Connect with us

More

കഠ്‌വ: പ്രതികള്‍ ജമ്മുവിലല്ല, ഡല്‍ഹിലാണുള്ളത് കൂട്ടു പ്രതികള്‍ നാഗ്പൂരിലും

Published

on

 

ബഷീര്‍ വള്ളിക്കുന്ന്

ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ പേര് ജമ്മു പോലീസ് തയ്യാറാക്കിയ ആസിഫ കേസിന്റെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ പേരില്ലാത്ത ചിലരുണ്ട്.. അവരാണ് ഈ കേസിലെ ഒറിജിനല്‍ പ്രതികള്‍..

ശ്രദ്ധിച്ച് വായിക്കണം.

ഇത് എട്ടു പേര്‍ ചേര്‍ന്ന് നടത്തിയ ഒരു കുറ്റകൃത്യമല്ല. ആയിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന് ശേഷം ആ എട്ട് പേര്‍ ഒറ്റപ്പെടണമായിരുന്നു. അവര്‍ക്ക് വേണ്ടി പ്രകടനം നടത്താന്‍, ദേശീയപതാകയേന്തിയ മന്ത്രിമാരും എം എല്‍ എ മാരും ഉണ്ടാകുമായിരുന്നില്ല, ആ കൊച്ചുകുഞ് കളിച്ചു നടന്ന ഗ്രാമത്തിലെ മനുഷ്യരുണ്ടാകുമായിരുന്നില്ല.

അവരൊക്കെ,
എട്ട് ദിവസം ക്ഷേത്രവളപ്പിലിട്ട് ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയെങ്കില്‍, ഇത് എട്ട് പേര് മാത്രം നടത്തിയ പൈശാചികതയല്ല, ഇതൊരു മാസ്സ് മര്‍ഡറാണ്. ആ പെണ്‍കുട്ടിയെ റേപ്പ് ചെയ്തത് എട്ട് പേര് മാത്രമല്ല, എണ്ണിതിട്ടപ്പെടുത്താന്‍ സാധിക്കാത്ത ആള്‍കൂട്ടം ഒന്നിച്ചാണ്. അവര്‍ ജമ്മുവില്‍ മാത്രമല്ല, ഇവിടെയുമുണ്ട്.. ഈ എഫ്ബിയിലുമുണ്ട്.

ഒരു അത്യാഹിതം നടന്നാല്‍ ജാതിയും മതവും നോക്കാതെ ആശ്വസിപ്പിക്കാന്‍ ആളുകളെത്തും. മനുഷ്യരാണെങ്കില്‍ അതുണ്ടാകും. അതാണ് പതിവ്.. അവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല, ആ പിഞ്ചുകുഞ്ഞിന്റെ മയ്യത്ത് അവിടെയുള്ള കബറിസ്ഥാനില്‍ മറവ് ചെയ്യാന്‍ പോലും ഗ്രാമീണര്‍ സമ്മതിച്ചില്ല. ഏഴ് മൈലുകള്‍ അപ്പുറമുള്ള മറ്റൊരു ഗ്രാമത്തിലാണ് ആ കുഞ്ഞിനെ മറവ് ചെയ്തത്. തങ്ങള്‍ ജീവിക്കുന്ന ഗ്രാമത്തിലെ മനുഷ്യരൊന്നാകെ പിശാചുക്കളായി രൂപം പ്രാപിച്ചപ്പോള്‍ ആ പാവം കുടുംബത്തിന് സ്വന്തം കൂര ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു എന്നാണ് വാര്‍ത്ത.

മനുഷ്യത്വമെന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന ഇത്തരമൊരു ഭീകര മാനസികാവസ്ഥയിലേക്ക് ആ ഗ്രാമീണരെ എത്തിച്ചത് ആ എട്ട് പേരല്ല, സാമുദായിക വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ ഇന്ത്യയില്‍ നട്ടുവളര്‍ത്തിയവരാണ്. ആ വിഷബീജങ്ങളുടെ പുറത്ത് അധികാരത്തില്‍ എത്തിയവരാണ്. ഇന്ത്യയെന്ന സങ്കല്പം കത്തിയെരിയുമ്പോഴും വീണ വായിച്ചു കൊണ്ടിരിക്കുന്നവരാണ്. രാജസ്ഥാനില്‍ അഫറാസുല്‍ എന്ന കൂലിത്തൊഴിലാളിയെ മഴു കൊണ്ട് വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച ശംഭുലാലിന് അയാളോട് യാതൊരു വ്യക്തിവിരോധവുമുണ്ടായിരുന്നില്ല. അഫ്‌റാസുലിനെ അയാള്‍ അറിയുക പോലുമില്ല. ഒരു മുസ്ലിമിനെ കൊന്ന് കത്തിക്കണം എന്നതായിരുന്നു അയാളുടെ പ്ലാന്‍.. ആ പ്ലാന്‍ ഒരു സുപ്രഭാതത്തില്‍ അയാളുടെ തലയില്‍ വന്നതല്ല, വര്‍ഷങ്ങളെടുത്ത പ്രചാരണങ്ങളിലൂടെ അയാളുടെ തലയില്‍ അത് പ്ലാന്റ് ചെയ്യപ്പെട്ടതാണ്.

മുസ്ലിമെന്നാല്‍ അതൊരു മനുഷ്യനല്ല, അടിച്ചു കൊല്ലേണ്ട ശത്രുവാണെന്ന ബോധ്യത്തിലേക്ക് ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിന്റെ മനസ്സിനെ എത്തിച്ചതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ള ഒന്നാം പ്രതി ആസിഫയെ കൊന്ന ആ എട്ട് പേരില്‍ ആരുമല്ല. അയാള്‍ ജമ്മുവിലല്ല, ഡല്‍ഹിയിലാണുള്ളത്, കൂട്ട് പ്രതികള്‍ നാഗ്പൂരിലും.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending