kerala
ബിജെപി കാസര്‍കോട് ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു;താഴിട്ടു പൂട്ടി
സിപിഎം നേതാക്കളുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.
കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ടു പൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടിനെതിരെയാണ് പ്രതിഷേധം.
സിപിഎം കൂട്ടുകെട്ടിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഇല്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കെ സുരേന്ദ്രന് നേരിട്ടെത്തി ചര്‍ച്ച നടത്തണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. സിപിഎം നേതാക്കളുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓഫീസിനു മുന്പില് കുത്തിയിരിക്കുകയാണ് പ്രവര്‍ത്തകര്‍.
kerala
ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി
ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: കടുവയുടെ കണക്കെടുപ്പിനായി ബോണക്കാട് ഉള്‍ക്കാട്ടിലേക്ക് പോയി കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷിതരായി കണ്ടെത്തി. ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കാണാതായത് പാലോട് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഓഫീസര്‍ വിനീത, ബി.എഫ്.ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ്. രാജ്യത്താകമാനം നടക്കുന്ന കടുവ സെന്‍സസ് സര്‍വേയുടെ ഭാഗമായി ഇവര്‍ ഇന്നലെ രാവിലെ കണക്കെടുപ്പിനായി വനത്തിലേക്ക് കടന്നത് പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വനം വകുപ്പ് അധികൃതര്‍ പറഞ്ഞു പ്രകാരം, വനത്തിന്റെ ഭൂപ്രകൃതി സങ്കീര്‍ണമായതിനാല്‍ മുന്‍പ്യും ഉദ്യോഗസ്ഥര്‍ കാണാതാകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കണ്ടെത്തല്‍ വൈകാതെ സാധാരണയായി നടക്കാറുണ്ട്. വനമേഖലയെ കുറിച്ച് വ്യക്തമായ പരിചയമുള്ള ഉദ്യോഗസ്ഥരായിരുന്നു കാണാതായത്.
മൂന്ന് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതോടെ വകുപ്പ് പ്രതികരണ സംഘങ്ങള്‍ ആശ്വാസം പ്രകടിപ്പിച്ചു.
kerala
ചികിത്സപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; സര്‍ക്കാര്‍ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല
സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് വലതു കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ശസ്ത്രക്രിയകള്‍ക്ക് ശേഷം 20 ദിവസം മുന്‍പ് വീട്ടിലെത്തിയ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കല്‍ സംബന്ധിച്ചും ഇതുവരെ നടപടികളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. സ്കൂളില്‍ പോകാനും കഴിയാത്ത അവസ്ഥയില്‍ ചികിത്സയിലും വിദ്യാഭ്യാസത്തിലും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പിതാവ് വിനോദ് വ്യക്തമാക്കി. കൂലിപ്പണിയാണു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം.
സെപ്റ്റംബര്‍ 24ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. രണ്ട് എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ വെച്ച് ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ദിവസം ഒ.പിയില്‍ എത്തിയപ്പോള്‍ വേദനയുണ്ടായിരുന്നെങ്കിലും കൈവിരലുകള്‍ അനക്കാന്‍ കഴിഞ്ഞിരുന്നു. മരുന്ന് നല്കി വീട്ടിലേക്കയച്ചു. സെപ്റ്റംബര്‍ 30ന് ഒ.പിയില്‍ എത്തുമ്പോഴേക്കും രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും പിന്നീട് കൈയുടെ ഭാഗം മുറിച്ചുമാറ്റേണ്ടിവന്നു.
സംഭവം വിവാദമാകുകയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ചയില്ലെന്ന് ഡി.എം.ഒ. റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശക്തമായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോ. മുസ്തഫയെയും കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസിനെയും സസ്പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടും അടക്കം ഉത്തരവാദികളായി കണ്ടവര്‍ക്കെതിരെ കോടതിയും കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കായുള്ള ഡോക്ടര്‍മാരോടും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കുട്ടിക്ക് ആവശ്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.
kerala
തിരുവനന്തപുരം ബോണക്കാട് വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാണാതായി
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍
തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്‍വനത്തില്‍ പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍. ഇന്നലെ രാവിലെ ഇവര്‍ കടുവകളുടെ എണ്ണം എടുക്കല്‍ പതിവ് സര്‍വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്‍ വൈകുന്നേരത്തോടെ അവരുടെ മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്പോണ്‍സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്‍പ്പെടുത്തി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദുഴര്‍ഘട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളിയോടെയാണ് നടത്തുന്നത്.
വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തുടരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
-
kerala13 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india12 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala16 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala13 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
More14 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

