Connect with us

india

ബിഹാറില്‍ എന്‍ഡിഎ ജയിച്ചത് എന്തു കൊണ്ട്? അഞ്ചു കാരണങ്ങള്‍

മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്.

Published

on

ന്യൂഡല്‍ഹി: മിക്ക എല്ലാ അഭിപ്രായ സര്‍വേകള്‍ക്കും വിരുദ്ധമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നു. തുടര്‍ച്ചയായ നാലാം തവണയാണ് ജെഡിയുവും ബിജെപിയും അടങ്ങിയ എന്‍ഡിഎ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നു.

1- ജാതി സമുദായ സമവാക്യം

തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ പ്രധാന വോട്ടു ബാങ്കുകള്‍ യാദവരും മുസ്‌ലിംകളുമാണ്. ഈ വോട്ടുകളില്‍ അവര്‍ ശ്രദ്ധ വയ്ക്കുകയും ചെയ്തു. എന്നാല്‍ കുര്‍മി (നിതീഷ് കുമാറിന്റെ ജാതി), മഹാ പിന്നോക്ക വിഭാഗക്കാര്‍ (ഇസിബി), ബിജെപിയുടെ പതിവു വോട്ടുബാങ്കായ മേല്‍ജാതി എന്നിവരുടെ വോട്ടുകള്‍ എന്‍ഡിഎ ഉറപ്പാക്കി. പൊതുവായി ഈ വോട്ടുകളും വര്‍ഗീയ ധ്രുവീകരണത്തിലൂടെ കിട്ടിയ ഹിന്ദു വോട്ടുകളും ബിജെപിക്ക് ഗുണകരമായി.
ഭാരത് മാതാ, ജയ്ശ്രീരാം തുടങ്ങി ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച വാക്കുകള്‍ ഒരേസമയം വോട്ട് ഏകീകരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്തു. മേല്‍ജാതി വോട്ടുകള്‍ ഉറപ്പുവരുത്താനായപ്പോള്‍ മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ അനുകൂലമാക്കാനും ഇതു സഹായിച്ചു.

2 വോട്ടു ബാങ്കുകള്‍

ഇത്തവണ സ്ത്രീകളും യുവാക്കളും വലിയ തോതില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ടു ചെയ്യാനെത്തിയത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കും എന്ന് എന്‍ഡിഎ കരുതി. 2015ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടുകള്‍ മോദിക്കും നിതീഷിനും വെവ്വേറെ പെട്ടിയിലാണ് വീണത്. എന്നാല്‍ ഇത്തവണ രണ്ടു പേരും ഒരുമിച്ചപ്പോള്‍ ആ വോട്ടുകള്‍ മിക്കതും ഒരേ സ്ഥാനാര്‍ത്ഥിക്കായി.

തേജസ്വി യാദവ്

വിജയത്തിന് ശേഷം നടത്തിയ ആദ്യ ട്വീറ്റില്‍ തന്നെ മോദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് നന്ദി പറഞ്ഞത്. വലിയ തോതില്‍ യുവാക്കളുടെ വോട്ടും എന്‍ഡിഎയ്ക്ക് തന്നെ ലഭിച്ചു.

3- വൈകാരിക മുതലെടുപ്പുകള്‍

വോട്ടര്‍മാരെ വൈകാരികമായി മുതലെടുക്കാന്‍ മോദിയും നിതീഷും ശ്രദ്ധിച്ചു. ആദ്യഘട്ട പോളിങ്ങുകള്‍ക്ക് ശേഷം ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാകും എന്ന് നിതീഷ് പ്രഖ്യാപിച്ചത് ഇതില്‍ ശ്രദ്ധിക്കപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ കുറ്റപ്പെടുത്തി മോദി ഉപയോഗിച്ച ജംഗിള്‍ രാജും അത്തരമൊരു ബ്ലാക് മെയിലിങ്ങായിരുന്നു.

4- ബഹുകോണ മത്സരം

വിവിധ രാഷ്ട്രീയ കക്ഷികള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍പ്പിച്ചത് മഹാസഖ്യത്തിന്റെ വിജയസാധ്യതയിലാണ്. മുസ്‌ലിം-യാദവ വോട്ടുകള്‍ കൃത്യമായി ഭിന്നിച്ചു. ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി, പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം, ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആര്‍എല്‍എസ്പി എന്നിവര്‍ പിടിച്ച വോട്ടുകള്‍ സഹായകരമായത് എന്‍ഡിഎയ്ക്കാണ്. ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളായ സീമാഞ്ചലിലും മിതിലാഞ്ചലിലും ഇത് സാരമായി ബാധിച്ചു.

5- പൊടിക്കൈ പ്രഖ്യാപനങ്ങള്‍

തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതികളും വോട്ടായി മാറി. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. എല്‍പിജി കണക്ഷന്‍ ലിങ്ക് ചെയ്തതു വഴി അയ്യായിരം കോടി രൂപയും അക്കൗണ്ടുകളിലെത്തി. ഇതു കൂടാതെ അഞ്ഞൂറു കോടി രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു.

മോദിയും നിതീഷും

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തിയത് 13.62 കോടി പേര്‍ക്കാണ് ഉപകാരപ്രദമായത്. മൂന്നു കോടി വിധിവകള്‍, ദരിദ്രര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ആയിരം രൂപ വച്ചും വിതരണം ചെയ്തു. 8.7 കോടി കര്‍ഷകര്‍ക്ക് പിഎം കിസാന്‍ യോജ്‌നയ്ക്ക് കീഴില്‍ രണ്ടായിരം രൂപയും വിതരണം ചെയ്തു. ഏപ്രില്‍ ആദ്യ വാരത്തിലായിരുന്നു ഇത്. മിക്ക പദ്ധതികളുടെയും പണമെത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എന്നതാണ് ശ്രദ്ധേയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending