Connect with us

kerala

ഡ്യൂട്ടി ഭാരം: പഠനം താളം തെറ്റി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ഇവര്‍ക്ക് കോവിഡ് ഡ്യൂട്ടിയാണ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌പെഷലൈസ് ചെയ്ത വിഭാഗങ്ങളില്‍ അവര്‍ക്ക് പ്രാക്ടിക്കല്‍ പഠനം സാധ്യമാവുന്നില്ല.

Published

on

റിയാസ് കെ.എം.ആര്‍ തളിപ്പറമ്പ്

കോവിഡ് ഡ്യൂട്ടിയില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പഠനം താളം തെറ്റി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും പഠന കാലയളവിന്റെ ഭൂരിഭാഗം സമയത്തും കോവിഡ് ഡ്യൂട്ടി ചെയ്യേണ്ട ഗതികേടാണ്. ആവശ്യത്തിന് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് ഇരട്ടിഭാരമാണ് സൃഷ്ടിക്കുന്നത്. അതിന് പുറമെ കോവിഡ് ഡ്യൂട്ടിയില്‍ മാത്രമായി അവരെ ഒതുക്കി നിര്‍ത്തുമ്പോള്‍ പഠിക്കാനാവാതെ മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്.

ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ഇവര്‍ക്ക് കോവിഡ് ഡ്യൂട്ടിയാണ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌പെഷലൈസ് ചെയ്ത വിഭാഗങ്ങളില്‍ അവര്‍ക്ക് പ്രാക്ടിക്കല്‍ പഠനം സാധ്യമാവുന്നില്ല. എന്നാല്‍ പി.ജി. വിദ്യാര്‍ഥികളുടെ ജോലിഭാരം കുറച്ച് അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യമായ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ തയ്യാറായാല്‍ തന്നെ പി.ജി. വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനം നല്ല നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 845 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കേണ്ടിടത്ത് 363 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിട്ടുള്ളത്. 482 ഒഴിവുകള്‍ അപ്പോഴും അവശേഷിക്കുകയാണ്. തിരുവനന്തപുരം മെഡി.കോളജില്‍ 249 പേര്‍ വേണ്ടിടത്ത് 50 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. കോഴിക്കോട് മെഡി.കോളജില്‍ 220 ന്റെ സ്ഥാനത്ത് 72 പേരെയും കോട്ടയത്ത് 125 പേര്‍ വേണ്ടിടത്ത് 75 പേരെയും തൃശൂരില്‍ 148 പേരുടെ സ്ഥാനത്ത് 72 പേരെയും മാത്രമാണ് നിയമിച്ചത്. 36 പേര്‍ വേണ്ട കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ 33 പേരെയും 67 പേര്‍ വേണ്ട ആലപ്പുഴയില്‍ 61 പേരെയും നിയമിച്ചു എന്നത് മാത്രമാണ് പേരിനെങ്കിലും ആശ്വാസം നല്‍കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതല്ലാതെ ഒരു തുടര്‍നടപടിയും കൈക്കൊണ്ടിട്ടില്ല. പുതിയ പി.ജി.ബാച്ചിന്റെ അലോട്ട്‌മെന്റ് നടത്താനുള്ള ഇടപെടല്‍ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കോവിഡ് ഡ്യൂട്ടിയെടുക്കുന്ന പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ 30,000 രൂപ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. അതേസമയം, കേരളത്തില്‍ കോവിഡ് ഡ്യൂട്ടിയെടുക്കുന്ന പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചില്ലിക്കാശ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന അനിശ്ചിത കാല സമരം ക്രിയാത്മകമായി പരിഹരിക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending