Connect with us

Video Stories

രാജ്യത്തിന്റെ നെറുകയില്‍ ലീഗിന്റെ രാജാളിപ്പക്ഷി

Published

on

എം.പി അബ്ദുസമദ് സമദാനി

രു മഹാവ്യക്തിയുടെയോ ശക്തനായ ഒരു നേതാവിന്റേയോ വിയോഗം മാത്രമല്ല അഭിവന്ദ്യനായ ഇ. അഹമ്മദിന്റെ നിര്യാണം. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണിത്. ആവര്‍ത്തിക്കാന്‍ കഴിയാത്ത മഹത്തായ ഒരു ചരിത്രത്തിന്റെ അന്ത്യം. കര്‍മ്മനിരതമായ ജീവിതമാണ് അഹമ്മദിന്റെ കാലഘട്ടത്തെ ഇത്രമേല്‍ ധന്യമാക്കിയത്. അദ്ദേഹം സദാകര്‍മ്മരംഗത്തായിരുന്നു. ദിനംപ്രതി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തന്റെ ജനതക്കും രാജ്യത്തിനും വേണ്ടിയായിരുന്നു ആ പ്രവര്‍ത്തനങ്ങളത്രയും. അതിനിടയില്‍ വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞില്ല.

ആ കര്‍മ്മസമരം സമൂഹത്തിനും രാഷ്ട്രത്തിനും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ജനസേവനത്തിന്റെ പാതയില്‍ അഹമ്മദ് നടത്തിയത് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. കേരളത്തിലെ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ചിറകടിച്ചുയര്‍ന്ന ഈ രാജാളിപ്പക്ഷി ഒരു രാജാവിനെപ്പോലെത്തന്നെ, ഉന്നത പദവികളുടെ വാനവീഥികളിലൂടെ പറന്നുയര്‍ന്നു രാജ്യത്തിന്റെയും ലോകത്തിന്റെയും ഉന്നത വേദികളില്‍ ഉപവിഷ്ടനായി. അവശതകള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മാര്‍ഗത്തിലായിരുന്നു ആ കര്‍മ്മസമരവും ജൈത്രയാത്രയും.

അഹമ്മദിന്റെ രാഷ്ട്രീയം അടിമുടി അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ച്ചകളത്രയും അവരുടെ ഉയര്‍ച്ചകളായിരുന്നു. ജനതയുടെ ഉത്ഥാനവും അതിനുവേണ്ടിയുള്ള നിത്യപ്രയത്‌നവുമാണ് രാഷ്ട്രീയം എന്ന് ആ ജീവിതയാത്ര ബോധ്യപ്പെടുത്തുന്നു. മുമ്പേ കടന്നുപോയ അനേകം പൂര്‍വികരെപ്പോലെ ന്യൂനപക്ഷ സുരക്ഷയും രാഷ്ട്രക്ഷേമവും ഒരുപോലെ പ്രധാനമായിക്കണ്ട രാഷ്ട്രീയ ദര്‍ശനത്തെ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിലൂടെ അതിശക്തമായി സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും ആകെ ജീവിതത്തിന്റെ തന്നെയും ഏറ്റവുംവലിയ നേട്ടം. ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള രാഷ്ട്രീയ പോരാട്ടമാണ് മുസ്‌ലിംലീഗ് എന്ന് നന്നായി മനസിലാക്കിയ അഹമ്മദ് പാര്‍ട്ടിയെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോയി.

ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ അവകാശ സമരത്തിലെ പോരാളി ഇന്ത്യയുടെ ദേശീയ ജിഹ്വയായി. ഇന്ത്യയുടെ സ്വരം ആ നാവിലൂടെ ലോകവേദികളില്‍ മുഴങ്ങി. ജനാധിപത്യവും മതേതരത്വവുമാണ് ഇന്ത്യയുടെ മാത്രമല്ല, ഇന്ത്യന്‍ ജനതയിലെ ഏതു വിഭാഗത്തിന്റെയും ഉന്നമനത്തിനുള്ള മന്ത്രങ്ങളെന്ന തത്വവും സത്യവും വാക്കിലും പ്രവര്‍ത്തിയിലും അദ്ദേഹം മുറുകെപിടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Video Stories

“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Published

on

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.

Continue Reading

Trending