Connect with us

News

ഹൈദരാബാദിനെതിരെ ഇന്ന് തോല്‍ക്കരുത്

ഇന്നത്തെ മല്‍സരം രാത്രി 7-30ന്.

Published

on

മഡ്ഗാവ്:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ക്ലാസ് പോരാട്ടം. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിക്കെതിരെ നാലാം സ്ഥാനക്കാരായ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സെമി ഫൈനല്‍ ചിത്രം തെളിഞ്ഞ് വരവെ വിജയം നിര്‍ബന്ധം ബ്ലാസ്‌റ്റേഴ്‌സിനാണ്.

16 കളികളില്‍ 27 പോയന്റുമായി നാലാമത് നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് തൊട്ട് പിറകില്‍ അഞ്ചാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയും (26), ആറാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സിയും (25) ഉണ്ട്. ഇവര്‍ രണ്ട് പേരും ശക്തരായതിനാല്‍ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന് വന്‍ ആഘാതമാവും. അവസാന മല്‍സരത്തില്‍ ശക്തരായ ഏ.ടി.കെ മോഹന്‍ ബഗാനെതിരെ വിജയത്തിന് അരികില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് സമനില സമ്മതിക്കുകയായിരുന്നു. ഇത് വഴി നഷ്ടമായ രണ്ട് പോയിന്റ് ടീമിന് ആഘാതമാവുകയും ചെയ്തു.

അഡ്രിയാന്‍ ലുന നേടിയ മനോഹരമായ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഇഞ്ച്വറി സമയത്തിന്റെ ആറാം മിനുട്ടിലാണ് സമനില വഴങ്ങിയത്. ഇന്ന് മഞ്ഞപ്പടക്ക് വെല്ലുവിളി ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരനാണ്. അപാര ഫോമിലാണ് ഈ മുന്‍നിരക്കാരന്‍. ഹൈദരാബാദിന്റെ വിജയങ്ങളില്ലെല്ലാം നിര്‍ണായക സ്വാധീനം ചെലുത്തുന്ന അനുഭവസമ്പന്നനായ താരത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും നന്നായി അറിയാം. 16 ഗോളുകളാണ് സീസണില്‍ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇത് റെക്കോര്‍ഡാണ്. ഒരു സീസണിലെ ഓഗ്ബജേയുടെ ഉയര്‍ന്ന ഗോള്‍ വേട്ട 15 ഗോളുകളായിരുന്നു. സീസണില്‍ നാല് മല്‍സരങ്ങളിലാണ് അദ്ദേഹം ഇരട്ട ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. അവസാന മല്‍സരത്തിലും ഡബിളുണ്ടായിരുന്നു. ഗോവക്കെതിരെ നേടിയ ഇരട്ട ഗോളോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടോപ് സ്‌ക്കോറര്‍ സ്ഥാനവും അദ്ദേഹം തിരിച്ചുപിടിച്ചിരുന്നു. 50 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് ബെംഗളൂരു എഫ്.സി നായകന്‍ സുനില്‍ ഛേത്രിയില്‍ നിന്നാണ് 51 ലെത്തി ഓഗ്ബജേ ചരിത്രമായത്.

അഡ്രിയാന്‍ ലുനയെയാണ് ഹൈദരാബാദ് നോട്ടമിടുക. അപാര ഫോമില്‍ നില്‍ക്കുന്ന ലൂനയെ നിയന്ത്രിക്കാതിരുന്നാല്‍ അത് അപകടമാവുമെന്ന് ഹൈദരാബാദ് കോച്ച് മനോലോ മാര്‍ക്കസ് പറഞ്ഞു. അതിവേഗതയില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന്റെ അവസാന മല്‍സരത്തിലെ പ്രകടനം അപാരമായിരുന്നുവെന്നും കോച്ച് പറഞ്ഞു. നാല് ഗോളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ ലൂനയുടെ സമ്പാദ്യം. ആറ് അസിസ്റ്റുകളുമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഗോളുകളുടെ കാര്യത്തിലും അസിസ്റ്റുകളുടെ കാര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന ലൂനക്ക് പിന്തുണയുമായി അല്‍വാരോ വാസ്‌ക്കസ്, പെരേര എന്നിവരുണ്ട്. 17 മല്‍സരങ്ങള്‍ ഇതിനകം കളിച്ച ഹൈദരാബാദ് 32 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഏറെക്കുറെ സെമി ഫൈനല്‍ ഉറപ്പിച്ചുവെങ്കിലും കാര്യങ്ങള്‍ അവസാന നിമിഷം കൈവിട്ടു പോവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് കോച്ചിന്റെ നിര്‍ദ്ദേശം. നിലവില്‍ ടേബിളിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും സെമി പ്രതീക്ഷിക്കാം.

അതിനാല്‍ തന്നെ അവസാന ഘട്ടത്തിലെ ഓരോ മല്‍സരവും പ്രസക്തമാണ്. മല്‍സരത്തില്‍ സമ്മര്‍ദ്ദമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു. ഇത് മറ്റൊരു മല്‍സരം മാത്രം. ഇന്ന് ഇന്ത്യയിലെ മികച്ച ടീമാണ് ഹൈദരാബാദ്. അവര്‍ നന്നായി കളിക്കുന്നു. ജയിക്കണമെങ്കില്‍ കനത്ത ജാഗ്രതയില്‍ കളിക്കണം. എന്തെങ്കിലും വിത്യസ്തമായി ചെയ്യണം. ടീമില്‍ കരുത്തരായ ധാരാളം താരങ്ങള്‍ ഉള്ളതിനാല്‍ ഭയമില്ല- കോച്ച് വ്യക്തമാക്കി. ഇരു ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ മുഖാമുഖം വന്നപ്പോള്‍ വിജയം കേരളത്തിനായിരുന്നു-ഏക ഗോളിന്. ഇന്നത്തെ മല്‍സരം രാത്രി 7-30ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി

പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ ഇന്ന് അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി പുറത്ത്. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നതെന്നുമാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിന് പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സേര്‍ക്കാരിനാണെന്നാണ് മൊഴിയില്‍ പറയുന്നത്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എഡിജിപിയുടെ ചോദ്യം ചെയ്യലിലാണ് പത്മകുമാറിന്റെ നിര്‍ണായക മൊഴി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

പത്മകുമാറിന്റെ അറിവോടെയാണഅ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കിയെന്നും പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയതെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്‌ഐടി നിഗമനം.

Continue Reading

kerala

മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

Published

on

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 16327 മധുര- ഗുരുവായൂര്‍ എക്സ്പ്രസ്: നവംബര്‍ 22ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്സ്പ്രസ്: നവംബര്‍ 23ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് നിന്ന് പകല്‍ 12.10-ന് മധുരയിലേക്ക് യാത്ര തുടങ്ങും.

ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്: നവംബര്‍ 22ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കായംകുളം ജങ്ഷനും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടാകില്ല.

ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 21-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 22-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഇത് കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 8.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.

വഴിതിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍:

നവംബര്‍ 22-ന് പുറപ്പെടേണ്ട 9 ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഈ സര്‍വീസുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍:

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് ശ്രീ ഗംഗാനഗര്‍ വീക്ക്‌ലി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യ തിലക് ടെര്‍മിനസ് വീക്ക്‌ലി സ്പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് SMVT ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം സെന്‍ട്രല്‍ രാമേശ്വരം അമൃത എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ്സ്

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending