Connect with us

News

ഒളിക്കാനിടമില്ലാതെ മുഖ്യമന്ത്രി

Published

on

സംശയങ്ങള്‍ക്കിടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ തല താഴ്ത്തി നടക്കുന്ന അദ്ദേഹം പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ദേശീയ സുരക്ഷയെ അപകപ്പെടുത്തിയതുമുതല്‍ അഴിമതിയുടെ നാറുന്ന കഥകള്‍വരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയാമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നു. എല്ലാം നടന്നത് താനറിയാതെയാണെന്ന് ആണയിട്ടിരുന്ന പിണറായി മുഖംരക്ഷിക്കാന്‍ ഇനി എവിടെപ്പോയി ഒളിക്കും?

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണയാണ് സ്വപ്‌നയുമായി പിണറായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ഇ.ഡി വ്യക്തമാക്കുന്നു. സ്വപ്‌നക്ക് പുറമെ, കേസില്‍ പ്രതികളായ സന്ദീപ്നായര്‍ക്കും സരത്തിനുമെതിരെ തയാറാക്കിയ 303 പേജുള്ള കുറ്റപത്രം മുഖ്യമന്ത്രിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പിണറായി സ്വയം ന്യായീകരിച്ച് പറഞ്ഞുനടക്കുന്നതെല്ലാം പച്ചക്കള്ളമാണെന്ന് കൂടുതല്‍ ബോധ്യമാവുകയാണ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല. തെളിവ് സഹിതമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിയില്‍ സ്വപ്‌നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് സ്വപ്‌നക്ക് ശിവശങ്കര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനുശേഷമാണ് സ്‌പേസ് പാര്‍ക്ക് സി. ഇ.ഒ വിളിച്ച് സ്വപ്‌നയോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്. പിണറായിയുടെ സ്വന്തക്കാരനായ ശിവശങ്കറിന്റെ മേല്‍നോട്ടത്തിലാണ് തട്ടിപ്പുകളെല്ലാം അരങ്ങേറിയതെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നക്ക് ലോക്കര്‍ എടുത്തുനല്‍കിയത് ശിവശങ്കറാണ്. മുപ്പത് ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാന്‍ ഉപദേശിച്ചതും അദ്ദേഹമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ജീവനുള്ള തെളിവുകളാണ് മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി നിരത്തിയിരിക്കുന്നത്. സ്വപ്‌നയും ശിവശങ്കറും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍നിന്ന് പുറത്തുപോന്നശേഷം സ്വപ്‌ന പുതിയ ജോലി തേടി ശിവശങ്കറിനെ സമീപിക്കുകയായിരുന്നു. സ്‌പേസ് പാര്‍ക്കില്‍ നിയമനം ശരിയാക്കാമെന്നും ബയോഡാറ്റ അയച്ചതിന്‌ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ശിവശങ്കറിനെ സ്വപ്‌ന എട്ട് തവണ ഔദ്യോഗികമായി കണ്ടിരുന്നു. അതില്‍ ആറ് തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. സ്വപ്‌നയെ ശിവശങ്കര്‍ പലതവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പക്ഷേ, ആ പണം തിരിച്ചുനല്‍കിയിട്ടില്ല. കുറ്റപത്രത്തില്‍ പരാമര്‍ശിച്ച പ്രതികള്‍ക്കെല്ലാം കണക്കില്‍പെടാത്ത സ്വത്തുണ്ട്. നിയമപരമായി പണം സമ്പാദിക്കാനുള്ള വരുമാന സ്രോതസ്സ് ഇവര്‍ക്കില്ലെന്നിരിക്കെ തട്ടിപ്പിലൂടെയാണ് അതെല്ലാം നേടിയെടുത്തതെന്ന് വ്യക്തം. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്‌ന എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായത്? ഇതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പിണറായി പറഞ്ഞിരുന്നത് ആ നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ്. പിന്നീട് പുറത്തുവന്നതെല്ലാം മുഖ്യമന്ത്രിയുടെ വാദത്തെ പൊളിക്കുന്ന വസ്തുതകള്‍. വിദേശ യാത്രകൡപോലും അവര്‍ ഒന്നിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ദുബൈ യാത്രാസംഘത്തില്‍ സ്വപ്‌നയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അവരെ ഉള്‍പ്പെടുത്തിയത്. യാത്രാസംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസഥര്‍ക്ക്പുറമെ ഉണ്ടായിരുന്ന മൂന്നു പേരില്‍ പ്രധാനിയായിരുന്നു സ്വപ്‌ന. മുഖ്യമന്ത്രിയുടെ ഭാര്യയായിരുന്നു മറ്റൊരാള്‍. ഭാര്യക്ക് വിദേശ യാത്രയില്‍ പാലിക്കേണ്ട നയതന്ത്ര കാര്യങ്ങളില്‍ സ്വപ്‌നയുടെ സാന്നിധ്യം സഹായകമാകുമെന്നാണ് യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണമായി പിണറായി പറഞ്ഞിരുന്നത്. നയതന്ത്ര കേന്ദ്രങ്ങളുമായുള്ള അടുപ്പം ഉള്‍പ്പെടെ സ്വപ്‌നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു.

ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വപ്‌നക്ക് പങ്കുണ്ട്. റെഡ് ക്രസന്റ് വഴി ചട്ടം ലംഘിച്ച് സഹായം സ്വീകരിക്കുന്നതിന് സര്‍വാധികാരിയായി സ്വപ്‌നയെയാണ് പദ്ധതിയുടെ ചുമതലക്കാരനായ മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് #ാറ്റ് നിര്‍മിച്ച നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയും കൂട്ടാളികളും കമ്മീഷനായി തട്ടിയത് 3.60 കോടി രൂപയാണ്. നാല് കോടി രൂപയായിരുന്നു സ്വപ്‌ന ചോദിച്ചിരുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായിരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇത്രയൊക്കെ ഇറങ്ങിക്കളിക്കാനും വെട്ടിപ്പ് നടത്താനും അവര്‍ക്ക് ധൈര്യം കിട്ടിയത് പിണറായിയുടെ ഒത്താശയില്ലാതെ സാധിക്കുമോ? ഇത്രയൊക്കെ ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുകയും പിന്നാമ്പുറക്കഥകള്‍ അങ്ങാടിപ്പാട്ടാവുകയും ചെയ്തിട്ടും പിണറായി വീണത് വിദ്യയാക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കാന്‍ അണിയറയില്‍ സജീവ നീക്കം നടത്തുകയും ചെയ്യുന്നു. പിണറായിക്ക് മാത്രമല്ല, മന്ത്രിമാരില്‍ പലര്‍ക്കും സ്വപ്‌ന സുപരിചിതയാണെന്ന് അറിഞ്ഞ് കേരളം ഞെട്ടി. മന്ത്രി കെ.ടി ജലീലുമായി സ്വപ്‌ന നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ജൂണില്‍ മാത്രം ഇവര്‍ സംസാരിച്ചത് 10 തവണയാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ ഔദ്യോഗിക ആവശ്യത്തിനായിരുന്നു അതെന്ന ജലീലിന്റെ വിശദീകരണം എത്ര പരിഹാസ്യം! മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും കൂട്ടിന് കണ്ടെത്തിയ ആളുടെ ക്രിമിനല്‍ പശ്ചാത്തലവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് കുടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വപ്‌ന പ്രതിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളെല്ലാം ഉദ്യോഗസ്ഥന്മാരുടെ ഇടപാടുകളാണെന്നായിരുന്നു സി.പി.എം അനുയായികള്‍ക്കുമുന്നില്‍ വിശദീകരിച്ചിരുന്നത്. സ്വപ്‌നയെയും രവിശങ്കറെയും ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രമെന്നിരിക്കെ പിണറായിക്ക് രക്ഷപ്പെടാന്‍ കോവിഡിന്റെ പുകമറ മതിയാകില്ല. എത്ര തന്നെ ഒളിച്ചുവെക്കാന്‍ നോക്കിയാലും മടിശീലയില്‍ ഒതുങ്ങാത്ത തട്ടിപ്പുകളാണ് ഭരണസിരാകേന്ദ്രത്തില്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അതെല്ലാമെന്ന് തെളിയിക്കപ്പെട്ടിരിക്കെ രാജിവെച്ച് പുറത്തുപോകുന്നതാണ് മാന്യത.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്

പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു

Published

on

അബുദാബി: അബുദാബി പോലീസ് പരിശീലന കോഴ്‌സുകളില്‍നിന്ന് റിക്രൂട്ട് ചെയ്ത 88 വനിതക ള്‍കൂടി ബിരുദം നേടി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐന്‍ സിറ്റിയി ലെ പോലീസ് യോഗ്യതാ വകുപ്പില്‍ നിന്നുള്ള 88 പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ബേസിക് പ്രിപ്പ റേഷന്‍ കോഴ്സ് ഫോര്‍ ന്യൂ റിക്രൂട്ട്സ് നമ്പര്‍ (63) ന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.
അക്കാദമിക്, സേവന വൈജ്ഞാനികത, സുരക്ഷ, പോലീസ് ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു.
കേഡര്‍മാരെ യോഗ്യരാക്കുക, അവരു ടെ കഴിവുകള്‍ വികസിപ്പിക്കുക, സുരക്ഷയും എമിറേറ്റിനെ സംരക്ഷിക്കാനുള്ള സന്നദ്ധതയും സ്ഥാപന നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസിന്റെ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് അവര്‍ ക്ക് പ്രത്യേക വൈദഗ്ധ്യവും അറിവും നല്‍കുക എന്നിവ പൂര്‍ത്തിയാക്കിയാണ് പുതിയ ബാച്ച് ബിരുദം നേടി സേവനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
പോലീസ്, സുരക്ഷാ മേഖലക്കൊപ്പം തുടരാനുള്ള താല്‍പ്പര്യത്തെയും, ഫീല്‍ഡ് പരിശീലനം പൂ ര്‍ത്തിയാക്കി അക്കാദമിക് പാഠ്യപദ്ധതികള്‍ പഠിച്ചു അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന തലങ്ങളിലെത്താനുമുള്ള വനിതകളുടെ താല്‍പ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
 വിവിധ മേഖലകളില്‍ യുഎഇയുടെ വികസന പ്രക്രിയയില്‍ യുഎഇ വനിതകള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെ ന്നും സുരക്ഷ നിലനിര്‍ത്തുന്നതിലും സുരക്ഷാ മേഖലകളില്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുന്നതിലും അവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അലി ഖാമിസ് അല്‍ യമഹി, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രതിനിധി കേണല്‍ മുഹമ്മദ് ഖാമിസ് അല്‍ കാബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

kerala

എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി

പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

Published

on

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.

ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.

ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.

Continue Reading

Trending