Connect with us

Video Stories

കേന്ദ്ര ബജറ്റ്: ‘സബ് പ്ലാന്‍’ അനുവദിക്കാന്‍ ഇത്തവണയും സാധ്യതയില്ല

Published

on

 ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പദ്ധതിവിഹിതം പൂര്‍ണമായി വിനിയോഗിക്കാന്‍ മുന്‍മന്ത്രി മഞ്ഞളാംകുഴി മുന്നോട്ടുവെച്ച നിര്‍ദേശം നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം പരിഗണിക്കുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇതിന് ഇത്തവണയും സാധ്യതയില്ലെന്നാണ് സൂചന. പട്ടികജാതി, വര്‍ഗ വിഭാഗത്തിന് അനുവദിച്ചിട്ടുള്ളതുപോലെ ന്യൂനപക്ഷ ക്ഷേമ, വികസന പദ്ധതികളുടെ ധനവിനിയോഗം ‘സബ് പ്ലാന്‍’ ആക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്രബജറ്റില്‍ പട്ടിക വിഭാഗങ്ങളുടെ പദ്ധതികള്‍ക്ക് ബജറ്റ് തുകയുടെ നിശ്ചിത വിഹിതം നീക്കിവെക്കുന്നത് സബ് പ്ലാന്‍ (ഘടക പദ്ധതി) പ്രകാരമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത് പൂര്‍ണമായി ചെലവഴിച്ചിരിക്കണം. സബ്പ്ലാനില്‍ പെടാത്ത ഫണ്ടുകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നകം ചെലവഴിക്കാത്ത പക്ഷം സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റാനാകും. ഇത്തരത്തിലാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നത്.
ഓരോ പദ്ധതികളുടെയും നിര്‍വഹണത്തിന് കര്‍ശന നിബന്ധനകള്‍ വെക്കുകയും യഥാസമയം പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ മറ്റ് വകുപ്പുകളിലേക്ക് ഫണ്ട് മാറ്റി നല്‍കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് ‘ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം’ എന്ന ഭരണഘടനാ ഭാഗം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ.പി നസീര്‍ തയാറാക്കിയ പ്രൊപ്പോസല്‍ മഞ്ഞളാംകുഴി അലി കേന്ദ്രത്തിന് സമര്‍പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല.

കേരളത്തിന്റെ ഈ നിര്‍ദേശം പരിഗണിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള കേരള എം.പിമാരും പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ന്യൂനപക്ഷ പദ്ധതികളെ സബ് പ്ലാന്‍ ആയി അംഗീകരിക്കുകയാണെങ്കില്‍ അത് കേരളത്തിന്റെ മുസ്‌ലിം, ക്രൈസ്തവ ഉള്‍പെടെയുള്ള ന്യൂനപക്ഷ സമുദായത്തിന് ഗുണകരമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായി നിലവിലുള്ള എം.എസ്.ഡി.പി പദ്ധതി വിജയകരമാകണമെങ്കിലും സബ് പ്ലാന്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.
അതേസമയം സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ പദ്ധതികള്‍ പൂഴ്ത്തിവെക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുതുതായി എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്ന് ഉറപ്പില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പോലും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഏതെങ്കിലും പുതിയ പദ്ധതി ഇടംനേടാനുള്ള സാധ്യത വിരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും പ്രൊഫഷണല്‍ ആന്റ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയിരിക്കുകയാണ്.

2013-14 വര്‍ഷത്തെ 590 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തിട്ടില്ല. 2014- 15ലെ പുതിയ അപേക്ഷകരില്‍ 1158 വിദ്യാര്‍ത്ഥികള്‍ക്കും 2014-15 വര്‍ഷത്തേതു തന്നെ പുതുക്കിയ പട്ടിക പ്രകാരമുള്ള 1238 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 2015-16 വര്‍ഷത്തെ പുതിയ അപേക്ഷകരില്‍ 85 വിദ്യാര്‍ത്ഥികള്‍ക്കും പുതുക്കിയ അപേക്ഷകരില്‍ 3296 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക മുടങ്ങി. ഈ വര്‍ഷം നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി 2016 ഒക്‌ടോബര്‍ 31 ആയിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ട് മാസത്തോളം മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് റജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം മെരിറ്റ് കം മീന്‍സിന് പകരം പോസ്റ്റ് മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷകള്‍ ഉള്‍പെടുത്തിയത്. ഇത് മെരിറ്റ് കം മീന്‍സിലേക്ക് മാറ്റേണ്ടതുണ്ട്. 2013 മുതലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുതിയ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുവദിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യ ആനുപാതികമായാണ് നല്‍കുന്നത്. ഇതാകട്ടെ സംസ്ഥാനത്ത് ചെറിയൊരു ശതമാനത്തിന് മാത്രമേ ലഭ്യമാകുന്നുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending