനുനേരെ വിരല്‍ചൂണ്ടി ശ്രദ്ധതിരിക്കുന്നതും ആവര്‍ത്തിക്കുന്നു.

പ്രയാസത്തിലും കഷ്ടപ്പാടിലും അപരന്‍ എങ്ങനെ പെരുമാറിയെന്നതാണ് വ്യക്തിയെയും ഭരണകൂടത്തെയും വിലയിരുത്താനുള്ള എളുപ്പവഴി. രണ്ടു പ്രളയവും കോവിഡും ജന കോടികളുടെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട സമീപനം എല്ലാവര്‍ക്കും മുമ്പിലുണ്ട്. ഇരു പ്രളയത്തിലും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സന്നദ്ധ സംഘടനകളും നല്ല മനസ്സുള്ള മനുഷ്യരുമാണ് ഓടിയെത്തി കൈപിടിച്ചത്. അതിന്റെ പേരില്‍ കോടികള്‍ പിരിച്ച സര്‍ക്കാര്‍ അതും അഴിമതി നടത്താനുള്ള വഴിയാക്കുകയായിരുന്നു. സി.പി. എം നേതാക്കള്‍ പ്രളയ ഫണ്ടില്‍നിന്ന് കൈക്കലാക്കിയ 30 കോടിയോളം രൂപയുടെ കണക്കുകളാണ് പിണറായി പൊലീസിന്റെ ഇരുമ്പ് മറയിലും പുറത്തുവന്നത്. യഥാര്‍ത്ഥ അന്വേഷണം നടത്തിയാലോ. അന്നു വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടവരില്‍ എത്ര ലക്ഷമാണ് ഇന്നും ദുരിതത്തില്‍ കഴിയുന്നത്. അതുമായി ബന്ധപ്പെട്ട് സമാഹരിച്ച പണം പോലും വഴിമാറ്റി. റീബിള്‍ഡ് കേരള ഓഫീസിനായി വിവാദ #ാറ്റ് വാടകക്കെടുക്കാനും മോഡി പിടിപ്പിക്കാനും എത്ര കോടിയാണ് ചെലവഴിച്ചത്.

തദ്ദേശ സ്ഥാപനങ്ങള്‍വഴി ലക്ഷക്കണക്കിന് വീടുകള്‍ നല്‍കിയിരുന്ന യു.ഡി.എഫിന്റെ അധികാര വികേന്ദ്രീകരണത്തെ എല്ലാം മുഖ്യമന്ത്രി തലവനായ ലൈഫിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ തല ചായ്ക്കാന്‍ കൂരയെന്ന ലക്ഷങ്ങളുടെ സ്വപ്‌നമാണ് കമ്മീഷനും അഴിമതിയും മൂലം തകര്‍ന്നത്. പ്രളയത്തിന്റെ പേരില്‍ പിന്നെയും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ പിടിച്ചുവാങ്ങി. പിണറായിയും ശിവശങ്കറും സ്വപ്‌നയുമെല്ലാം ലൈഫ് നേടിയപ്പോള്‍ പാവപ്പെട്ടവന്‍ പെരുവഴിയിലായി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍നിന്നാണ് പ്രളയ സെസായി ആയിരം കോടി പിരിക്കാന്‍ നികുതിയിട്ടത്. അതു രണ്ടായിരം കോടി കവിഞ്ഞിട്ടും കോവിഡ് കാലത്തും നികുതി രാജ് തുടരുന്നു. പ്രവാസികളെയും ഇതര സംസ്ഥാനത്ത് പെട്ടുപോയവരെയും നികൃഷ്ട ജീവികളെപോലെ തടയുകയായിരുന്നു സര്‍ക്കാര്‍. കോവിഡ്കാല പരിചരണത്തിന് എല്ലാ സഹായവും മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വാഗ്ദാനം ചെയ്തിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ സേവനങ്ങളെ തടയാനായിരുന്നു സര്‍ക്കാര്‍ ശ്രമം. തിരിച്ചെത്തുന്നവര്‍ക്കെല്ലാം സൗജന്യ ക്വാറന്റൈന്‍ ഒരുക്കാന്‍ സന്നദ്ധമാണെന്ന് മുസ്്‌ലിംലീഗ് രേഖാമൂലം അറിയിച്ചിട്ടും അവരോട് പണം ഈടാക്കുമെന്നാണ് സര്‍ക്കാന്‍ നിലപാട് പ്രഖ്യാപിച്ചത്. മരാമത്ത് പണിയുടെ കരാറുകാരുടെ കുടിശ്ശിക നല്‍കുന്നത് കോവിഡ് പാക്കേജായി പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രളയവും കോവിഡും നട്ടെല്ല് തകര്‍ക്കപ്പെട്ടവര്‍ക്ക് ഒരാശ്വാസവും നല്‍കുന്നില്ല.

പുസ്തകം വായിച്ച കുറ്റത്തിറ്റ് യു.എ.പി.എ ചുമത്തി പന്തീരാങ്കാവിലെ വിദ്യാര്‍ത്ഥികളെ ജയിലിലടച്ചും വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെ പത്തോളം യുവാക്കളെ വെടിവെച്ച് കൊന്നും പിണറായി പൊലീസ് നയം ഏതു ദിശയിലാണെന്ന് വ്യക്തമാക്കിയതാണ്. അഴിമതിയില്‍ മുങ്ങിത്താഴുന്നവരുടെ നാണം മറക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലേക്ക് വിജിലന്‍സിനെ പറഞ്ഞു വിടുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാതായതാണ് പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ ദുരന്തം. മൂന്നു വയസ്സു മുതല്‍ തൊണ്ണൂറു വയസ്സുവരെയുള്ളവര്‍ പീഡനത്തിന് ഇരയായി. വാളയാറില്‍ ഒമ്പതും പതിനൊന്നും വയസ്സുള്ള പെണ്‍മക്കളെ പീഡിപ്പിച്ച് കൊന്ന് കെട്ടി തൂക്കിയ പ്രതികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ആ പിഞ്ചു പൈതങ്ങളുടെ അമ്മ കണ്ണീരുമായി തെരുവിലാണ്. പാലത്തായിയില്‍ യതീമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനൊപ്പം പിണറായി പൊലീസ് പക്ഷംപിടിക്കാന്‍ അദ്ദേഹത്തിന്റെ സംഘ്പരിവാര്‍ ബന്ധമാണത്രെ കാരണം. കോവിഡ് രോഗികളെ ആംബുലന്‍സില്‍ പോലും പീഡിപ്പിക്കുന്ന നാടായി കേരളം മാറുമ്പോള്‍ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ഒളിച്ചോടാതെ വഴിയില്ലല്ലോ. ജനദ്രോഹത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച അഴിമതിയുടെ പര്യായമായ വലതുപക്ഷ പിന്തിരിപ്പന്‍ സര്‍ക്കാറിനെ തിരുത്താന്‍ ഇടതുപക്ഷ മനസ്സുള്ളവരും യു.ഡി.എഫിനൊപ്പം കൈകോര്‍ക്കുമെന്നുറപ്പാണ്.

ലോകോത്തര കേരള മോഡലിന്റെ കടക്കല്‍ കത്തിവെച്ച് നാണക്കേടിന്റെ പാതയിലൂടെ മുന്നോട്ടുപോയ പിണറായി സര്‍ക്കാറിന്റെ പതനത്തിന്റെ വിളംബരമാണ് തദ്ദേശ ഫലത്തിലൂടെ പുറത്തുവരാനിരിക്കുന്നത്. എല്ലാവരാലും വെറുക്കപ്പെട്ട അഴിമതിയില്‍ മുങ്ങിത്താഴുന്ന മാഫിയ സര്‍ക്കാറിന്റെ നുണച്ചാക്കും പണച്ചാക്കും വര്‍ഗീയതയും പ്രബുദ്ധ കേരളത്തില്‍ ഏശില്ലെന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ജനങ്ങളുടെ പ്രതികരണം വിളിച്ചോതുന്നത്. സംസ്ഥാന ഭരണത്തലവനും സി.പി.എം സീനിയര്‍ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ പ്രചാരണ രംഗത്തുനിന്നുള്ള ഒളിച്ചോട്ടം അതിന്റെ തെളിവാണ്. ജനാധികാരം ഏകാധിപത്യത്തിലേക്ക് വഴിമാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരായ ജനാധിപത്യ സമൂഹത്തിന്റെ പ്രതികരണം തടഞ്ഞുനിര്‍ത്താന്‍ ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ കൂട്ടു കച്ചവടമോ വിജിലന്‍സിനെ വിട്ടുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള വേട്ടയാടലോ മതിയാവില്ല. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കോവിഡ്കാല സാഹചര്യങ്ങള്‍ പോലും തൃണവല്‍ക്കരിച്ച് പങ്കെടുത്ത ജനങ്ങളുടെ ആവേശം ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending