Connect with us

Video Stories

ദക്ഷിണാഫ്രിക്ക NO: 1

Published

on

സെഞ്ചൂറിയന്‍: ശ്രീലങ്കക്കെതിരായ അഞ്ചു മത്സര പരമ്പര ദക്ഷിണാഫ്രിക്ക 5-0ന് തൂത്തു വാരി. അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ 88 റണ്‍സിനായിരുന്നു പ്രോട്ടീസിന്റെ വിജയം. 2016/17ല്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാമത്തെ 5-0 സീരീസ് വിജയമാണിത്. നേരത്തെ ഓസീസിനേയും ദക്ഷിണാഫ്രിക്ക 5-0ന് മുട്ടുകുത്തിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഓപണര്‍മാരായ ക്വിന്റന്‍ ഡീകോക്കിന്റേയും (109), ഹാഷിം ആംലയുടേയും (154) സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 384 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ലങ്കയുടെ മറുപടി 296 റണ്‍സില്‍ അവസാനിച്ചു.

385 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്കു വേണ്ടി അസേല ഗുണരത്‌നെ (114*), സചിത് പതിരേന (56) എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ദക്ഷിണാഫ്രിക്കക്കു വേണ്ടി ക്രിസ് മോറിസ് നാലും പാര്‍നല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പര ഏകപക്ഷീയമായി കൈയ്യടക്കിയതോടെ ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങില്‍ ഓസീസിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 2014 നവംബറിനു ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

അതേ സമയം 19ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ചു മത്സര ഏകദിന പരമ്പരയില്‍ 3-2 എന്ന നിലയിലെങ്കിലും പരമ്പര സ്വന്തമാക്കിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവും. തോല്‍വിയോടെ ശ്രീലങ്ക ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശും പാകിസ്താനുമാണ് ലങ്കക്കു പിന്നില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍. 134 പന്തില്‍ 154 റണ്‍സ് അടിച്ചു കൂട്ടി തന്റെ 24-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ ആംല ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി വേഗതയാര്‍ന്ന 50 സെഞ്ചുറി കരസ്ഥമാക്കിയ താരമെന്ന നേട്ടത്തിനും ഉടമയായി. 348 ഇന്നിങ്‌സുകളിലാണ് ആംല ഈ നേട്ടം സ്വന്തമാക്കിയത്.

ജാക്വസ് കല്ലിസിന് ശേഷം 50 സെഞ്ചുറി നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ് ആംല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (100 സെഞ്ചുറി), റിക്കി പോണ്ടിങ് 71, കുമാര്‍ സംഗക്കാര 63, കല്ലിസ് 62, മഹേല ജയവര്‍ധന 54, ബ്രയാന്‍ ലാറ 53 എന്നിവരാണ് 50 സെഞ്ചുറികള്‍ പിന്നിട്ട മറ്റു താരങ്ങള്‍. 50 സെഞ്ചുറികള്‍ പിന്നിട്ടവരില്‍ മഹേല ജയവര്‍ധന മാത്രമാണ് ഏകദിന, ടെസ്റ്റ്, ടി 20 ഫോര്‍മാറ്റുകളില്‍ സെഞ്ചുറി നേടിയ ഏക താരം. 24-ാം ഏകദിന സെഞ്ചുറിയിലൂടെ ദക്ഷിണാഫ്രിക്കക്കു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഡിവില്ലിയേഴ്‌സിനൊപ്പം ആംല പങ്കിടുകയും ചെയ്തു. എബി ഡിവില്ലിയേഴ്‌സ് 206 മത്സരങ്ങളില്‍ നിന്ന് 24 സെഞ്ചുറി നേടിയപ്പോള്‍ ആംല 145 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും സെഞ്ചുറികള്‍ സമ്പാദിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending