More
പ്രളയാനന്തരം എലിപ്പനിയെ കരുതിയിരിക്കുക

ശൈലന്‍
പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്.
എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എത്തുന്ന ലെപ്റ്റോസ്പൈറ അണുക്കൾ വെയിലില്ലാത്ത സാഹചര്യങ്ങളിൽ ലക്ഷക്കണക്കായിട്ടാണ് ദിനംപ്രതി പെറ്റുപെരുകി പടരുന്നത്.
അണുബാധയുള്ള ഈ വെള്ളത്തിൽ നേരിട്ട് സമ്പർക്കമുണ്ടാവുന്ന മാത്രയിൽ തന്നെ മനുഷ്യചർമ്മത്തിലെ തീരെചെറിയ വിള്ളലുകളിലൂടെയും പൊട്ടലുകളിലൂടെയും വരെ ലെപ്റ്റോസ്പൈറകൾക്ക് ശരീരത്തിൽ പ്രവേശിക്കാനും പ്രത്യുല്പാദനം തുടരാനുമാവുന്നു.. ശരീരത്തിനുള്ളിലെത്തി ഒരാഴ്ച കൊണ്ടൊക്കെത്തന്നെ incubation period പൂർത്തിയാക്കാനും ചികിൽസ എത്തിയില്ലെങ്കിൽ ഒരാഴ്ച കൊണ്ടുതന്നെ കരളിനെയും കിഡ്നിയെയും പൂർണമായും തകർത്ത് രോഗബാധിതനെ മരണത്തിലേക്ക് നയിക്കാനും കഴിയുന്നു എന്നതിനാലാണ് ലെപ്റ്റോസ്പൈറകൾ അത്യന്തം അപകടകാരികൾ ആവുന്നത്.
ഇത്രമേൽ അപകടകാരികളാണെങ്കിലും അതിജീവനശേഷി ഇവയ്ക്ക് വളരെ കുറവാണെന്നത് മനുഷ്യന് അനുകൂലഘടകമാണ്. വെയിൽ നേരിട്ട് പതിക്കുന്ന ജലത്തിലെ ലെപ്റ്റോസ്പൈറകൾ സ്വാഭാവികമായി നശിച്ച് പോവുകയാണ് പതിവ്. ക്ലോറിനേഷനെയും ഇവയ്ക്ക് അതിജീവിക്കാനാവില്ല.
വെയിൽ പൂർണ്ണമായും തെളിയാതെ നിൽക്കുന്നതും ഇത്രയധികം മേഖലകളിൽ ഒറ്റയടിയ്ക്ക് ഒരാഴ്ചക്കുള്ളിൽ ക്ലോറിനേഷൻ സാധ്യമല്ല എന്നതും ഈ ദിവസങ്ങളിൽ അപകടസാധ്യത വർധിപ്പിക്കുന്നു. വ്യക്തിഗതമായ പ്രതിരോധം ആണ് ഈ ഘട്ടത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ഡോക്സിസൈക്ലിൻ 200mg ടാബ്_ലെറ്റ് ആഴ്ചയിൽ ഒരിക്കൽ കഴിക്കുക എന്നതാണ് അനുശാസിക്കപ്പെട്ടിട്ടുള്ള പ്രതിരോധമാർഗം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ doxycycline tablet പൊതുവെ ലഭ്യമാണ്. മലിനജലവുമായി സമ്പർക്കം വരുന്ന ആളുകൾ ദയവായി ഇത് ഉപയീഗപ്പെടുത്തുക.
പനിയോ തലവേദനയോ പേശീവേദനയോ മഞ്ഞപ്പിത്തലക്ഷണങ്ങളോ കാണുകയാണെങ്കിൽ ലെപ്റ്റോസ്പൈറോസിസ് ബാധയാവാമെന്ന ജാഗ്രതയോടെ എത്രയും പെട്ടെന്ന് ചികിൽസ തേടുക.. ആദ്യഘട്ടലക്ഷണങ്ങളിൽ നിന്നുതന്നെ ചികിത്സ തേടിയാൽ ലെപ്റ്റോസ്പൈറയെ നിലംപരിശാക്കാമെന്നതും വൈകിപ്പോവുന്ന ഓരോ ദിനത്തിലും അവ ആധിപത്യം നേടുമെന്നുമാണ് എലിപ്പനിയെ കുറിച്ച് മനസിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഈ അസുഖം പകരാറില്ല എന്ന ആശ്വാസത്താൽ ഈ പ്രതിസന്ധിയെയും നമുക്ക് കൃത്യമായ ബോധവൽകരണത്തിലൂടെ മറികടക്കാം.
health
പെരിന്തല്‍മണ്ണയിലെ 15കാരിക്ക് നിപയില്ല; പരിശോധനാഫലം നെഗറ്റീവ്
വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 30 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഐസൊലേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
kerala
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്‍

വർഗീയ വിഷം തുപ്പിയ വെള്ളാപ്പള്ളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി മന്ത്രി വി.എൻ വാസവൻ. നിർഭയം നിലപാട് പറയുന്ന വ്യക്തിയാണെന്നും ഊർജ്ജസ്വലനായി ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയെന്നും വാസവൻ പറഞ്ഞു. വർഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ പുകഴ്ത്തൽ.
kerala
വോട്ടര്‍ പട്ടിക: സമയം അപര്യാപ്തം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ മുസ്‌ലിം ലീഗ്

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തമാണെന്നും ഒരു മാസമായി ദീർഘിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ തിരുവനന്തപുർത്ത് വിളിച്ചു ചേർത്ത യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. കരട് പട്ടികയിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അനുവദിക്കേണ്ടത് 15 ദിവസമാണ് എന്ന പഞ്ചായത്തീരാജ് , മുനിസിപ്പൽ ചട്ടങ്ങളിലെ ഭാഗം ചൂണ്ടിക്കാണിച്ചാണ് കമ്മീഷൻ ദിവസം പരിമിതപ്പെടുത്തിയത്. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഗസറ്റ് വിജ്ഞാപനം ഇറക്കി കൂടുതൽ സമയം അനുവദിക്കാം എന്നും അതേ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യത കമ്മീഷൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 9ന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് മാത്രമായി ലഭ്യമായിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു വിഭാഗത്തിന് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം സമയം ദീർഘിപ്പിക്കുന്നതിൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനക്രമീകരിച്ച കരട് പട്ടിക എന്ന നിലയിൽ പരിശോധനക്കും മുഴുവൻ പേരെ ഉൾപ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമെല്ലാം കൂടുതൽ സമയം ആവശ്യമാണ്. കഴിഞ്ഞവർഷം പരിമിതമായ എണ്ണം ഓൺലൈൻ രജിസ്‌ട്രേഷൻ നടന്നിട്ടും സൈറ്റ് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇത്തവണ കൂടുതൽ പേർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് ക്രമീകരണം ഒരുക്കണം. ഗ്രാമപഞ്ചായത്തിൽ 1300 നും മുനിസിപ്പാലിറ്റികളിൽ 1600 നും മുകളിൽ വോട്ടർമാർ ഉള്ള സ്ഥലങ്ങളിൽ മാത്രം രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കുന്ന സ്ഥിതി പോളിങ്ങിൽ വലിയ പ്രതിസന്ധി ഉണ്ടാകും. ലോകസഭ പോളിംഗ് സ്റ്റേഷനുകളിലെ എണ്ണം പോലും 1200 ലേക്ക് പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ മൂന്നു വോട്ട് ചെയ്യേണ്ട പഞ്ചായത്തുകളിൽ 1300 എന്നത് അപ്രായോഗികമാണ്.
ഗ്രാമപഞ്ചായത്തിൽ 700നും മുനിസിപ്പാലിറ്റികളിൽ 1100 നും മുകളിൽ രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കണം. ഹിയറിങ്ങിന് അപേക്ഷകർ നേരിട്ട് ഹാജരാകുന്നതിന് പകരം ബന്ധപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കണം. ലോകസഭ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടവർക്ക് ഹിയറിങ് ഘട്ടത്തിൽ രേഖയായി അവ പരിഗണിക്കണം. വർഷങ്ങൾക്കു മുമ്പ് താമസം മാറിയവരെ നീക്കം ചെയ്യുന്നതിന് പല ഘട്ടങ്ങളിലായി അപേക്ഷിച്ചിട്ടും പട്ടികയിൽ തുടരുന്ന സാഹചര്യം കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ വ്യാപകമായി ഉണ്ട്. ഇത് പരിഹരിക്കുന്നതിന് ആക്ഷേപം ഉന്നയിക്കുന്നവർക്ക് അതിൽ സ്വീകരിക്കുന്ന നടപടി വിചാരണ ഘട്ടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും
-
india2 days ago
ഡല്‍ഹിയിലെ 20-ലധികം സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
-
india2 days ago
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി
-
kerala2 days ago
മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സംസ്കാരം അമ്മ നാട്ടിലെത്തിയ ശേഷം