Connect with us

kerala

പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് മാര്‍ക്ക്; നീന്തല്‍ സാക്ഷ്യപത്രം നേടാന്‍ നെട്ടോട്ടം

നീന്തല്‍ സാക്ഷ്യപത്രത്തിനായി വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗകര്യമൊരുക്കുന്നതില്‍ നടപടിയില്ല.

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

നീന്തല്‍ സാക്ഷ്യപത്രത്തിനായി വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗകര്യമൊരുക്കുന്നതില്‍ നടപടിയില്ല. കേമ്പുകളിലെത്തി സാക്ഷ്യപത്രം സ്വീകരിക്കാന്‍ സാധിക്കാതെ വലയുന്നത് നീന്തലില്‍ കഴിവ്തളിയിച്ചവരും. പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് മാര്‍ക്കിനായി പത്തിന്റെ കടമ്പ കടന്നവരുടെ നെട്ടോട്ടം.

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച നീന്തല്‍ അറിയാവുന്ന വിദ്യാര്‍ഥികളാണ് അധികൃതരുടെ അനാസ്ഥയില്‍ ബോണസ് മാര്‍ക്കിനായി നെട്ടോട്ടമോടുന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് സ്‌പോര്‍ട്‌സ് അംഗീകാരത്തോടെ ബോണസ് മാര്‍ക്ക് അനുവദിച്ചിരുന്നുവെന്നിരിക്കെയാണ് നീന്തല്‍ സാക്ഷ്യപത്രത്തിനായി വിദ്യാര്‍ഥികളുടെ നെട്ടോട്ടം. ഇതോടെ നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ലഭിക്കുന്ന ബോണസ് മാര്‍ക്കിനായി സാക്ഷ്യപത്രം നല്‍കുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുകയാണ്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ട്രയല്‍സിലൂടെയാണ് 10 മീറ്റര്‍ നീന്തുന്നവര്‍ക്ക് സാക്ഷ്യപത്രം നല്‍കുന്നത്. ഇത് അപ്ലോഡ് ചെയ്ത് ഏകജാലക സംവിധാനത്തില്‍ അപേക്ഷിക്കുമ്പോള്‍ രണ്ട് മാര്‍ക്കാണ് ബോണസായി ലഭിക്കുക. മുന്‍ വര്‍ഷം ഏകദേശം 9800ലധികം വിദ്യാര്‍ഥികള്‍ക്കാണ് നീന്തല്‍ സാക്ഷ്യപത്രത്തിന്റെ ആനുകൂല്യം ലഭിച്ചത്. സാധാരണ നിലയ്ക്കപ്പുറം കൂടുതല്‍ പേര്‍ ബോണസ് മാര്‍ക്കും നേടിയിരുന്നു. കഴിഞ്ഞ തവണ നീന്തല്‍ അറിയാത്തവര്‍ക്ക് വരെ സാക്ഷ്യപത്രം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇത്തവണ എസ്എസ്എല്‍സി ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ നടപടി വകുപ്പ് തലത്തിലുണ്ടാകാത്തതിനാല്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വലിയ പ്രയാസമാണുണ്ടാക്കിയത്. വിദ്യാര്‍ഥികളില്‍ പലര്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷ്യപത്രവുമായി ദിനേന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു. അറിയിപ്പ് വന്നതിന് ശേഷം വരാനായിരുന്നു നിര്‍ദേശം. എന്നാല്‍ കൃത്യമായ സൗകര്യമൊരുക്കുന്നതില്‍ നടപടി സ്വീകരിക്കാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലക്കുകയായിരുന്നു. കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയപ്പോഴും വ്യക്തത നല്‍കാന്‍ ബന്ധപ്പെട്ടവര്‍ നടപടി കൈകൊണ്ടിരുന്നില്ല. കണ്ണൂരില്‍ നിശ്ചിത ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ് സര്‍വകലാശാല സ്വിമ്മിംഗ് പൂളിലും പിണറായി സ്വിമ്മിംഗ് പൂളിലുമാണ് സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട സൗകര്യമൊരുക്കാറ്.

ഈ സൗകര്യം സമീപ പ്രദേശങ്ങളിലെ സ്വിമ്മിംഗ് പൂളുകള്‍ കേന്ദ്രീകരിച്ചും ഒരുക്കണമെന്നാണ് വിവിധ മേഖലകളില്‍ നിന്നുയരുന്ന ആവശ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന സൗകര്യമൊരുക്കിയാല്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രയാസമകറ്റാനാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending