Connect with us

Video Stories

രാജ്യത്തിന്റെ നെറുകയില്‍ ലീഗിന്റെ രാജാളിപ്പക്ഷി

Published

on

എം.പി അബ്ദുസമദ് സമദാനി

രു മഹാവ്യക്തിയുടെയോ ശക്തനായ ഒരു നേതാവിന്റേയോ വിയോഗം മാത്രമല്ല അഭിവന്ദ്യനായ ഇ. അഹമ്മദിന്റെ നിര്യാണം. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണിത്. ആവര്‍ത്തിക്കാന്‍ കഴിയാത്ത മഹത്തായ ഒരു ചരിത്രത്തിന്റെ അന്ത്യം. കര്‍മ്മനിരതമായ ജീവിതമാണ് അഹമ്മദിന്റെ കാലഘട്ടത്തെ ഇത്രമേല്‍ ധന്യമാക്കിയത്. അദ്ദേഹം സദാകര്‍മ്മരംഗത്തായിരുന്നു. ദിനംപ്രതി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തന്റെ ജനതക്കും രാജ്യത്തിനും വേണ്ടിയായിരുന്നു ആ പ്രവര്‍ത്തനങ്ങളത്രയും. അതിനിടയില്‍ വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞില്ല.

ആ കര്‍മ്മസമരം സമൂഹത്തിനും രാഷ്ട്രത്തിനും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ജനസേവനത്തിന്റെ പാതയില്‍ അഹമ്മദ് നടത്തിയത് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. കേരളത്തിലെ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ചിറകടിച്ചുയര്‍ന്ന ഈ രാജാളിപ്പക്ഷി ഒരു രാജാവിനെപ്പോലെത്തന്നെ, ഉന്നത പദവികളുടെ വാനവീഥികളിലൂടെ പറന്നുയര്‍ന്നു രാജ്യത്തിന്റെയും ലോകത്തിന്റെയും ഉന്നത വേദികളില്‍ ഉപവിഷ്ടനായി. അവശതകള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മാര്‍ഗത്തിലായിരുന്നു ആ കര്‍മ്മസമരവും ജൈത്രയാത്രയും.

അഹമ്മദിന്റെ രാഷ്ട്രീയം അടിമുടി അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ച്ചകളത്രയും അവരുടെ ഉയര്‍ച്ചകളായിരുന്നു. ജനതയുടെ ഉത്ഥാനവും അതിനുവേണ്ടിയുള്ള നിത്യപ്രയത്‌നവുമാണ് രാഷ്ട്രീയം എന്ന് ആ ജീവിതയാത്ര ബോധ്യപ്പെടുത്തുന്നു. മുമ്പേ കടന്നുപോയ അനേകം പൂര്‍വികരെപ്പോലെ ന്യൂനപക്ഷ സുരക്ഷയും രാഷ്ട്രക്ഷേമവും ഒരുപോലെ പ്രധാനമായിക്കണ്ട രാഷ്ട്രീയ ദര്‍ശനത്തെ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിലൂടെ അതിശക്തമായി സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും ആകെ ജീവിതത്തിന്റെ തന്നെയും ഏറ്റവുംവലിയ നേട്ടം. ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള രാഷ്ട്രീയ പോരാട്ടമാണ് മുസ്‌ലിംലീഗ് എന്ന് നന്നായി മനസിലാക്കിയ അഹമ്മദ് പാര്‍ട്ടിയെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോയി.

ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ അവകാശ സമരത്തിലെ പോരാളി ഇന്ത്യയുടെ ദേശീയ ജിഹ്വയായി. ഇന്ത്യയുടെ സ്വരം ആ നാവിലൂടെ ലോകവേദികളില്‍ മുഴങ്ങി. ജനാധിപത്യവും മതേതരത്വവുമാണ് ഇന്ത്യയുടെ മാത്രമല്ല, ഇന്ത്യന്‍ ജനതയിലെ ഏതു വിഭാഗത്തിന്റെയും ഉന്നമനത്തിനുള്ള മന്ത്രങ്ങളെന്ന തത്വവും സത്യവും വാക്കിലും പ്രവര്‍ത്തിയിലും അദ്ദേഹം മുറുകെപിടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending