Culture
നോണ്‍സ്റ്റോപ് ലിയോ; ബാര്‍സ കുതിക്കുന്നു, റയല്‍ വീണു
ബില്‍ബാവോ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലയണല്‍ മെസ്സി സീസണിലെ 12-ാം ഗോള്‍ നേടിയ മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാര്‍സ മുട്ടുകുത്തിച്ചത്. ബില്‍ബാവോയില്‍ കളിക്കാരനും കോച്ചുമായിരുന്ന ഏണസ്റ്റോ വല്‍വെര്‍ദെക്ക്, ബാര്‍സയുടെ പരിശീലക പദവി ഏറ്റതിനു ശേഷം പഴയ തട്ടകത്തിലേക്കുള്ള ആദ്യത്തെ യാത്ര വിജയത്തിന്റേതായി.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജിറോണയുടെ തട്ടകത്തില്‍ തിരിച്ചടി നേരിട്ടു. കാറ്റലോണിയന്‍ പ്രദേശത്തെ ക്ലബ്ബായ ജിറോണ ഒന്നിനെതിരെ രണ്ടു ഗോളിന് റയലിനെ വീഴ്ത്തി. ആദ്യപകുതിയില്‍ റയല്‍ ഇസ്‌കോയിലൂടെ മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യന്‍ സ്റ്റുവാനി, പോര്‍ട്ടു എന്നിവരുടെ ഗോളുകളില്‍ ജിറോണ അട്ടിമറി ജയം നേടി.
കനത്ത വെല്ലുവിളി നേരിട്ട ശേഷമാണ് സീസണിലെ ഒമ്പതാം വിജയം മാമെസ് ബാരിയ സ്റ്റേഡിയത്തില്‍ ബാര്‍സ സ്വന്തമാക്കിയത്. 36-ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബക്കൊപ്പം നടത്തിയ ഭാവനാപൂര്‍ണമായ നീക്കം മെസ്സി സമര്‍ത്ഥമായി ഗോളിലെത്തിക്കുകയായിരുന്നു. അതിവേഗ നീക്കങ്ങള്‍ക്ക് പേരുകേട്ട ബില്‍ബാവോ സമനില ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഇഞ്ചുറി ടൈമില്‍ പൗളിഞ്ഞോ പട്ടിക പൂര്‍ത്തിയാക്കി.
തുടക്കം മുതല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയ അത്‌ലറ്റികോക്കു വേണ്ടി അരിറ്റ്‌സ് അഡുരിസ് ഒന്നിലധികം തവണ ഗോളിനടുത്തെത്തിയെങ്കിലും ക്രോസ്ബാറും ബാര്‍സ കീപ്പര്‍ മാര്‍ക് ആന്ദെര്‍ ടെര്‍സ്റ്റെയ്ഗനും വിഘാതമായി. മറുവശത്ത് ഗോളെന്നുറച്ച ഒരു അവസരം മെസ്സി ബാറിലേക്ക് തട്ടിയിട്ട് പാഴാക്കുകയും ചെയ്തു. ഏതു വശത്തും ഗോള്‍ പിറന്നേക്കാമെന്ന് തോന്നിച്ച ഘട്ടത്തില്‍ അത്‌ലറ്റിക് പ്രതിരോധത്തിനിടയിലൂടെ ബോക്‌സിന്റെ ഇടതുഭാഗത്തേക്ക് ജോര്‍ദി ആല്‍ബക്ക് നല്‍കിയ പന്ത് തിരിച്ചുവാങ്ങിയാണ് മെസ്സി വലകുലുക്കിയത്. ഗോള്‍ലൈനിന്റെ തൊട്ടടുത്തു നിന്ന് ആല്‍ബ നല്‍കിയ കട്ട്ബാക്ക് പാസ് മെസ്സി ക്ഷണത്തില്‍ വഴി തിരിച്ചുവിട്ടപ്പോള്‍ അത്‌ലറ്റിക് പ്രതിരോധവും അതുവരെ മികച്ച പ്രകടനവുമായി നിന്ന ഗോള്‍കീപ്പര്‍ കെപ അരിസബലാഗയും നിസ്സഹായരായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൗള്‍ ഗാര്‍ഷ്യയുടെ ഹെഡ്ഡര്‍ ബാറില്‍ തട്ടി മടങ്ങിയത് അത്‌ലറ്റിക്കിന്റെ ദൗര്‍ഭാഗ്യമായപ്പോള്‍ ഡിഫന്റര്‍ ഉനായ് നൂനസിന്റെ പ്രതിരോധം ബാര്‍സയെ ഗോള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നു വിലക്കി. ക്ലോസ് റേഞ്ചില്‍ നിന്നുള്ള അഡുരിസിന്റെ ഹെഡ്ഡര്‍ ടെര്‍സ്‌റ്റെഗന്‍ തട്ടിയകറ്റുകയും ചെയ്തു. അവസാന ഘട്ടങ്ങളില്‍ അത്‌ലറ്റിക് സര്‍വം മറന്ന് ആക്രമണത്തിന് തുനിഞ്ഞത് ബാര്‍സയുടെ രണ്ടാം ഗോളിനുള്ള വഴിമരുന്നായി. മെസ്സി തുടങ്ങി വെച്ച പ്രത്യാക്രമണം പൗളിഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയല്‍ 1-1 സമനിലയില്‍ തളച്ചു. 61-ാം മിനുട്ടില്‍ എയ്ഞ്ചല്‍ കൊറിയ അത്‌ലറ്റികോയെ മുന്നിലെത്തിച്ചെങ്കിലും 81-ാം മിനുട്ടില്‍ കാര്‍ലോസ് ബാക്ക വിയ്യാറിന് സമനില നല്‍കുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ക്കിടെ ലീഗില്‍ അത്‌ലറ്റികോയുടെ മൂന്നാമത്തെ സമനിലയാണിത്.
ഡിപോര്‍ട്ടിവോ അലാവസിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തിയ വലന്‍സിയ സീസണിലെ പത്താം മത്സരത്തിലും അപരാജിതമായി തുടര്‍ന്നു. സിമോണെ സാസ, റോഡ്രിഗോ എന്നിവരാണ് വലന്‍സിയക്കു വേണ്ടി ലക്ഷ്യം കണ്ടത്. വിസ്സം ബെന്‍ യെദ്ദര്‍, പാബ്ലോ സറാബിയ എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ലിഗാനീസിനെ 2-1 ന് തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഗെറ്റാഫെ റയല്‍ സോഷ്യദാദിനെയും വീഴ്ത്തി.
10 റൗണ്ട് മത്സരം പിന്നിട്ടപ്പോള്‍ 28 പോയിന്റുമായി ബാര്‍സലോണയാണ് ലാലിഗയില്‍ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയക്ക് 24 പോയിന്റുണ്ട്.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
