Connect with us

Video Stories

ഗോവധത്തിന് ഗുജറാത്തില്‍ ജീവപര്യന്തം

Published

on

ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്‍ ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പാസ്സാക്കി. ഇതോടെ ഗോവധത്തിന് ശിക്ഷ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത്.

ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബില്‍ പാസാക്കിയത്. ഗോവധത്തിന് ഏതെങ്കിലും വിധത്തില്‍ സഹായിച്ചവര്‍ക്കും ബില്ലില്‍ ശിക്ഷ ശിപാര്‍ശ ചെയ്യുന്നുണ്ട്. അറവുനടത്താനായി വാഹനത്തില്‍ കൊണ്ടു പോകുന്നവര്‍ക്കും ശിക്ഷക്ക ലഭിക്കും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വര്‍ഗ്ഗീ. വോട്ടുകള്‍ ധ്രുവീകരിക്കാനായാല്‍ യു.പി യിലേതു പോലെ വിജയം കൊയ്യാമെന്നാണ് ബി.ജെ.പി യുടെ കണക്കുകൂട്ടല്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്

Published

on

മൂന്നാനക്കുഴി യൂക്കാലിക്കവല കോളനിക്ക് സമീപം ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടി ബൈക്ക് യാത്രികന് പരിക്ക്. പനമരം ചുണ്ടക്കുന്ന് സ്വദേശി വളപ്പില്‍ വീട്ടില്‍ ഗോകുലിനാണ് പരിക്കേറ്റത്. സ്വകാര്യ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നി ബൈക്കിന് നേരെ വന്നിടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് ഗോകുല്‍ വീഴുകയായിരുന്നു. ചെറിയ പരിക്കുകളോടെ ഗോകുല്‍ രക്ഷപ്പെട്ടു.

Continue Reading

Celebrity

എം.ഡി.എം.എയുമായി മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍.

Published

on

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍. മോഡലിങ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ റോസ് ഹെമ്മയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഉപഭോക്താക്കള്‍ക്ക് സ്‌നോബോള്‍ എന്ന രഹസ്യ കോഡിലാണ് ഇവര്‍ കൈമാറുന്നത്. റേവ് പാര്‍ട്ടികളിലെ ലഹരിയുടെ വിതരണം പൂര്‍ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ സംഘമായിരുന്നു. പ്രധാന ഇടനിലക്കാരനായ എക്‌സൈസിന്റെ പിടിയിലായതോടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ലഭിച്ചത്.

അര്‍ധ രാത്രി നടയ്ക്കുന്ന നിശാ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് വേണ്ടി വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.

Continue Reading

Video Stories

രാഹുൽഗാന്ധിക്കെതിരെയുള്ള നടപടി ശക്തമായി പ്രതികരിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്

Published

on

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല. പിണറായി വിജയൻ വ്യക്തമാക്കി

വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Continue Reading

Trending