kerala
മാര്‍ക്ക് ലിസ്റ്റ് തരുന്നത് ബോര്‍ഡംഗങ്ങളുടെ ജീവന് ഭീഷണി; വിചിത്ര മറുപടിയുമായി കാലിക്കറ്റ് സര്‍വകലാശാല
മാര്‍ക്കുകള്‍ വെളിപ്പെടുത്തുന്നത് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മറുപടി

കോഴിക്കോട്: വിവാദ അധ്യാപകനിയമനത്തില്‍ വിവരാവകാശ രേഖ നല്‍കുന്നത് ബോര്‍ഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിലെ അഭിമുഖ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ആവശ്യപ്പെട്ടപ്പെട്ടപ്പോഴാണ് സര്‍വ്വകലാശാലയുടെ വിചിത്ര മറുപടി.
മാര്‍ക്കുകള്‍ വെളിപ്പെടുത്തുന്നത് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മറുപടി. വിവരാവകാശ നിയമത്തിലെ ഒരു വകുപ്പും ഇതിനടിസ്ഥാനമായി ഉദ്ധരിച്ചിട്ടുണ്ട്. സാധാരണ രാജ്യസുരക്ഷ പോലുള്ള പ്രശ്നങ്ങളിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തരമൊരു വാദം ഉന്നയിക്കുക. അക്കാദമിക്ക് സ്ഥാപനത്തിലേക്ക് നടക്കുന്ന നിയമനം അക്രമത്തിന് കാരണമാകുമെന്ന വാദം സര്‍വ്വകലാശാല ഉന്നയിക്കുന്നത് വിചിത്രമാണ്. മലയാളം അധ്യാപക നിയമനത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നാക്ഷേപിച്ച് ഒന്നിലേറെ കേസുകളുണ്ട്.
kerala
തിരുവനന്ദപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.
അതേസമയം ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും സംശയിക്കുന്നുണ്ട്. പുരയിടത്തില്‍ തേങ്ങയിടാന്‍ വന്നവരാണ് ഇവ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ ഇവര്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.
അസ്ഥികൂടം സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
kerala
രണ്ടു വിദേശ വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി

കേരളം സന്ദര്‍ശിക്കാനെത്തിയ യമന്‍ സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കേരളം സന്ദര്‍ശിക്കാനായി എത്തിയത്. ജുബ്രാന്‍, അബ്ദുല്‍ സലാം എന്നിവരെയാണ് കടലില്‍ കാണാതായത്.
ഞാറക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭാഷാപരമായ തടസ്സങ്ങള്‍ മൂലം ഇവര്‍ക്ക് മനസ്സിലായിരുന്നില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തുന്നുണ്ട്. സ്ഥിരം അപകടമേഖലയിലാണ് ഇവരെ കാണാതായത്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
News3 days ago
മംഗളൂരുവില്‍ മണ്ണിടിഞ്ഞ് അപകടം: വീടുനുള്ളില്‍ അകപ്പെട്ട 2 കുഞ്ഞുങ്ങള്‍ മരിച്ചു, അമ്മ അബോധാവസ്ഥയില്‍