Connect with us

Video Stories

‘ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയിലൂടെ’

Published

on

‘ചിത്രയെ ഒഴിവാക്കിയത്
ഗൂഢാലോചനയിലൂടെ’

തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള കായികതാരം പി.യു ചിത്രയെ ഒഴിവാക്കിയതിന് പന്നില്‍ വന്‍ ഗൂഢാലോചയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷകയായി പോയ പി.ടി ഉഷ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തത് മനഃപൂര്‍വമാണെന്നേ വിശ്വസിക്കാനാകൂവെന്നും ടി.പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളരെ ശക്തമായ സ്ഥാനമാണ് നിരീക്ഷകയുടേത്. ചിത്രയുടെ പേര് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് ആദ്യമേ തന്നെ ഉഷക്ക് റിപ്പോര്‍ട്ട് കൊടുക്കാവുന്നതായിരുന്നു. എന്നാല്‍ ഉഷ നല്ല സമീപനമല്ല എടുത്തത്. ഉഷയുടെ നടപടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധിയുണ്ടായിട്ട് പോലും ചിത്രക്ക് മത്സരിക്കാനാകാത്ത തരത്തിലുള്ള ഗൂഢാലോചന വ്യക്തമാകുന്നു. ചിത്രക്കുണ്ടായ അനുഭവം ഇനി മറ്റൊരു കായിക താരത്തിന് ഉണ്ടാകരുത്. ഗോഡ് ഫാദര്‍ ഇല്ലാതെ കായിക താരത്തിന് നില്‍ക്കാനാകണം.
ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ചിത്രയേക്കാള്‍ കുറഞ്ഞ ഗ്രേഡിലുള്ള ഒഡീഷ താരം ദ്യുതി ചന്ദിന് മത്സരിക്കാന്‍ അവസരം കിട്ടി. മൂന്ന് പേര്‍ ഒഴിവാക്കപ്പെട്ടതില്‍ ചിത്ര ഒഴികെ മറ്റ് രണ്ട് പേര്‍ക്കും മത്സരിക്കാന്‍ അവസരം കിട്ടി. സുധാ സിംഗിനെ പങ്കെടുപ്പിക്കില്ലെന്ന് ഇന്ത്യന്‍ ടീമും മത്സരിക്കുമെന്ന് സുധാസിംഗും പറയുന്ന വിചിത്രമായ അവസ്ഥയാണുള്ളത്. ചിത്രയെ മാത്രം ഒഴിവാക്കിയത് നെറികേടും കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന നിലപാടുമാണ് – ദാസന്‍ പറഞ്ഞു.
കേരളം കായിക നയത്തിന് രൂപം നല്‍കിയതുപോലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനായി കായിക നയം കൊണ്ടുവരണം. ഇതുവഴി ഫെഡറേഷനുകളെ നിയന്ത്രിക്കാനാകൂ. കായിക നയം ഇല്ലാത്തതുകൊണ്ടാണ് കോടതി നിയന്ത്രിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഫെഡറേഷനുകളെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ശരിയല്ല. ചിത്രക്ക് വേണ്ടി നിയമയുദ്ധത്തിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാണ്. നിയമ പോരാട്ടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ ചിത്രക്കൊപ്പം കക്ഷി ചേരും. നിയമപോരാട്ടത്തിനുള്ള ചെലവ് കൗണ്‍സില്‍ വഹിക്കുമെന്നും ടി.പി ദാസന്‍ പറഞ്ഞു.

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending