Connect with us

kerala

വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരത്തിന് കോടതി ഉത്തരവ്

ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Published

on

തേഞ്ഞിപ്പലം: റീവാല്യുവേഷന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആയിരക്കണക്കിന് രൂപ ഫീസടച്ചാലും നോ ചെയ്ഞ്ച് എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കാറ്. ഉത്തരക്കടലാസുകള്‍ തിരഞ്ഞിട്ടും കാണാതാകുന്ന സംഭവങ്ങളിലാണ് ഇത്തരം മെമ്മോ സാധാരണ നല്‍കാറ്. ഇതുപോലെ പരീക്ഷ എഴുതിയ പേപ്പറുകള്‍ കാണാതായാല്‍ വീണ്ടും പരീക്ഷ നടത്തി വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന സര്‍വകലാശാല അധികാരികള്‍ക്ക് മുന്നറിയിപ്പെന്നോണം ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 1997 ല്‍ ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസ് കാണാതായതില്‍ 50007 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവനുസരിച്ച് സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കെ.ഷീന എന്ന പെണ്‍കുട്ടി 1997 ല്‍ രണ്ടാം വര്‍ഷ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക് സ്‌പേപ്പര്‍ . പുനര്‍ മൂല്യനിര്‍ണയത്തിന് നല്‍കിയെങ്കിലും ഫലം വരാതിരുന്നതിനാല്‍ അന്വേഷിച്ചപ്പോള്‍ പേപ്പര്‍ കാണാനില്ലെന്നായിരുന്നു സര്‍വകലാശാലയുടെ മറുപടി. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്കിന് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാനും നഷ്ടപരിഹാരം നല്‍കാനും തലശേരി സിവില്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഗ്രേസ് മാര്‍ക്കിന് കഴിയില്ലെന്നു പറഞ്ഞ സര്‍വകലാശാല നഷ്ടപരിഹാരം നല്‍കിയില്ല.

2014 ല്‍ ആറ് ശതമാനം പലിശയടക്കം ഇരുപതിനായിരം രൂപ നഷ്ടപരിഹാരത്തിന് കോടതി ഉത്താവിട്ടു. ഇതും സര്‍വകലാശാല ലംഘിച്ചു. കോടതി വിധി നടപ്പാക്കാന്‍ പരപ്പനങ്ങാടി കോടതിയെ തലശേരി സിവില്‍ കോടതി ചുമതലപ്പെടുത്തി. 2021 ഒക്ടോബറില്‍ സര്‍വകലാശാലയോട് വിധി നടപ്പാക്കാന്‍ സര്‍വകലാശാലക്ക് പരപ്പനങ്ങാടി കോടതി നിര്‍ദേശം നല്‍കി. രണ്ട് കമ്പ്യൂട്ടര്‍, രണ്ട് അലമാര, രണ്ടു മേശ എന്നിവ സര്‍വകലാശാലയില്‍ നിന്ന് ജപ്തി ചെയത് തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനി ഷീന വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പലിശയടക്കം 50007 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. ഈ തുക ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി തിരിച്ചു പിടിക്കാന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending