Connect with us

Video Stories

കാത്തുനില്‍ക്കാന്‍ ഇനി സമയമില്ല

Published

on

 

ഇന്ത്യയിലിപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടം ഏതെങ്കിലും വിധത്തില്‍ അധികാരം കൈക്കലാക്കാനുള്ളതല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല. ‘ദലിത് -മുസ്‌ലിം സാഹോദര്യം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഭരണഘടനാശില്‍പി ഭാരതരത്‌ന ഡോ. ഭീമറാവു അംബേദ്കറുടെ പൗത്രനും മുന്‍ എം.പിയുമായ ബാലാസാഹേബ് അംബേദ്കര്‍ മലപ്പുറത്ത് ‘ചന്ദ്രിക’ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭാരിപ ബഹുജന്‍ മഹാസംഘത്തിന്റെ അധ്യക്ഷനായ ഈ അറുപത്തിമൂന്നുകാരന്‍ ഭാര്യ പൂനെയിലെ കോളജില്‍ അസി. പ്രൊഫസറായ അഞ്ജലി മെയ്‌മോവുമൊത്താണ് കേരളത്തിലെത്തിയത്. അഭിമുഖത്തില്‍ നിന്ന്:

? എന്താണ് താങ്കളുടെ പ്രവര്‍ത്തനമണ്ഡലം
= നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന അഭൂതപൂര്‍വമായ ഫാസിസ്റ്റ് -ഏകാധിപത്യ വാഴ്ചക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ അവരുടെ പരിദേവനങ്ങള്‍ക്ക് രാജ്യത്തെ സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ പോകുന്നത്. എന്നാല്‍ അധികാരത്തിലേറിയവര്‍ ചെയ്യുന്നത് വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുകയാണ്. ജനങ്ങളുടെ നേര്‍ക്ക് അക്രമത്തിന് മുതിരുകയും ചെയ്യുന്നു. ഇതിനെതിരെ പോരാടേണ്ടത് രാജ്യത്തിലെ ഓരോ പൗരന്റെയും കര്‍ത്തവ്യമാണ്. രാജ്യമില്ലാതെ നമുക്ക് മറ്റൊന്നും ഉണ്ടാകില്ല. ജനാധിപത്യം പോലും നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ ഇതേപോലെ നിലനിന്നേ തീരൂ. ആ പോരാട്ടത്തിലൊരു ചെറിയ പങ്കാണ് ഞാനും എന്റെ പാര്‍ട്ടിയും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

? ദലിത് രാഷ്ട്രീയമാണോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
= നോക്കൂ. രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന് പിന്നില്‍ ജാതി രാഷ്ട്രീയത്തിന് മുഖ്യപങ്കുണ്ട്. ഇന്ത്യയുടെ മുന്‍നിര നേതാക്കളെല്ലാം വിഭാവനം ചെയ്തത് ജാതി രഹിത സമൂഹമായിരുന്നു. അവരുടെ ലക്ഷ്യം സാക്ഷാല്‍കൃതമാകണമെങ്കില്‍ സമൂഹത്തിലെ ഏറെ പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനം പ്രധാനമാണ്. ദലിതുകള്‍ അവരിലൊരു വിഭാഗം മാത്രവും.

? എങ്ങനെയാണ് ഈ പോരാട്ടത്തില്‍ വിജയം കൈവരിക്കാനാകുമെന്ന് കരുതുന്നത്.
= ദലിതുകള്‍ക്കോ മറ്റേതെങ്കിലും വിഭാഗത്തിനോ മാത്രമായി ഒരു പോരാട്ടവും തനിച്ച് നടത്തി വിജയിക്കാനാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അതിന് ഇന്നത്തെ രാജ്യാധികാരികള്‍ക്കെതിരെ പൊരുതുന്ന സകല മനുഷ്യരുടെയും പിന്തുണയും സഹായവും സഹകരണവും ആവശ്യമാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, മറ്റു പിന്നാക്ക സമുദായക്കാര്‍ ഒക്കെ ഇതില്‍ ഭാഗഭാക്കുകളാണ്. അതിലൂടെ മാത്രമേ ഈയൊരു ഭീഷണിയെ ചെറുക്കാനാകൂ. ചെറുത്താല്‍ മാത്രം പോരാ തോല്‍പിക്കാനുമാകണം.

? മുമ്പുതന്നെയുള്ള പ്രതിഭാസമാണല്ലോ ഇന്ത്യന്‍ ജാതി വ്യവസ്ഥ.
= അതുശരിതന്നെ. എന്നാല്‍ ഒരു ഹിന്ദു സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഇന്നാണ്. ബ്രാഹ്മണിക്കല്‍ സമ്പ്രദായങ്ങളുടെയും വ്യവസ്ഥകളുടെയും എല്ലാവിധ രീതികളും ഇവരില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നു. മുമ്പ് പുറത്തുവരാന്‍ മടിച്ചുനിന്നവയെല്ലാം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പോലുള്ളവ നോക്കുക. 2024ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ബ്രാഹ്മണിക്കല്‍ മേധാവിത്വവാദികളുടെ പരിശ്രമം. അതിനെ ചെറുക്കേണ്ടത് ഇനി കാത്തുനിന്നിട്ടല്ല. പോരാട്ടം തുടരുകതന്നെ വേണം.

? ഹിന്ദു രാഷ്ട്രവാദത്തെക്കുറിച്ച്.
= ഹിന്ദു രാഷ്ട്രമെന്നത് ഒരു മിഥ്യയാണ്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അതംഗീകരിക്കുന്നില്ല. ലോകത്തെ ഒരു രാജ്യത്തും മതാധികാരം വിജയം കണ്ടിട്ടില്ല. സത്യത്തില്‍ ഹിന്ദു രാഷ്ട്രമെന്നതിനേക്കാളും അതിന്റെ മറവില്‍ അഴിമതി നടത്തി പണം കടത്തുകയാണ് കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ ചെയ്യുന്നത്.

? അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം സാധ്യമാകുമെന്ന് കരുതാമോ.
= അടുത്ത തെരഞ്ഞെടുപ്പ് 2019ലാണെങ്കിലും അതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞാന്‍ അനുമാനിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതെരഞ്ഞെടുപ്പുകളോടൊപ്പം തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇന്നത്തെ നിലയിലൊരു വിജയം നേടാനാകുമെന്നാണ് ആര്‍.എസ്.എസും ബി.ജെ.പിയും കണക്കുകൂട്ടുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടാന്‍ പോകുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കാരണം വലിയ രീതിയിലുള്ള അഴിമതിയായിരുന്നു. വിലക്കയറ്റവും കാരണമായി. ഇന്ന് ഫാസിസമാണ് മുഖ്യ എതിരാളി. അതിനെ പിടിച്ചുകെട്ടുക എന്നതാണ് വലിയ ദൗത്യം. അതിന് അധികാരാരോഹണവുമായി ബന്ധമില്ല. ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതുണ്ട്.

? നോട്ടുനിരോധനം കാരണം ജനം ദുരിതത്തിലായിട്ടും സംഭവിക്കുന്ന ബി.ജെ.പിയുടെ തുടര്‍ വിജയങ്ങളെ എങ്ങനെ കാണുന്നു.
= അതിന് കാരണം പ്രതിപക്ഷത്തെ യോജിപ്പില്ലായ്മയാണ്. നോക്കൂ. ബീഹാറില്‍ പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ചുനിന്നപ്പോഴുണ്ടായ ഫലം. പിന്നീട് ഗുജറാത്തിലും വിജയത്തിന് അടുത്തെത്താന്‍ കോണ്‍ഗ്രസിനായി. അതേസമയം ആദിവാസികളാണ് കോണ്‍ഗ്രസിനെ ഗുജറാത്തില്‍ കൈയൊഴിഞ്ഞത്. അവരെയും മുസ്‌ലിംകളെയും കുറെക്കൂടി ശക്തിയായി വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നെങ്കില്‍ ഗുജറാത്തില്‍ വിജയിക്കാനാകുമായിരുന്നു. 30 ശതമാനത്തോളം ആദിവാസികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

? എന്നിട്ടും കച്ച്, സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കിയല്ലോ.
= ഗ്രാമീണ മേഖലയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞത് ഉണ്ടായില്ലെന്ന് മാത്രമല്ല, ഗ്രാമീണ കാര്‍ഷിക-ചെറുകിട മേഖലയുടെ തകര്‍ച്ചക്കാണ് അത് വഴിവെച്ചത്. ഇത് ഇനിയും നടക്കും. ബി.ജെ.പിയില്‍ നിന്ന ്പിന്നാക്കക്കാരും ദലിതുകളും തിരിച്ചുപോക്കിലാണിപ്പോള്‍. ബ്രാഹ്മണരിലെ തന്നെ ചിന്തിക്കുന്നവരും കൂടെ നില്‍ക്കും. ബ്രാഹ്മണിസത്തിനെതിരാണ് നാം. ബ്രാഹ്മണര്‍ക്കെതിരല്ല. ഇത് തിരിച്ചറിയപ്പെടണം.

? താങ്കളുടെ വീക്ഷണത്തില്‍ കോണ്‍ഗ്രസിതര കക്ഷികളുടെ റോളെങ്ങനെയാണ്.
= വിവിധ കക്ഷികളും സംഘടനകളും ഉണ്ടായിക്കൊള്ളട്ടെ. അവര്‍ ഒരു ഏകോന്മുഖമായ ലക്ഷ്യത്തിനായിരിക്കണം പ്രയത്‌നിക്കേണ്ടത്. ദലിതുകള്‍ക്കുപോലും ഇന്ത്യയില്‍ നൂറുകണക്കിന് സംഘടനകളും കക്ഷികളുമുണ്ട്. മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലുള്ളവ അംബേദ്കര്‍ ചിന്താധാരയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ പ്രധാനമായത് എല്ലാവരും ഒരേ ലക്ഷ്യത്തിലാണ് നീങ്ങുന്നത് എന്നതാണ്.

? ജിഗ്നേഷ് മേവാനിയെക്കുറിച്ച്. ഒരു രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയല്ലാതെ ജാതീയത തുടച്ചുനീക്കാനാവില്ലെന്നാണല്ലോ ജിഗ്നേഷും മറ്റും പറയുന്നത്.
= വിപ്ലവത്തെക്കുറിച്ച് അംബേദ്കറും പറഞ്ഞിട്ടുണ്ട്്. എന്നാലത് വിദ്യാഭ്യാസവും ബോധവത്കരണവും മനോഭാവം കൊണ്ടാണ് ഉണ്ടാകേണ്ടത്. രക്തം ചിന്തിയത് കൊണ്ട് ലക്ഷ്യം നേടണമെന്നില്ല.

? ദലിത്- മുസ്്‌ലിം സാഹോദര്യത്തെക്കുറിച്ച്.
= ദലിതുകള്‍ ജാതീയതയുടെ ഇരകളാണ്. മുസ്്്‌ലിംകളുടെ കാര്യത്തിലും അത് കുറെയൊക്കെ വടക്കേ ഇന്ത്യയില്‍ ശരിയാണ്. ഇന്നും ദലിതുകളോടൊപ്പം തന്നെയാണ് മുസ്‌ലിംകളുടെയും സാമ്പത്തികാവസ്ഥ. അവരിരുകൂട്ടരും കഴിയുന്നത് കൊടിയ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ഇരകളായാണ്. അതുകൊണ്ടുതന്നെ ഇന്ന് വലിയൊരു യോജിച്ച മുന്നേറ്റത്തിന് ഇരുകൂട്ടര്‍ക്കും തമ്മില്‍ ഏറെ പ്രസക്തിയുണ്ട്.

? ജഗജീവന്റാമിനെപോലെ വലിയ ദലിത് നേതാക്കളോ മുസ്്‌ലിം നേതാക്കളോ ഇക്കാലത്ത് ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണ്.
= പല പാര്‍ട്ടികളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലടക്കം, സവര്‍ണ നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വ്യക്തികള്‍ക്കല്ല പ്രസക്തിയെങ്കിലും ഒരു പരിധിവരെ നയരൂപീകരണത്തില്‍ സവര്‍ണ താല്‍പര്യങ്ങള്‍ പ്രകടമാകുന്നുണ്ട്. എന്നാലവര്‍ ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നെന്ന് പറയാനാവില്ല. മുമ്പുകാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നതുപോലുള്ള ബൗദ്ധിക നേതൃത്വം ഇനിയുമുണ്ടാകണം. മൃദുഹിന്ദുത്വം ബി.ജെ.പിക്കേ ഗുണം ചെയ്യൂ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending