Sports
ധോണിന്ദ്രജാലം 100

ജയ്പ്പൂര്‍: അവസാനം വരെ ആവേശം….. അവസാന പന്തില്‍ ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്‍… ബൗളര്‍ ബെന്‍ സ്‌റ്റോക്ക്‌സ്… ന്യൂസിലാന്‍ഡുകാരനായ സാന്റര്‍ പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്‍. 43 പന്തില്‍ 58 റണ്‍സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബെന്‍ സ്റ്റോക്ക്‌സ് ചെന്നൈ നായകനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പിറകെ വന്നത് സാന്റര്‍…. നേരിട്ട രണ്ടാം പന്ത് നോബോള്‍ എന്ന് ആദ്യം അമ്പയര്‍ വിളിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തീരുമാനം മാറ്റിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ധോണി ക്രീസിലെത്തി. അമ്പയരെ ചോദ്യം ചെയ്തു. അദ്ദേഹം തീരുമാനം മാറ്റിയില്ല. പക്ഷേ സാന്റര്‍ സമ്മര്‍ദ്ദത്തിലും അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ ധോണിയും കൈയ്യടിച്ചു. ജയിക്കാന്‍ 152 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 24 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് ധോണിയും റായിഡുവും ഒരുമിച്ചത്. ഇതോടെ ഒരേ നായകന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ ഒരു ടീമിനെ 100 മത്സരങ്ങളില്‍ വിജയിപ്പിച്ചു എന്ന നേട്ടവും ധോണിയുടെ കിരീടത്തിലെ പൊന്‍തൂവലായി.
സ്വന്തം മൈതാനത്ത് ശക്തരായ കാണികളുടെ പിന്‍ബലത്തിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് വിശ്വാസ്യത പുലര്‍ത്തിയില്ല. 151 റണ്‍സാണ് ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. അതില്‍ തന്നെ ഒരു അര്‍ധ ശതകം പോലുമുണ്ടായിരുന്നില്ല. 28 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്ക്‌സായിരുന്നു ടോപ് സ്‌ക്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ആറ് പന്തില്‍ ആറ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണിംഗിലാണ് റോയല്‍സിന്റെ പ്രശ്‌നം ആരംഭിക്കുന്നത്. ആദ്യ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ അജിങ്ക്യ രഹാനെ- ജോസ് ബട്‌ലര്‍ ഓപ്പണിംഗ് സഖ്യം ദുരന്തമാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ഏകദിന സംഘത്തില്‍ ഇടം തേടുന്ന രഹാനെക്ക് 14 റണ്‍സ് മാത്രമാണ് ഇന്നലെ നേടാനായത്. മഹേന്ദ്രസിംഗ് ധോണിയുടെ വജ്രായുധമായ ദീപക് ചാഹറിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നിവല്‍ കുരുങ്ങുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ബട്‌ലര്‍ക്ക് ലഭിച്ചത്. ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 10 പന്തില്‍ 23 റണ്‍സ് നേടിയ ഇംഗ്ലീഷുകാരന്‍ ശ്രാദ്ധൂല്‍ ഠാക്കുറിന് വിക്കറ്റ് നല്‍കി. സഞ്ജു ബൗണ്ടറി നേടി വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ന്യൂസിലാന്‍ഡുകാരന്‍ മിച്ചല്‍ സാന്ററുടെ പന്തില്‍ പുറത്തായി. പിന്നെ പ്രതീക്ഷകളത്രയും ഓസ്‌ട്രേലിയക്കാരന്‍ സ്റ്റീവന്‍ സ്മിത്തിലായിരുന്നു. അവസാന മല്‍സരത്തില്‍ മികച്ച സ്‌ക്കോര്‍ നേടിയിട്ടും അവസാനത്തില്‍ കൂറ്റനടികള്‍ക്ക്് കഴിയാതിരുന്ന സ്മിത്ത് രവീന്ദു ജഡേജയുടെ സ്പിന്നില്‍ പുറത്താവുമ്പോള്‍ 15 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ സ്റ്റോക്‌സിന് പിന്തുണ നല്‍കാന്‍ വിലാസമുള്ള ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിരുന്നില്ല. അവസാനത്തില്‍ ജോഫ്ര ആര്‍ച്ചറാണ് സ്‌ക്കോര്‍ 150 കടത്തിയത്.
Cricket
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍
ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.
സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.
ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
Cricket
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.
News
പലസ്തീന്‍ പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ
‘പലസ്തീനിയന്‍ പേലെ’ എന്നറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരം എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടെന്ന് മുഹമ്മദ് സലാ.

‘പലസ്തീനിയന്‍ പേലെ’ എന്നറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരം എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടെന്ന് മുഹമ്മദ് സലാ.
ബുധനാഴ്ച തെക്കന്‍ ഗസയില്‍ വെച്ച് മനുഷ്യത്വപരമായ സഹായത്തിനായി കാത്തിരിക്കുന്ന സാധാരണക്കാരെ ഇസ്രാഈല്‍ സൈന്യം ആക്രമിച്ചപ്പോള്‍ സുലൈമാന്‍ അല്‍ ഒബെയ്ദ് (41) കൊല്ലപ്പെട്ടതായി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎഫ്എ) അറിയിച്ചു.
‘പാലസ്തീനിയന്‍ പേലെ’ സുലൈമാന്‍ അല്‍-ഒബെയ്ദിന് വിട,’ യുവേഫ വെള്ളിയാഴ്ച X-ല്‍ പോസ്റ്റ് ചെയ്തു. ‘ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ ഒരു പ്രതിഭ.’
ശനിയാഴ്ച യുവേഫയുടെ പോസ്റ്റിന് സലാ മറുപടി നല്‍കി: ‘അദ്ദേഹം എങ്ങനെയാണ് മരിച്ചത്, എവിടെ, എന്തുകൊണ്ട്, ഞങ്ങളോട് പറയാമോ?’
ലിവര്‍പൂള്‍ താരവും ഈജിപ്ത് താരവും സംഘര്‍ഷത്തിലുടനീളം ഗസയിലുള്ളവരോട് നിരന്തരം സഹതാപം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ്, മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അദ്ദേഹം ഈജിപ്ഷ്യന്‍ റെഡ് ക്രോസിന് സംഭാവന നല്‍കി.
2007 ലെ അരങ്ങേറ്റത്തിന് ശേഷം പലസ്തീന്‍ ദേശീയ ടീമില്‍ ഒരു മത്സരത്തില്‍, ഒബെയ്ദ് 24 ക്യാപ്സ് നേടുകയും രണ്ട് തവണ സ്‌കോര്‍ ചെയ്യുകയും ചെയ്തു.
‘തന്റെ നീണ്ട കരിയറില്‍, 41 കാരനായ അല്‍-ഒബെയ്ദ് 100-ലധികം ഗോളുകള്‍ നേടി, അദ്ദേഹത്തെ പലസ്തീന്‍ ഫുട്‌ബോളിലെ ഏറ്റവും തിളക്കമുള്ള താരമാക്കി മാറ്റി,’ അതില്‍ പറയുന്നു.
കളിക്കളത്തിലെ അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് ‘പലസ്തീനിയന്‍ പെലെ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു – എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി പരക്കെ വാഴ്ത്തപ്പെടുന്ന ബ്രസീലിയന്‍ ഇതിഹാസത്തിനുള്ള അംഗീകാരം.
യുദ്ധം ആരംഭിച്ചതിനുശേഷം ഗസയില്‍ നഷ്ടപ്പെട്ട കായികതാരങ്ങളുടെ എണ്ണത്തില്‍ ഒബീദും മരണപ്പെട്ടു. കുറഞ്ഞത് 662 കായികതാരങ്ങളും അവരുടെ ബന്ധുക്കളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മെയ് അവസാനം യുഎസിന്റെയും ഇസ്രാഈലിന്റെയും പിന്തുണയുള്ള ലോജിസ്റ്റിക് ഗ്രൂപ്പ് ആരംഭിച്ചതിന് ശേഷം ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കൈകാര്യം ചെയ്യുന്ന സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം 1,300-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന്‍ അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി