Video Stories
‘ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയിലൂടെ’

‘ചിത്രയെ ഒഴിവാക്കിയത്
ഗൂഢാലോചനയിലൂടെ’
തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള കായികതാരം പി.യു ചിത്രയെ ഒഴിവാക്കിയതിന് പന്നില്‍ വന്‍ ഗൂഢാലോചയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്. കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷകയായി പോയ പി.ടി ഉഷ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തത് മനഃപൂര്‍വമാണെന്നേ വിശ്വസിക്കാനാകൂവെന്നും ടി.പി ദാസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളരെ ശക്തമായ സ്ഥാനമാണ് നിരീക്ഷകയുടേത്. ചിത്രയുടെ പേര് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് ആദ്യമേ തന്നെ ഉഷക്ക് റിപ്പോര്‍ട്ട് കൊടുക്കാവുന്നതായിരുന്നു. എന്നാല്‍ ഉഷ നല്ല സമീപനമല്ല എടുത്തത്. ഉഷയുടെ നടപടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധിയുണ്ടായിട്ട് പോലും ചിത്രക്ക് മത്സരിക്കാനാകാത്ത തരത്തിലുള്ള ഗൂഢാലോചന വ്യക്തമാകുന്നു. ചിത്രക്കുണ്ടായ അനുഭവം ഇനി മറ്റൊരു കായിക താരത്തിന് ഉണ്ടാകരുത്. ഗോഡ് ഫാദര്‍ ഇല്ലാതെ കായിക താരത്തിന് നില്‍ക്കാനാകണം.
ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ചിത്രയേക്കാള്‍ കുറഞ്ഞ ഗ്രേഡിലുള്ള ഒഡീഷ താരം ദ്യുതി ചന്ദിന് മത്സരിക്കാന്‍ അവസരം കിട്ടി. മൂന്ന് പേര് ഒഴിവാക്കപ്പെട്ടതില്‍ ചിത്ര ഒഴികെ മറ്റ് രണ്ട് പേര്‍ക്കും മത്സരിക്കാന്‍ അവസരം കിട്ടി. സുധാ സിംഗിനെ പങ്കെടുപ്പിക്കില്ലെന്ന് ഇന്ത്യന്‍ ടീമും മത്സരിക്കുമെന്ന് സുധാസിംഗും പറയുന്ന വിചിത്രമായ അവസ്ഥയാണുള്ളത്. ചിത്രയെ മാത്രം ഒഴിവാക്കിയത് നെറികേടും കയ്യൂക്കുള്ളവന് കാര്യക്കാരനെന്ന നിലപാടുമാണ് – ദാസന് പറഞ്ഞു.
കേരളം കായിക നയത്തിന് രൂപം നല്കിയതുപോലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനായി കായിക നയം കൊണ്ടുവരണം. ഇതുവഴി ഫെഡറേഷനുകളെ നിയന്ത്രിക്കാനാകൂ. കായിക നയം ഇല്ലാത്തതുകൊണ്ടാണ് കോടതി നിയന്ത്രിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഫെഡറേഷനുകളെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ശരിയല്ല. ചിത്രക്ക് വേണ്ടി നിയമയുദ്ധത്തിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാണ്. നിയമ പോരാട്ടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ ചിത്രക്കൊപ്പം കക്ഷി ചേരും. നിയമപോരാട്ടത്തിനുള്ള ചെലവ് കൗണ്‍സില്‍ വഹിക്കുമെന്നും ടി.പി ദാസന് പറഞ്ഞു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല