Connect with us

Sports

ധോണിന്ദ്രജാലം 100

Published

on

ജയ്പ്പൂര്‍: അവസാനം വരെ ആവേശം….. അവസാന പന്തില്‍ ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്‍… ബൗളര്‍ ബെന്‍ സ്‌റ്റോക്ക്‌സ്… ന്യൂസിലാന്‍ഡുകാരനായ സാന്റര്‍ പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്‍. 43 പന്തില്‍ 58 റണ്‍സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബെന്‍ സ്റ്റോക്ക്‌സ് ചെന്നൈ നായകനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പിറകെ വന്നത് സാന്റര്‍…. നേരിട്ട രണ്ടാം പന്ത് നോബോള്‍ എന്ന് ആദ്യം അമ്പയര്‍ വിളിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തീരുമാനം മാറ്റിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ധോണി ക്രീസിലെത്തി. അമ്പയരെ ചോദ്യം ചെയ്തു. അദ്ദേഹം തീരുമാനം മാറ്റിയില്ല. പക്ഷേ സാന്റര്‍ സമ്മര്‍ദ്ദത്തിലും അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ ധോണിയും കൈയ്യടിച്ചു. ജയിക്കാന്‍ 152 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 24 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് ധോണിയും റായിഡുവും ഒരുമിച്ചത്. ഇതോടെ ഒരേ നായകന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ ഒരു ടീമിനെ 100 മത്സരങ്ങളില്‍ വിജയിപ്പിച്ചു എന്ന നേട്ടവും ധോണിയുടെ കിരീടത്തിലെ പൊന്‍തൂവലായി.

സ്വന്തം മൈതാനത്ത് ശക്തരായ കാണികളുടെ പിന്‍ബലത്തിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് വിശ്വാസ്യത പുലര്‍ത്തിയില്ല. 151 റണ്‍സാണ് ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. അതില്‍ തന്നെ ഒരു അര്‍ധ ശതകം പോലുമുണ്ടായിരുന്നില്ല. 28 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്ക്‌സായിരുന്നു ടോപ് സ്‌ക്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ആറ് പന്തില്‍ ആറ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണിംഗിലാണ് റോയല്‍സിന്റെ പ്രശ്‌നം ആരംഭിക്കുന്നത്. ആദ്യ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ അജിങ്ക്യ രഹാനെ- ജോസ് ബട്‌ലര്‍ ഓപ്പണിംഗ് സഖ്യം ദുരന്തമാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ഏകദിന സംഘത്തില്‍ ഇടം തേടുന്ന രഹാനെക്ക് 14 റണ്‍സ് മാത്രമാണ് ഇന്നലെ നേടാനായത്. മഹേന്ദ്രസിംഗ് ധോണിയുടെ വജ്രായുധമായ ദീപക് ചാഹറിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നിവല്‍ കുരുങ്ങുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ബട്‌ലര്‍ക്ക് ലഭിച്ചത്. ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 10 പന്തില്‍ 23 റണ്‍സ് നേടിയ ഇംഗ്ലീഷുകാരന്‍ ശ്രാദ്ധൂല്‍ ഠാക്കുറിന് വിക്കറ്റ് നല്‍കി. സഞ്ജു ബൗണ്ടറി നേടി വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ന്യൂസിലാന്‍ഡുകാരന്‍ മിച്ചല്‍ സാന്ററുടെ പന്തില്‍ പുറത്തായി. പിന്നെ പ്രതീക്ഷകളത്രയും ഓസ്‌ട്രേലിയക്കാരന്‍ സ്റ്റീവന്‍ സ്മിത്തിലായിരുന്നു. അവസാന മല്‍സരത്തില്‍ മികച്ച സ്‌ക്കോര്‍ നേടിയിട്ടും അവസാനത്തില്‍ കൂറ്റനടികള്‍ക്ക്് കഴിയാതിരുന്ന സ്മിത്ത് രവീന്ദു ജഡേജയുടെ സ്പിന്നില്‍ പുറത്താവുമ്പോള്‍ 15 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ സ്റ്റോക്‌സിന് പിന്തുണ നല്‍കാന്‍ വിലാസമുള്ള ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിരുന്നില്ല. അവസാനത്തില്‍ ജോഫ്ര ആര്‍ച്ചറാണ് സ്‌ക്കോര്‍ 150 കടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending