Career
Career Chandrika | മദ്രാസ് ഐ.ഐ.ടിയിലെ ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളും മാനവിക വിഷങ്ങള്‍ക്ക് കൂടി പഠനാവസരങ്ങള്‍ തുറന്നിട്ടുണ്ട്.
പി ടി ഫിറോസ്
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം മാനവിക വിഷയങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രാധാന്യവും പ്രസക്തിയും ഏറെ ശ്രദ്ധേയമാണ്.മൂല്യങ്ങളുമായും മനുഷ്യ ജീവിതത്തിന്റെ സ്പന്ദനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനവിക വിഷയങ്ങളിലെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും വലിയ കരിയര്‍ സാധ്യതകള്‍ നിലവിലുണ്ടെന്ന വസ്തുത ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കൂടുതലായി തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളും മാനവിക വിഷങ്ങള്‍ക്ക് കൂടി പഠനാവസരങ്ങള്‍ തുറന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായ ഒരു പ്രോഗ്രാമാണ് പ്രോഗ്രാമാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സ്.
ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളിലായുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ കോഴ്‌സിന്റെ പ്രവേശന പരീക്ഷക്ക് (HSEE 2022) 2021ല്‍ പ്ലസ്ടു വിജയിച്ചവര്‍ക്കും 2022ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും പ്രവേശനം നേടാമെന്ന പ്രത്യേകതയുണ്ട്. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് +2 പരീക്ഷക്ക് 60 ശതമാനം മാര്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കുമാണ് വേണ്ടത്. 1997 ഒക്ടോബര്‍ 1 നു ശേഷം ജനിച്ചവരായിരിക്കണം (പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷം ഇളവ് ലഭിക്കും).
ഓരോ സ്ട്രീമിലും 29 സീറ്റു വീതം മൊത്തം 58 സീറ്റുകളാണ് ഉള്ളത്. തുടക്കത്തിലെ രണ്ട് വര്‍ഷം പൊതുവായ പഠനമായിരിക്കും. ആദ്യ മൂന്ന് സെമസ്റ്ററുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരവും താല്പര്യവും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും സ്ട്രീമുകളിലേക്ക് പ്രവേശനം നിശ്ചയിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, സാഹിത്യം, തത്വശാസ്ത്രം, സംസ്‌കാരം, സമൂഹം. പബ്ലിക് പോളിസി എന്നീ മേഖലകളിലെ ആഴത്തിലുള്ള അറിവ് നേടാനാവും. ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരവുമുണ്ട്. പഠനത്തിന് ശേഷം സിവില്‍ സര്‍വീസ്, ഗവേഷണം, തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നത് പരിഗണിക്കാവുന്നതാണ്. പത്രപ്രവര്‍ത്തനം, ബാങ്കിങ്‌മേഖല, ഐക്യരാഷ്ട്രസഭ, യൂണിസെഫ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍, സര്‍ക്കാരേതര ഏജന്‍സികള്‍, മെക്കിന്‍സി പോലെയുള്ള അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലിക്കായി ശ്രമിക്കുകയും ആവാം.
ഏപ്രില്‍ 27 ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള അവസാന തീയതി. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു അടക്കം 16 കേന്ദ്രങ്ങളിലായി ജൂണ്‍ 12 നാണ് പരീക്ഷ നടക്കുന്നത്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ രണ്ട് സെന്ററുകള്‍ തിരഞ്ഞെടുക്കണം. അനുവദിക്കപ്പെട്ട സെന്റര്‍ മാറ്റി നല്‍കുന്നതല്ല. പൊതു വിഭാഗത്തിനു 2400 രൂപയും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1200 രൂപയുമാണ് പരീക്ഷാഫീസ്. പട്ടികവിഭാഗം, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലുള്ള ഒബിസി വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗം എന്നിവര്‍ക്ക് സംവരണമുണ്ട്. സംവരണ യോഗ്യത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മെയ് 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
3 മണിക്കൂര്‍ പരീക്ഷയില്‍ രണ്ട് ഭാഗങ്ങളാണുണ്ടാവുക. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒന്നാം ഭാഗത്തില്‍ ഒബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടാവുക. ഇത് കമ്പ്യൂട്ടര്‍ നിയന്ത്രിത പരീക്ഷ ആയിരിക്കും. ഇംഗ്ലീഷ്, അനാലിറ്റിക്കല്‍, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ടാവും.സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. പാര്‍ട്ട് 1 പരീക്ഷ പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന ഉത്തരപ്പേപ്പറില്‍ ആയിരിക്കും പാര്‍ട്ട് 2 വിന്റെ ഭാഗമായുള്ള ഉപന്യാസം എഴുതേണ്ടത്. പൊതുവിജ്ഞാനവും ആനുകാലികങ്ങളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ഉപന്യാസത്തിനുണ്ടാവുക.
പ്രവേശന പരീക്ഷയുടെയും മറ്റു നടപടിക്രമങ്ങളുടെയും വിശദ വിവരങ്ങളറിയുവാന്‍ വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും hss.iitm.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Career
പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

