Connect with us

kerala

തട്ടം വിവാദം :സിപിഎമ്മിൽ തർക്കം മുറുകുന്നു

എന്നാൽ പാർട്ടിയിലെ വിശ്വാസികളെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം .

Published

on

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽകുമാർ നടത്തിയ പ്രസ്താവനക്കെതിരെ സിപിഎമ്മിൽ പൊരിഞ്ഞ പോര്. പാർട്ടിയിലെ മുസ് ലിംകളാണ് അനിൽകുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. തട്ടമിടുന്നത് തങ്ങളുടെ അവകാശമാണെന്ന് മുസ്ലിം സഖാക്കൾ പരസ്യമായി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ സ്വന്തം കുടുംബത്തിൻറെ തട്ടമിട്ടുള്ള ഫോട്ടോകൾ പ്രസിദ്ധീകരിച്ചാണ് ചിലർ അനിൽകുമാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. തട്ടം ഇടുന്നത് പുരോഗമനപരമല്ലെന്നും അത് ഒഴിവാക്കുന്നതാണ് പുരോഗമനം എന്നും ആണ് അനിൽകുമാർ പരസ്യമായി പ്രസംഗിച്ചത് .

യുക്തിവാദി സംഘത്തിൻറെ യോഗത്തിലായിരുന്നു സംസ്ഥാന നേതാവിന്റെ പരാമർശം .ഇത് വിവാദമായിട്ടും പിൻവലിക്കാനോ മാപ്പ് പറയാനോ അനിൽകുമാർ തയ്യാറായില്ല. എന്നാൽ കുത്ത പ്രതിസന്ധിയിലായ മുസ്ലിം സഖാക്കൾ ഏതു വിധേനയും ന്യായീകരണം നടത്താനാണ് ശ്രമിക്കുന്നത് .തങ്ങളുടെ നിലപാട് ശരിയാണെന്നും അത് തുടരുമെന്നും ചില സഖാക്കൾ കുറിപ്പിട്ടു. എല്ലാവർക്കും സിപിഎമ്മിൽ മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ഇക്കൂട്ടരുടെവാദം .മന്ത്രി കെ ടി ജലീൽ അനിൽകുമാറിനെ തള്ളിപ്പ റഞ്ഞപ്പോൾ സംസ്ഥാന സമിതി അംഗമായ അനിൽകുമാർ ഉറച്ചുനിൽക്കുന്നത് പാർട്ടിയുടെ നയം തന്നെയാണ് അതെന്നെ തെളിവാണ് . 30 കൊല്ലം മുമ്പ് സിപിഎമ്മിനോട് ഒപ്പം ചേർന്ന ജലീലിന്റെ നിയമാണോ സംസ്ഥാന സമിതിയംഗത്തിൻ്റെ നയമാണോ ശരി എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത് .അതേസമയം അനിൽകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത് വന്നിട്ടുണ്ട് .ഇതോടെ മുസ്ലിം സഖാക്കളും യുക്തിവാദികളും തമ്മിലുള്ള കടുത്ത പോരാണ് പാർട്ടിയിൽ നടക്കുന്നത്. എന്നാൽ പാർട്ടിയിലെ വിശ്വാസികളെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം .

kerala

പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.

പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി  പൊലീസ് ബോധവല്‍ക്കരണം

Published

on

അബുദാബി: സുരക്ഷിതമായ ക്രോസിംഗിനെക്കുറിച്ച് അബുദാബി പോലീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക ള്‍ക്കായി ബോധവല്‍ക്കരണം നടത്തി. ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ലോക റോഡ് സുരക്ഷാ വാരത്തി ന്റെ ഭാഗമായി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ്, അബുദാബി മൊബിലിറ്റി, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോധവല്‍ക്കരണം നടത്തിയത്.
സമൂഹത്തില്‍ ഗതാഗത സുരക്ഷ പ്രോത്സാഹിപ്പിക്കുക, കാല്‍നട ക്രോസിംഗുകളില്‍ റോഡ് മുറിച്ചു കടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക, സൈക്കിളുകളും ഇല ക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുമ്പോള്‍ പ്രതിരോധ സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കു ക തുടങ്ങിയവയെക്കുറിച്ച് പൊലീസ് വിശദീകരിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഒരു ഫീല്‍ഡ് ലെക്ചര്‍ നടത്തി. സുരക്ഷാ ഹെല്‍മെറ്റുകളുടെയും അവബോധ ബ്രോഷറുകള്‍ വിതരണം ചെയ്തു.
Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍.

Published

on

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്.

Continue Reading

Trending