Connect with us

More

കഠ്‌വ: പ്രതികള്‍ ജമ്മുവിലല്ല, ഡല്‍ഹിലാണുള്ളത് കൂട്ടു പ്രതികള്‍ നാഗ്പൂരിലും

Published

on

 

ബഷീര്‍ വള്ളിക്കുന്ന്

ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ പേര് ജമ്മു പോലീസ് തയ്യാറാക്കിയ ആസിഫ കേസിന്റെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ പേരില്ലാത്ത ചിലരുണ്ട്.. അവരാണ് ഈ കേസിലെ ഒറിജിനല്‍ പ്രതികള്‍..

ശ്രദ്ധിച്ച് വായിക്കണം.

ഇത് എട്ടു പേര്‍ ചേര്‍ന്ന് നടത്തിയ ഒരു കുറ്റകൃത്യമല്ല. ആയിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന് ശേഷം ആ എട്ട് പേര്‍ ഒറ്റപ്പെടണമായിരുന്നു. അവര്‍ക്ക് വേണ്ടി പ്രകടനം നടത്താന്‍, ദേശീയപതാകയേന്തിയ മന്ത്രിമാരും എം എല്‍ എ മാരും ഉണ്ടാകുമായിരുന്നില്ല, ആ കൊച്ചുകുഞ് കളിച്ചു നടന്ന ഗ്രാമത്തിലെ മനുഷ്യരുണ്ടാകുമായിരുന്നില്ല.

അവരൊക്കെ,
എട്ട് ദിവസം ക്ഷേത്രവളപ്പിലിട്ട് ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയെങ്കില്‍, ഇത് എട്ട് പേര് മാത്രം നടത്തിയ പൈശാചികതയല്ല, ഇതൊരു മാസ്സ് മര്‍ഡറാണ്. ആ പെണ്‍കുട്ടിയെ റേപ്പ് ചെയ്തത് എട്ട് പേര് മാത്രമല്ല, എണ്ണിതിട്ടപ്പെടുത്താന്‍ സാധിക്കാത്ത ആള്‍കൂട്ടം ഒന്നിച്ചാണ്. അവര്‍ ജമ്മുവില്‍ മാത്രമല്ല, ഇവിടെയുമുണ്ട്.. ഈ എഫ്ബിയിലുമുണ്ട്.

ഒരു അത്യാഹിതം നടന്നാല്‍ ജാതിയും മതവും നോക്കാതെ ആശ്വസിപ്പിക്കാന്‍ ആളുകളെത്തും. മനുഷ്യരാണെങ്കില്‍ അതുണ്ടാകും. അതാണ് പതിവ്.. അവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല, ആ പിഞ്ചുകുഞ്ഞിന്റെ മയ്യത്ത് അവിടെയുള്ള കബറിസ്ഥാനില്‍ മറവ് ചെയ്യാന്‍ പോലും ഗ്രാമീണര്‍ സമ്മതിച്ചില്ല. ഏഴ് മൈലുകള്‍ അപ്പുറമുള്ള മറ്റൊരു ഗ്രാമത്തിലാണ് ആ കുഞ്ഞിനെ മറവ് ചെയ്തത്. തങ്ങള്‍ ജീവിക്കുന്ന ഗ്രാമത്തിലെ മനുഷ്യരൊന്നാകെ പിശാചുക്കളായി രൂപം പ്രാപിച്ചപ്പോള്‍ ആ പാവം കുടുംബത്തിന് സ്വന്തം കൂര ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു എന്നാണ് വാര്‍ത്ത.

മനുഷ്യത്വമെന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന ഇത്തരമൊരു ഭീകര മാനസികാവസ്ഥയിലേക്ക് ആ ഗ്രാമീണരെ എത്തിച്ചത് ആ എട്ട് പേരല്ല, സാമുദായിക വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ ഇന്ത്യയില്‍ നട്ടുവളര്‍ത്തിയവരാണ്. ആ വിഷബീജങ്ങളുടെ പുറത്ത് അധികാരത്തില്‍ എത്തിയവരാണ്. ഇന്ത്യയെന്ന സങ്കല്പം കത്തിയെരിയുമ്പോഴും വീണ വായിച്ചു കൊണ്ടിരിക്കുന്നവരാണ്. രാജസ്ഥാനില്‍ അഫറാസുല്‍ എന്ന കൂലിത്തൊഴിലാളിയെ മഴു കൊണ്ട് വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച ശംഭുലാലിന് അയാളോട് യാതൊരു വ്യക്തിവിരോധവുമുണ്ടായിരുന്നില്ല. അഫ്‌റാസുലിനെ അയാള്‍ അറിയുക പോലുമില്ല. ഒരു മുസ്ലിമിനെ കൊന്ന് കത്തിക്കണം എന്നതായിരുന്നു അയാളുടെ പ്ലാന്‍.. ആ പ്ലാന്‍ ഒരു സുപ്രഭാതത്തില്‍ അയാളുടെ തലയില്‍ വന്നതല്ല, വര്‍ഷങ്ങളെടുത്ത പ്രചാരണങ്ങളിലൂടെ അയാളുടെ തലയില്‍ അത് പ്ലാന്റ് ചെയ്യപ്പെട്ടതാണ്.

മുസ്ലിമെന്നാല്‍ അതൊരു മനുഷ്യനല്ല, അടിച്ചു കൊല്ലേണ്ട ശത്രുവാണെന്ന ബോധ്യത്തിലേക്ക് ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിന്റെ മനസ്സിനെ എത്തിച്ചതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ള ഒന്നാം പ്രതി ആസിഫയെ കൊന്ന ആ എട്ട് പേരില്‍ ആരുമല്ല. അയാള്‍ ജമ്മുവിലല്ല, ഡല്‍ഹിയിലാണുള്ളത്, കൂട്ട് പ്രതികള്‍ നാഗ്പൂരിലും.

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

More

മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

Published

on

ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം

ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Continue Reading

kerala

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

Published

on

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.

Continue Reading

Trending