Connect with us

Career

CAREER CHANDRIKA: കരിയറില്‍ വിപുല സാധ്യതകളൊരുക്കി അലിഗഡ്

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേന്ദ്ര സര്‍വകലാശാലകളിലൊന്നായി തലയുയര്‍ത്തി നില്‍ക്കുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിപുലവും മികച്ചതുമായ പഠനവസരങ്ങളാണ് നല്‍കുന്നത്.

Published

on

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേന്ദ്ര സര്‍വകലാശാലകളിലൊന്നായി തലയുയര്‍ത്തി നില്‍ക്കുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിപുലവും മികച്ചതുമായ പഠനവസരങ്ങളാണ് നല്‍കുന്നത്. അലീഗഢിലെ പ്രധാന കേന്ദ്രത്തിനു പുറമെ മലപ്പുറം, പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്, ബീഹാറിലെ കിഷന്‍ഗഞ്ച് എന്നിവടങ്ങളിലും കേന്ദ്രങ്ങളുണ്ട്.

അലിഗഢ് സര്‍വകലാശാലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 13 പഠന വിഭാഗങ്ങളുടെ ഭാഗമായി നിരവധി കോളേജുകളും നിലവിലുണ്ട്. വ്യത്യസ്!ത വിഷയങ്ങളിലുള്ള വൈവിധ്യങ്ങളായ ലഭ്യമായ കോഴ്‌സുകളില്‍ മിക്കതിനും തുച്ഛമായ പഠന ചെലവാണുള്ളത് എന്ന ആകര്‍ഷണീയതയുണ്ട്.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാവുന്ന ചില കോഴ്‌സുകളിലെ പ്രവേശനം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വഴിയാണ്. ഇത്തരം കോഴ്‌സുകളെക്കുറിച്ചറിയാനും അപേക്ഷ സമര്‍പ്പിക്കുവാനും https://cuet.samarth.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും സിയുഇടിയുടെ പരിധിയില്‍ പെടാത്ത താഴെക്കൊടുത്ത കോഴ്‌സുകളിലെ പ്രവേശനത്തിന് https://www.amucotnrollerexams.com/ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അഗ്രിക്കള്‍ച്ചര്‍, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോഗ്രഫി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബി.എസ്.സി ഓണേഴ്‌സ്.
അറബിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ്,ജ്യോഗ്രഫി, ലിംഗ്വിസ്റ്റിക്, ഫിലോസഫി, ഖുര്‍ആനിക പഠനം, ഉറുദു, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്, ഇക്കണോമിക്‌സ്, എജുക്കേഷന്‍, ജിയോഗ്രഫി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്,സുന്നി, ഷിയാ തിയോളജി എന്നിവയില്‍ ബി.എ ഓണേഴ്‌സ്.ബാച്ചിലര്‍ ഓഫ് വിശ്വല്‍ ആര്‍ട്‌സ് ബി.കോം ഓണേഴ്‌സ്/ റിസര്‍ച്ച്
കെമിക്കല്‍, സിവില്‍. കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, പെട്രോ കെമിക്കല്‍, ഫുഡ് ടെക്‌നൊളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമൊബൈല്‍ (ഇലക്ട്രിക് വെഹിക്കിള്‍) എന്നിവയില്‍ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക്) ബാചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ (ബി. ആര്‍ക്ക്) വിവിധ എഞ്ചിനീയറിങ് വിഷയങ്ങള്‍ക്ക് പുറമെ ലെതര്‍ ഡിസൈന്‍ & ഫുട്!വെയര്‍ ടെക്‌നോളജി, കോസ്റ്റും ടെക്‌നോളജി ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി, സെക്രെട്ടറിയല്‍ പ്രാക്ടീസ് എന്നിവയില്‍ ഡിപ്ലോമ ബിഎഎല്‍എല്‍ബി
എം.ബി.ബി.എസ് ബി. ഡി. എസ് ബാച്ചിലര്‍ ഓഫ് റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജി
ബി.എസ്.സി നഴ്‌സിംഗ് റേഡിയേഷന്‍തെറാപ്പി ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കല്‍ റേഡിയോളജി &ഇമേജിങ് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി സയന്‍സ്, ഫിസിയോതെറാപ്പി എന്നീ പാരാമെഡിക്കല്‍ ഡിഗ്രി ഡെന്റല്‍ ഹൈജീന്‍, ഡെന്റല്‍ മെക്കാനിക്‌സ്,ഓര്‍ത്തോ പീഡിക് &പ്ലാസ്റ്റര്‍ ടെക്‌നീഷ്യന്‍ എന്നീ പാരാമെഡിക്കല്‍ ഡിപ്ലോമ പ്രോഗ്രാമുകള്‍

കൂടാതെ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകളും ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയും ലഭ്യമാണ്. കോഴ്‌സുകളും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ക്ക് https://www.amucotnrollerexam-s.com/ എന്ന വെബ്‌സൈറ്റില്‍ കൊടുത്ത അഡ്മിഷന്‍ ഗൈഡ് പരിശോധിക്കാം. ബി.എഎല്‍.എല്‍.ബി, എം.ബി.എ, ബി.എഡ് എന്നീ കോഴ്‌സുകള്‍ പഠിക്കാന്‍ മലപ്പുറം കേന്ദ്രത്തിലും അവസരമുണ്ട്.

അലിഗഡ് യൂണിവേഴ്‌സിറ്റി നടത്തുന്ന വിവിധ കോഴ്‌സുകളുടെ പ്രവേശനം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. https://www.amucotnrollerexams.com/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ കോഴ്‌സുകള്‍ക്ക് ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും പ്രിന്റെടുത്ത് സൂക്ഷിക്കണം.

ബി.ടെക്/ബി.ആര്‍ക്ക്, ഡിപ്ലോമ, ബി.എഎല്‍.എല്‍.ബി, ബി.എഡ്, എം.ബി.എ, ബി.എ (ഓണേഴ്‌സ്). ബി.കോം (ഓണേഴ്‌സ്), ബി.എസ്.സി (ഓണേഴ്‌സ്), ബി.എഡ്, എം.ബി.എ, എം.എസ്.ഡബ്‌ള്യു, മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു പരീക്ഷകള്‍ക്ക് അലിഗഡ് മാത്രമാണ് കേന്ദ്രം. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് നീറ്റ് (യുജി) വഴിയും ബി.ആര്‍ക്കിന് നാറ്റ വഴിയും യോഗ്യത നേടണം.

അപേക്ഷിക്കാനുള്ള അവസാന ദിവസം കോഴ്‌സുകള്‍ക്കനുസൃതമായി മാര്‍ച്ച് 15 മുതല്‍ വ്യത്യസ്ത തീയതികളിലാണ്.ഓരോ കോഴ്‌സുകള്‍ക്കും വേണ്ട യോഗ്യതകള്‍, പ്രവേശന പരീക്ഷാ രീതി, അപേക്ഷിക്കേണ്ട അവസാന തീയതി അഡ്മിഷന്‍ നടപടിക്രമങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി

Published

on

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

Continue Reading

Career

career chandrika: നീറ്റ് യുജി 2023: ജാഗ്രതയോടെ അപേക്ഷിക്കാം

മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്.

Published

on

ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ കടമ്പയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്യുജി)ക്ക് ഏപ്രില്‍ 6 വരെ https://neet.nta.nic.in/ വഴി അപേക്ഷിക്കാം. മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആവശ്യമെങ്കില്‍ മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില വിവരങ്ങള്‍ ശ്രദ്ധിക്കുക.

എംബിബിഎസ്, ബി.ഡി,എസ്(ഡെന്റല്‍), ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ എന്നീ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്. കൂടാതെ വെറ്ററിനറി സയന്‍സിലെ ബിരുദ പ്രോഗ്രാമിലെ പ്രവേശനത്തിനും നീറ്റ്‌യുജി മാനദണ്ഡമാണ്.

കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളായ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലെ ബി.എസ്.സി (ഓണേഴ്‌സ്) കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് ബയോടെക്‌നോളജി, ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും നീറ്റ്‌യുജി പ്രധാന മാനദണ്ഡമായിരിക്കും.

എം.സി.സി(മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മറ്റി), ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിംഗ് കമ്മറ്റി, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ ദേശീയ തലത്തില്‍ നടത്തുന്ന കൗണ്‍സലിംഗ്, എഐഐഎംഎസ്, ജിപ്‌മെര്‍, ആംഡ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, കല്പിത സര്‍വകലാശാലകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലെയും പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്.

കേരളത്തിന് പുറത്തുള്ള ചില സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനും നീറ്റ്‌യുജി സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. കൂടാതെ ബാംഗ്ലൂരിലെ ഐ.ഐ.എസ്.സി നടത്തുന്ന ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിലെ പ്രവേശനം, ചില സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കും നീറ്റ്‌യുജി ഫലം മാനദണ്ഡമാണ്.

ഇന്ത്യക്ക് പുറത്ത് മെഡിക്കല്‍ പഠനമാഗ്രഹിക്കുന്നവരും നീറ്റ്‌യുജി എഴുതി 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി യോഗ്യത നേടണം. ഒരാള്‍ക്ക് 50 പെര്‍സെന്റയില്‍ ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പരീക്ഷ എഴുതിയ കുട്ടികളില്‍ 50 ശതമാനം പേരുടെ മാര്‍ക്കും അയാളുടെ മാര്‍ക്കിന് തുല്യമോ അതില്‍ കുറവോ ആണെന്നാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ മൊത്തത്തില്‍ 50% മാര്‍ക്ക് നേടി +2 വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 2006 ഡിസംബര്‍ 31 നു മുമ്പ് ജനിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല
ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. രജിസ്‌ട്രേഷന് ശേഷം കാറ്റഗറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാറ്റാനാവില്ല.
സ്വന്തമായി ഉപയോഗിക്കുന്നതോ രക്ഷിതാക്കളുടെയോ മൊബൈല്‍ നമ്പര്‍ ഇമെയില്‍ വിലാസം എന്നിവ മാത്രമേ നല്‍കാവൂ.
നീറ്റ്‌യുജി അപേക്ഷക്ക് പുറമെ കേരള പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് വരുന്ന മുറയ്ക്ക് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം കേരളത്തില്‍ നടത്തപ്പെടുന്ന അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

പാസ്‌പോര്‍ട്ട് സൈസ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഒപ്പ്, രണ്ട് കൈകളിലെയും എല്ലാ വിരലുകളുടെയും അടയാളം, പത്താം തരം സര്‍ട്ടിഫിക്കറ്റ്, വിലാസത്തിനുള്ള തെളിവ് എന്നിവ നിര്‍ബന്ധമായും കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ രേഖകള്‍ എന്നിവ ബാധകമായതിനനുസരിച്ചും സമര്‍പ്പിക്കണം. അതത് രേഖകള്‍ അയക്കേണ്ട ഫോര്‍മാറ്റ് പ്രോപ്‌സെക്ടസിലുണ്ട്. സംവരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം ലഭിച്ചതായിരിക്കണം. ഒബിസിഎന്‍.സി.എല്‍ സര്‍ട്ടിഫിക്കറ്റ് 2023 മാര്‍ച്ച് 31 നു മുമ്പ് ലഭിച്ചതായിരിക്കണം എന്ന നിബന്ധനയുമുണ്ട്

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ ഓരോ വിഷയവും രണ്ട് സെക്ഷനുകളിലായാണ് പരീക്ഷ നടക്കുക. സെക്ഷന്‍ ‘എ’ യില്‍ 35 ചോദ്യങ്ങളും സെക്ഷന്‍ ‘ബി’ യില്‍ 15 ചോദ്യങ്ങളുമാണുണ്ടാവുക. സെക്ഷന്‍ ബിയിലെ 15 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.

പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് സ്വാഭാവത്തിലുള്ള മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് നടക്കുന്നത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

അപേക്ഷയില്‍ നിലവിലെ വിലാസം കൊടുക്കുന്ന സ്ഥലത്തിനനുസരിച്ചായിരിക്കും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനാവുക. വിദേശത്ത് സെന്റര്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എന്‍.ടി.എ വെബ്‌സൈറ്റ്, ഇമെയില്‍, എസ്.എം.എസ് എന്നിവ പുതിയ അപ്‌ഡേറ്റുകള്‍ക്കായി പതിവായി പരിശോധിക്കണം.
അപേക്ഷ സമര്‍പ്പിച്ചതിന്റെ കണ്‍ഫമേഷന്‍ പേജിന്റെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും കണ്‍ഫമേഷന്‍ പേജിന്റെയും ഫീസ് അടച്ച രേഖയുടെയും കോപ്പികള്‍ സൂക്ഷിക്കണം.

Continue Reading

Books

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷക്ക് തുടക്കം

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം

Published

on

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃക്രമീച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1:30 മുതലാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ 2:15നാണ് പരീക്ഷകള്‍ നടക്കുക. പുതുക്കിയ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്. 30 വരെ പരീക്ഷ നീളും.

Continue Reading

Trending