Culture
മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാര്‍; ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടെന്ന് നിര്‍ദേശം

കോഴിക്കോട്: നിപ വൈറസ് ബാധിതര്‍ക്കുവേണ്ടി സൗജന്യസേവനം നടത്താന്‍ സന്നദ്ധനായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുമ്പ് തീരുമാനിച്ചുറപ്പിച്ച പ്രകാരം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വരേണ്ടെന്ന് അറിയിച്ചത്. കേരളത്തില്‍ സേവനം ചെയ്യാന്‍ ഡോ. കഫീല്‍ ഖാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമിഷം മലക്കംമറിഞ്ഞത് എന്നാണ് സൂചന. കഫീല്‍ ഖാനെ ഉദ്ധരിച്ച് ‘മാധ്യമം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെത്തുന്നതിനായി ഇന്നുച്ചക്ക് രണ്ടുമണിക്ക് ലഖ്‌നൗവില്‍ നിന്ന് ബംഗളുരു വഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഡോ. കഫീല്‍ ഖാനും സഹോദരന്‍ ആദില്‍ ഖാനും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ഇക്കാര്യത്തില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഫോണില്‍ സംസാരിച്ച് വ്യക്തത വരുത്തുകയും ചെയ്തു. എന്നാല്‍ രാത്രി 9.15 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കഫീല്‍ ഖാനെ വിളിക്കുകയും ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് വിദഗ്ധ സംഘം എത്തിയതിനാല്‍ താങ്കള്‍ വരേണ്ടതില്ലെന്ന് അറിയിക്കുകയുമായിരുന്നു. വിദഗ്ധ ചികിത്സക്കല്ല സൗജന്യസേവനത്തിനാണ് താന്‍ സന്നദ്ധത അറിയിച്ചതെന്ന കാര്യം ഡോ.കഫീല്‍ ഖാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമായ മറുപടി നല്‍കാതെ പറഞ്ഞൊഴിയുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നില്‍നിന്നാണ് കഫീല്‍ ഖാന്‍ രാജ്യത്തിന്റെ ശ്രദ്ധനേടിയത്. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ അനാസ്ഥയെ തുടര്‍ന്ന് ഓക്‌സിജന്‍ കമ്പനികള്‍ ആസ്പത്രിയിലേക്കുള്ള സപ്ലൈ നിര്‍ത്തുകയായിരുന്നു. അടിയന്തര ഘട്ടത്തില്‍ കഫീല്‍ ഖാന്‍ സ്വന്തം നിലക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കിയത് ദുരന്തം വലിയൊരളവോളം കുറച്ചു. കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ അസ്വസ്ഥരായ യോഗി ഭരണകൂടം കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങള്‍ നീണ്ട ഏകാന്തതടവിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
ജാമ്യം ലഭിച്ചതിനു ശേഷം കേരളത്തിലെത്തിയ കഫീല്‍ ഖാന്‍ നിറഞ്ഞ സന്തോഷത്തോടെയാണ് സംസ്ഥാനം വിട്ടത്. പിന്നീട് നിപാ വൈറസ് വാര്‍ത്തകള്‍ പരന്നപ്പോള്‍ കേരളത്തിലെത്തി സൗജന്യ സേവനം നടത്താനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ‘ഡോ. കഫീല്‍ഖാനെപ്പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ’ എന്നായിരുന്നു പിണറിയായിയുടെ വാക്കുകള്‍.
യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശത്രുതയോടെ കാണുന്ന കഫീല്‍ ഖാനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിനെതിരെ ബി.ജെ.പി അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ ശക്തമായി രംഗത്തു വന്നിരുന്നു. ബി.ജെ.പി അനുഭാവിയായ മെഡിക്കല്‍ കോളേജ് വനിതാ ഡോക്ടര്‍ വിഷം വമിക്കുന്ന ഭാഷയില്‍ ഇതിനെതിരെ പോസ്റ്റിട്ടത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിണറായിയുടെ തീരുമാനം സി.പി.എം സൈബര്‍ അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാഴ്ത്തുന്നതിനിടയിലാണ് കഫീല്‍ ഖാനോട് കേരളത്തിലെത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala19 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ