Connect with us

india

പ്രധാനമന്ത്രി ശിവജിയുടെ പുനര്‍ജന്മമെന്ന് ബിജെപി എം.പി; ശിവജിയെ അപമാനിച്ചെന്ന് പ്രതിപക്ഷം

കുറച്ചുനാൾ മുമ്പ് ഒരു സന്യാസിയുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് സന്യാസി തന്നോട് പറഞ്ഞെന്നും പ്രദീപ് പുരോഹിത് അവകാശപ്പെട്ടു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ട് ബിജെപി എംപി പ്രദീപ് പുരോഹിത്. ഒഡിഷയിലെ ബർ​ഗഢിൽ നിന്നുള്ള പാർലമെന്റ് അം​ഗമായ പ്രദീപ് പുരോഹിത് ലോക്സഭയിലാണ് വിചിത്ര വാദം ഉന്നയിച്ചത്. കുറച്ചുനാൾ മുമ്പ് ഒരു സന്യാസിയുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് സന്യാസി തന്നോട് പറഞ്ഞെന്നും പ്രദീപ് പുരോഹിത് അവകാശപ്പെട്ടു. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കാൻ വേണ്ടിയാണ് പുനർജന്മമെന്നും പുരോഹിത് പറഞ്ഞു.

പ്രസ്താവനക്ക് എതിരെ പ്രതിപക്ഷ പാർട്ടികളും മോദി വിമർശകരും രം​ഗത്തെത്തി. ശിവജിയുടെ മഹിമയെ ബിജെപി എംപി അപമാനിച്ചെന്ന് കോൺ​ഗ്രസ് വമർശിച്ചു. ശിവജി മഹാരാജിന്റെ തലപ്പാവ് നരേന്ദ്ര മോദിയുടെ തലയിൽ അണിയിക്കാൻ ശ്രമിക്കുന്നത് ശിവജിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺ​ഗ്രസ് നേതാവ് വർഷ ​ഗെയ്ക്വാദ്. ബിജെപിക്കാരുടെ അസംബന്ധങ്ങൾ നിയന്ത്രിക്കണമെന്നും ശിവജിയെ നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുന്നത് അം​ഗീകരിക്കാനാകില്ലെന്നും ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലും വിഷയം സജീവ ചർച്ചയാണ്. രണ്ട് ജന്മങ്ങൾക്കിടയിൽ നരേന്ദ്ര മോദി എന്തുചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പുരോഹിതിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളിൽ ഒന്ന്. ശിവജി മഹാരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാ​ഗമല്ലെന്നും ശിവജിയുടെ പാരമ്പര്യത്തിന് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നുമാണ് മറ്റൊരു കമന്റ്. സ്തുതിപാടലിന്റെ അങ്ങേയറ്റമെന്നും വിമർശനം.

പ്രദീപ് പുരോഹിത് മാപ്പ് പറയണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം ഉന്നയിക്കുന്നുണ്ട്. ആദ്യമായല്ല, നരേന്ദ്ര മോദിയെ ചരിത്ര പുരുഷന്മാരോട് ഉപമിച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തുന്നത്. 2020ൽ ജ​ഗ് ഭ​ഗവാൻ ​ഗോയൽ എഴുതിയ ആജ് കേ ശിവജി: നരേന്ദ്ര മോദി (ശിവജി – വർത്തമാനകാല ശിവജി) എന്ന പുസ്തകം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ നരേന്ദ്ര മോദിയെ മൗര്യ ചക്രവർത്തി അശോകനോട് ഉപമിച്ച ബിജെപി നേതാവ് സുരാജ്നനാടന്റെ പ്രസ്താവനയും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending