Connect with us

india

ബിഹാറില്‍ എന്‍ഡിഎ ജയിച്ചത് എന്തു കൊണ്ട്? അഞ്ചു കാരണങ്ങള്‍

മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്.

Published

on

ന്യൂഡല്‍ഹി: മിക്ക എല്ലാ അഭിപ്രായ സര്‍വേകള്‍ക്കും വിരുദ്ധമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നു. തുടര്‍ച്ചയായ നാലാം തവണയാണ് ജെഡിയുവും ബിജെപിയും അടങ്ങിയ എന്‍ഡിഎ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നു.

1- ജാതി സമുദായ സമവാക്യം

തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ പ്രധാന വോട്ടു ബാങ്കുകള്‍ യാദവരും മുസ്‌ലിംകളുമാണ്. ഈ വോട്ടുകളില്‍ അവര്‍ ശ്രദ്ധ വയ്ക്കുകയും ചെയ്തു. എന്നാല്‍ കുര്‍മി (നിതീഷ് കുമാറിന്റെ ജാതി), മഹാ പിന്നോക്ക വിഭാഗക്കാര്‍ (ഇസിബി), ബിജെപിയുടെ പതിവു വോട്ടുബാങ്കായ മേല്‍ജാതി എന്നിവരുടെ വോട്ടുകള്‍ എന്‍ഡിഎ ഉറപ്പാക്കി. പൊതുവായി ഈ വോട്ടുകളും വര്‍ഗീയ ധ്രുവീകരണത്തിലൂടെ കിട്ടിയ ഹിന്ദു വോട്ടുകളും ബിജെപിക്ക് ഗുണകരമായി.
ഭാരത് മാതാ, ജയ്ശ്രീരാം തുടങ്ങി ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച വാക്കുകള്‍ ഒരേസമയം വോട്ട് ഏകീകരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്തു. മേല്‍ജാതി വോട്ടുകള്‍ ഉറപ്പുവരുത്താനായപ്പോള്‍ മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ അനുകൂലമാക്കാനും ഇതു സഹായിച്ചു.

2 വോട്ടു ബാങ്കുകള്‍

ഇത്തവണ സ്ത്രീകളും യുവാക്കളും വലിയ തോതില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ടു ചെയ്യാനെത്തിയത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കും എന്ന് എന്‍ഡിഎ കരുതി. 2015ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടുകള്‍ മോദിക്കും നിതീഷിനും വെവ്വേറെ പെട്ടിയിലാണ് വീണത്. എന്നാല്‍ ഇത്തവണ രണ്ടു പേരും ഒരുമിച്ചപ്പോള്‍ ആ വോട്ടുകള്‍ മിക്കതും ഒരേ സ്ഥാനാര്‍ത്ഥിക്കായി.

തേജസ്വി യാദവ്

വിജയത്തിന് ശേഷം നടത്തിയ ആദ്യ ട്വീറ്റില്‍ തന്നെ മോദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് നന്ദി പറഞ്ഞത്. വലിയ തോതില്‍ യുവാക്കളുടെ വോട്ടും എന്‍ഡിഎയ്ക്ക് തന്നെ ലഭിച്ചു.

3- വൈകാരിക മുതലെടുപ്പുകള്‍

വോട്ടര്‍മാരെ വൈകാരികമായി മുതലെടുക്കാന്‍ മോദിയും നിതീഷും ശ്രദ്ധിച്ചു. ആദ്യഘട്ട പോളിങ്ങുകള്‍ക്ക് ശേഷം ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാകും എന്ന് നിതീഷ് പ്രഖ്യാപിച്ചത് ഇതില്‍ ശ്രദ്ധിക്കപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ കുറ്റപ്പെടുത്തി മോദി ഉപയോഗിച്ച ജംഗിള്‍ രാജും അത്തരമൊരു ബ്ലാക് മെയിലിങ്ങായിരുന്നു.

4- ബഹുകോണ മത്സരം

വിവിധ രാഷ്ട്രീയ കക്ഷികള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍പ്പിച്ചത് മഹാസഖ്യത്തിന്റെ വിജയസാധ്യതയിലാണ്. മുസ്‌ലിം-യാദവ വോട്ടുകള്‍ കൃത്യമായി ഭിന്നിച്ചു. ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി, പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം, ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആര്‍എല്‍എസ്പി എന്നിവര്‍ പിടിച്ച വോട്ടുകള്‍ സഹായകരമായത് എന്‍ഡിഎയ്ക്കാണ്. ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളായ സീമാഞ്ചലിലും മിതിലാഞ്ചലിലും ഇത് സാരമായി ബാധിച്ചു.

5- പൊടിക്കൈ പ്രഖ്യാപനങ്ങള്‍

തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതികളും വോട്ടായി മാറി. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. എല്‍പിജി കണക്ഷന്‍ ലിങ്ക് ചെയ്തതു വഴി അയ്യായിരം കോടി രൂപയും അക്കൗണ്ടുകളിലെത്തി. ഇതു കൂടാതെ അഞ്ഞൂറു കോടി രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു.

മോദിയും നിതീഷും

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തിയത് 13.62 കോടി പേര്‍ക്കാണ് ഉപകാരപ്രദമായത്. മൂന്നു കോടി വിധിവകള്‍, ദരിദ്രര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ആയിരം രൂപ വച്ചും വിതരണം ചെയ്തു. 8.7 കോടി കര്‍ഷകര്‍ക്ക് പിഎം കിസാന്‍ യോജ്‌നയ്ക്ക് കീഴില്‍ രണ്ടായിരം രൂപയും വിതരണം ചെയ്തു. ഏപ്രില്‍ ആദ്യ വാരത്തിലായിരുന്നു ഇത്. മിക്ക പദ്ധതികളുടെയും പണമെത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എന്നതാണ് ശ്രദ്ധേയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

Trending