Connect with us

News

ഒളിക്കാനിടമില്ലാതെ മുഖ്യമന്ത്രി

Published

on

സംശയങ്ങള്‍ക്കിടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ തല താഴ്ത്തി നടക്കുന്ന അദ്ദേഹം പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ദേശീയ സുരക്ഷയെ അപകപ്പെടുത്തിയതുമുതല്‍ അഴിമതിയുടെ നാറുന്ന കഥകള്‍വരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയാമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നു. എല്ലാം നടന്നത് താനറിയാതെയാണെന്ന് ആണയിട്ടിരുന്ന പിണറായി മുഖംരക്ഷിക്കാന്‍ ഇനി എവിടെപ്പോയി ഒളിക്കും?

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണയാണ് സ്വപ്‌നയുമായി പിണറായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ഇ.ഡി വ്യക്തമാക്കുന്നു. സ്വപ്‌നക്ക് പുറമെ, കേസില്‍ പ്രതികളായ സന്ദീപ്നായര്‍ക്കും സരത്തിനുമെതിരെ തയാറാക്കിയ 303 പേജുള്ള കുറ്റപത്രം മുഖ്യമന്ത്രിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പിണറായി സ്വയം ന്യായീകരിച്ച് പറഞ്ഞുനടക്കുന്നതെല്ലാം പച്ചക്കള്ളമാണെന്ന് കൂടുതല്‍ ബോധ്യമാവുകയാണ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല. തെളിവ് സഹിതമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിയില്‍ സ്വപ്‌നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് സ്വപ്‌നക്ക് ശിവശങ്കര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനുശേഷമാണ് സ്‌പേസ് പാര്‍ക്ക് സി. ഇ.ഒ വിളിച്ച് സ്വപ്‌നയോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്. പിണറായിയുടെ സ്വന്തക്കാരനായ ശിവശങ്കറിന്റെ മേല്‍നോട്ടത്തിലാണ് തട്ടിപ്പുകളെല്ലാം അരങ്ങേറിയതെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നക്ക് ലോക്കര്‍ എടുത്തുനല്‍കിയത് ശിവശങ്കറാണ്. മുപ്പത് ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാന്‍ ഉപദേശിച്ചതും അദ്ദേഹമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ജീവനുള്ള തെളിവുകളാണ് മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി നിരത്തിയിരിക്കുന്നത്. സ്വപ്‌നയും ശിവശങ്കറും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍നിന്ന് പുറത്തുപോന്നശേഷം സ്വപ്‌ന പുതിയ ജോലി തേടി ശിവശങ്കറിനെ സമീപിക്കുകയായിരുന്നു. സ്‌പേസ് പാര്‍ക്കില്‍ നിയമനം ശരിയാക്കാമെന്നും ബയോഡാറ്റ അയച്ചതിന്‌ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ശിവശങ്കറിനെ സ്വപ്‌ന എട്ട് തവണ ഔദ്യോഗികമായി കണ്ടിരുന്നു. അതില്‍ ആറ് തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. സ്വപ്‌നയെ ശിവശങ്കര്‍ പലതവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പക്ഷേ, ആ പണം തിരിച്ചുനല്‍കിയിട്ടില്ല. കുറ്റപത്രത്തില്‍ പരാമര്‍ശിച്ച പ്രതികള്‍ക്കെല്ലാം കണക്കില്‍പെടാത്ത സ്വത്തുണ്ട്. നിയമപരമായി പണം സമ്പാദിക്കാനുള്ള വരുമാന സ്രോതസ്സ് ഇവര്‍ക്കില്ലെന്നിരിക്കെ തട്ടിപ്പിലൂടെയാണ് അതെല്ലാം നേടിയെടുത്തതെന്ന് വ്യക്തം. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്‌ന എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായത്? ഇതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പിണറായി പറഞ്ഞിരുന്നത് ആ നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ്. പിന്നീട് പുറത്തുവന്നതെല്ലാം മുഖ്യമന്ത്രിയുടെ വാദത്തെ പൊളിക്കുന്ന വസ്തുതകള്‍. വിദേശ യാത്രകൡപോലും അവര്‍ ഒന്നിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ദുബൈ യാത്രാസംഘത്തില്‍ സ്വപ്‌നയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അവരെ ഉള്‍പ്പെടുത്തിയത്. യാത്രാസംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസഥര്‍ക്ക്പുറമെ ഉണ്ടായിരുന്ന മൂന്നു പേരില്‍ പ്രധാനിയായിരുന്നു സ്വപ്‌ന. മുഖ്യമന്ത്രിയുടെ ഭാര്യയായിരുന്നു മറ്റൊരാള്‍. ഭാര്യക്ക് വിദേശ യാത്രയില്‍ പാലിക്കേണ്ട നയതന്ത്ര കാര്യങ്ങളില്‍ സ്വപ്‌നയുടെ സാന്നിധ്യം സഹായകമാകുമെന്നാണ് യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണമായി പിണറായി പറഞ്ഞിരുന്നത്. നയതന്ത്ര കേന്ദ്രങ്ങളുമായുള്ള അടുപ്പം ഉള്‍പ്പെടെ സ്വപ്‌നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു.

ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വപ്‌നക്ക് പങ്കുണ്ട്. റെഡ് ക്രസന്റ് വഴി ചട്ടം ലംഘിച്ച് സഹായം സ്വീകരിക്കുന്നതിന് സര്‍വാധികാരിയായി സ്വപ്‌നയെയാണ് പദ്ധതിയുടെ ചുമതലക്കാരനായ മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് #ാറ്റ് നിര്‍മിച്ച നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയും കൂട്ടാളികളും കമ്മീഷനായി തട്ടിയത് 3.60 കോടി രൂപയാണ്. നാല് കോടി രൂപയായിരുന്നു സ്വപ്‌ന ചോദിച്ചിരുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായിരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇത്രയൊക്കെ ഇറങ്ങിക്കളിക്കാനും വെട്ടിപ്പ് നടത്താനും അവര്‍ക്ക് ധൈര്യം കിട്ടിയത് പിണറായിയുടെ ഒത്താശയില്ലാതെ സാധിക്കുമോ? ഇത്രയൊക്കെ ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുകയും പിന്നാമ്പുറക്കഥകള്‍ അങ്ങാടിപ്പാട്ടാവുകയും ചെയ്തിട്ടും പിണറായി വീണത് വിദ്യയാക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കാന്‍ അണിയറയില്‍ സജീവ നീക്കം നടത്തുകയും ചെയ്യുന്നു. പിണറായിക്ക് മാത്രമല്ല, മന്ത്രിമാരില്‍ പലര്‍ക്കും സ്വപ്‌ന സുപരിചിതയാണെന്ന് അറിഞ്ഞ് കേരളം ഞെട്ടി. മന്ത്രി കെ.ടി ജലീലുമായി സ്വപ്‌ന നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ജൂണില്‍ മാത്രം ഇവര്‍ സംസാരിച്ചത് 10 തവണയാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ ഔദ്യോഗിക ആവശ്യത്തിനായിരുന്നു അതെന്ന ജലീലിന്റെ വിശദീകരണം എത്ര പരിഹാസ്യം! മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും കൂട്ടിന് കണ്ടെത്തിയ ആളുടെ ക്രിമിനല്‍ പശ്ചാത്തലവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് കുടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വപ്‌ന പ്രതിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളെല്ലാം ഉദ്യോഗസ്ഥന്മാരുടെ ഇടപാടുകളാണെന്നായിരുന്നു സി.പി.എം അനുയായികള്‍ക്കുമുന്നില്‍ വിശദീകരിച്ചിരുന്നത്. സ്വപ്‌നയെയും രവിശങ്കറെയും ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രമെന്നിരിക്കെ പിണറായിക്ക് രക്ഷപ്പെടാന്‍ കോവിഡിന്റെ പുകമറ മതിയാകില്ല. എത്ര തന്നെ ഒളിച്ചുവെക്കാന്‍ നോക്കിയാലും മടിശീലയില്‍ ഒതുങ്ങാത്ത തട്ടിപ്പുകളാണ് ഭരണസിരാകേന്ദ്രത്തില്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അതെല്ലാമെന്ന് തെളിയിക്കപ്പെട്ടിരിക്കെ രാജിവെച്ച് പുറത്തുപോകുന്നതാണ് മാന്യത.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊരുത്തക്കേടുകളും ദുരൂഹതകളും ബാക്കി; ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക.

Published

on

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പദ്മകുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു എ.ഡി.ജി.പി. നല്‍കിയ വിശദീകരണം. ഒരുവര്‍ഷമായി ഇവര്‍ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുന്‍പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തു ലക്ഷം രൂപ ആവശ്യം വന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യംവെച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

നവംബര്‍ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒന്‍പതുവയസ്സുകാരനായ കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ കാറിലെത്തിയവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജോനാഥനെ തള്ളിയിട്ട് കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടന്നു. തെക്കന്‍ജില്ലകളും സംസ്ഥാന അതിര്‍ത്തികളും കേന്ദ്രീകരിച്ച് പോലീസും വിപുലമായ പരിശോധന നടത്തി. പോലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

എല്ലായിടത്തും പോലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാംപ്രതി അനിതാകുമാരി കുട്ടിയുടെ അമ്മയെ ഫോണില്‍വിളിച്ചതിന്റെ ശബ്ദരേഖയില്‍നിന്നാണ് പ്രതികളെക്കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍നമ്പര്‍ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയ പോലീസ് സംഘം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നാണ് മൂവരെയും പിടികൂടിയത്. ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Continue Reading

india

വിജയന്ദ്രയുടെ അധ്യക്ഷ പദവി അംഗീകരിക്കില്ല’; കര്‍ണാടക ബിജെപിയില്‍ ഭിന്നത തുടരുന്നു, നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ

നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

Published

on

പാർട്ടിയിലെ കുടുംബ വാഴ്ച്ചയുടെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ബി എസ്  യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയന്ദ്രക്ക്  പാർട്ടി അധ്യക്ഷ പദം ലഭിച്ചതെന്ന ആരോപണത്തിൽ ഉറച്ചു ബിജെപി എം എൽ എ ബസനഗൗഡ പാട്ടീൽ യത്നാൽ.  നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

പാർട്ടിയുടെ പുതിയ അധ്യക്ഷനും  എംഎൽഎയുമായ ബി വൈ വിജയന്ദ്ര പങ്കെടുത്ത യോഗമാണ് എംഎൽഎ ബഹിഷ്കരിച്ചത്. കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിന്  എതിരാണ് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ നയം  വ്യക്തമാക്കികൊണ്ടായിരുന്നു  യത്നാലിന്റെ  ബഹിഷ്കരണം. കർണാടകയിൽ കുടുംബ വാഴ്ച്ചക്കെതിരെയുള്ള  യുദ്ധം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്  വരെ നീളുമെന്നും  യത്നാൽ വിശദീകരിച്ചു .

യെദ്യൂരപ്പയുടെ  മകനെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനെ  പാർട്ടിയിൽ ഏറ്റവും അധികം എതിർത്ത  ആളാണ്  ഉത്തര കർണാടകയിൽ  നിന്നുള്ള മുതിർന്ന നേതാവായ യത്നാൽ .  വർഷങ്ങളായി  യെദ്യൂരപ്പയുടെ  എതിർഭാഗത്ത് നിലയുറപ്പിച്ച യത്നാൽ  കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ  നിരവധി തവണ ദേശീയ നേതൃത്വത്തെ  സമീപിച്ച് പരാതി നൽകിയിരുന്നു .

യെദ്യൂരപ്പയെ  മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിലും  നിർണായക പങ്കുള്ളയാളാണ്  ഇദ്ദേഹം.  ദേശീയ നേതൃത്വം നിശ്ചയിച്ച  സംസ്ഥാന അധ്യക്ഷ പദവിയിലുള്ള വിജയന്ദ്രയെ ലോക്‌സഭാ തിരഞ്ഞെടുപ്പ്  കഴിഞ്ഞേ അംഗീകരിക്കൂ എന്ന സൂചനയാണ്  യത്നാലിന്റെ വാക്കുകളിൽ ഉള്ളത്. ബി വൈ വിജയന്ദ്ര ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിക്കൊടുത്ത്‌  നേതൃപാടവം തെളിയിക്കണമെന്നർത്ഥം.

സംഘടനാ പദവികൾ നൽകുന്നതിൽ ഉത്തര കർണാടകയിലെ ജില്ലകളിൽ നിന്നുള്ളവർക്ക് പ്രാധിനിധ്യം കുറയുന്നു എന്ന ആരോപണവും  ബിജെപി എംഎൽഎക്കുണ്ട്.  വോട്ടിനു മാത്രം ഉത്തര കർണാടകയിലെ നേതാക്കന്മാരെ പാർട്ടിക്ക് വേണമെന്ന സ്ഥിതിയാണ്.  ഉത്തര കർണാടക ജില്ലകൾക്കായി വികസന ഫണ്ടുകളും ഇല്ല. ഈഅനീതക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും  പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

യത്നാലിനെ പോലെ വിജയേന്ദ്രയുടെ സ്ഥാനാരോഹണത്തിൽ അതൃപ്തിയുള്ള നിരവധി എം എൽ എമാരും  നേതാക്കളും കർണാടക ബിജെപിയിലുണ്ട്.  ലോകസഭ തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ യെദ്യൂരപ്പയുടെ സഹായമില്ലാതെ തരമില്ലെന്നു മനസിലാക്കിയാണ്  മകൻ വിജയേന്ദ്രയെ  കടുത്ത എതിർപ്പ് അവഗണിച്ചും സംസ്ഥാന അധ്യക്ഷനാക്കിയത്. പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെയാണ്  വിജയേന്ദ്രയുടെ അധ്യക്ഷ പദ പ്രയാണം എന്നാണ്  ഇടഞ്ഞു നിൽക്കുന്ന എം എൽ എയുടെ വാക്കുകളിലുള്ളത്

Continue Reading

india

2022ല്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് യു.പിയില്‍; ഡല്‍ഹി ഏറ്റവും അരക്ഷിത നഗരം -റിപ്പോര്‍ട്ട്

കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം.

Published

on

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍,സി.ആര്‍.ബി). 2021 നെ അപേക്ഷിച്ച് 2022ല്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നാലുശതമാനം വര്‍ധനവാണുണ്ടായത്. 2021ല്‍ 4,45,256 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍, കുട്ടികള്‍,പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എന്‍.സി.ആര്‍.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം. 2022ല്‍ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. നഗരങ്ങളില്‍ ഡല്‍ഹിയും.
2022ല്‍ യുപിയില്‍ 65,743 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് (45,331)തൊട്ടുപിന്നില്‍. 45,058കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.

2022ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ് (5399). 3,690 കേസുള്‍ രജിസ്റ്റര്‍ ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.മഹാരാഷ്ട്രയില്‍ 2,904ഉം ഹരിയാനയില്‍ 1787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ 2022ല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും യു.പിയിലാണ് (62) അത്തരത്തിലുള്ള 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 1204 ബലാത്സക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനവാണിതില്‍ കാണിക്കുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്യ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളില്‍ കൂടുതലും(31.4ശതമാനം).

കണക്കില്‍ 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകള്‍ക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍

 

Continue Reading

Trending