Connect with us

Cricket

ധോണി പറഞ്ഞത് എത്ര ശരി! സ്പാര്‍ക്കില്ലാതെ യുവതാരങ്ങള്‍- പൂജ്യത്തിന് പുറത്ത്

ധോണിയുടെ പ്രവചനം അച്ചട്ടായ പോലെ ആയിരുന്നു താരങ്ങളുടെ കളിക്കളത്തിലെ പ്രകടനം.

Published

on

ഷാര്‍ജ: എന്തു കൊണ്ട് യുവതാരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന് ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി നല്‍കിയ ഉത്തരം, അവര്‍ക്ക് കളിക്കളത്തില്‍ ‘സ്പാര്‍ക്ക്’ ഇല്ല എന്നതായിരുന്നു. യുവതാരങ്ങള്‍ക്കെതിരെ ധോണി പ്രയോഗിച്ച വാക്കുകള്‍ ഏറെ വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്തു. ധോണി യുവതാരങ്ങളെ ബഞ്ചിലിരുത്തി നശിപ്പിക്കുന്നു എന്ന ആരോപണവുമുണ്ടായി.

ഏതായാലും മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ ‘സ്പാര്‍ക്കി’ല്ലാത്ത യുവതാരങ്ങളും ടീമിലുണ്ടായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദും എന്‍ ജഗദീശനുമായിരുന്നു രണ്ടു പേര്‍. എന്നാല്‍ ധോണിയുടെ പ്രവചനം അച്ചട്ടായ പോലെ ആയിരുന്നു താരങ്ങളുടെ കളിക്കളത്തിലെ പ്രകടനം. രണ്ടു പേരും പൂജ്യത്തിന് പുറത്ത്.

ഓസീസ് താരം ഷെയ്ന്‍ വാട്‌സനു പകരം ടീമിലെത്തിയ ഋതുരാജാണ് ഫാഫ് ഡുപ്ലെസിക്കൊപ്പം ചെന്നൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മുംബൈയ്ക്കായി ആദ്യ ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ പന്ത് നേരിട്ടതു മുതല്‍ ഋതുരാജിന്റെ ശരീരഭാഷയില്‍ സമ്മര്‍ദം വ്യക്തമായിരുന്നു. അഞ്ചാം പന്തില്‍ ഋതുരാജ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

നാലാം നമ്പറിലെത്തിയ എന്‍.ജഗദീശന്‍ വന്നതും പോയതും ഒരുപോലെയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ഫുള്‍ ലെങ്ത് പന്ത് എഡ്ജ് ചെയ്ത് ജഗദീശന്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. ജഗദീശന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താരം കളിച്ചിരുന്നു.

ബാറ്റിങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കേദാര്‍ ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി, യുവതാരങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നു എന്നതായിരുന്നു ആരാധകരുടെ പരാതി. എട്ട് മത്സരങ്ങളില്‍ ഇതുവരെ 62 റണ്‍സ് മാത്രമാണ് ജാദവ് നേടിയിട്ടുള്ളത്.

മുംബൈ ഇന്ത്യന്‍സിനെതിരെ പത്തുവിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. തുടര്‍ച്ചയായ എട്ടാം തോല്‍വിയോടെ ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് ഏകദേശം പുറത്തായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഏകദിന ലോകകപ്പ് സന്നാഹമത്സരങ്ങൾ ഇന്നുമുതൽ; ഇന്ത്യ നാളെ ഇറങ്ങും

ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

Published

on

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും . ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്താനെയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും.ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

Continue Reading

Cricket

ഇന്‍ഡോറില്‍ ഇന്ത്യന്‍ പൂരം; ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തു

Published

on

ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. തുടക്കത്തില്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിനെ പുറത്താക്കി ഓസ്‌ട്രേലിയ നേട്ടമുണ്ടാക്കി.

എട്ട് റണ്‍സെടുത്ത ഗെയ്ക്ക്‌വാദിനെ ഹേസല്‍വുഡാണ് പുറത്താക്കിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.

ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തപ്പോള്‍ തുടര്‍ന്നെത്തിയ ആരും മോശമാക്കിയില്ല. കെ.എല്‍. രാഹുല്‍ 38 പന്തില്‍ മൂന്ന് സിക്‌സും അത്രയും ഫോറുമടിച്ച് 52 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സും അടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Continue Reading

Cricket

സിറാജിന്റെ മുന്നില്‍ മുട്ടുമടക്കി ലങ്ക; ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം

മുഹമ്മദ് സിറാജാണു കളിയിലെ താരം

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എട്ടാം കിരീടം. കലാശ പോരാട്ടത്തില്‍ 10 വിക്കറ്റുകള്‍ക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് ഏക പക്ഷീയമായ 6.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ (27), ഇഷാന്‍ കിഷന്‍ (23) എന്നിവര്‍ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്‍ മുഹമ്മദ് സിറാജ് വീഴ്ത്തി. പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജിന്റെ പന്തുകളില്‍ പുറത്തായത്.

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റണ്‍സ് മാത്രം. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. ഈ 5 ഓവറുകളില്‍നിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയില്‍ സിറാജ് സ്വന്തം പേരിലാക്കിയത്.

ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ടു താരങ്ങള്‍ മാത്രം. കുശാല്‍ മെന്‍ഡിസും (34 പന്തില്‍ 17), ദുഷന്‍ ഹേമന്ദയും (15 പന്തില്‍ 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകള്‍ വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂര്‍ത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.

മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാന്‍ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനല്‍ ദിനം പേസര്‍മാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകള്‍ മെയ്ഡനായിരുന്നു.

Continue Reading

Trending