Connect with us

Video Stories

വിശ്വപൗരന് യാത്രാമൊഴിയേകി ബ്രിട്ടനിലെ പ്രവാസികളും

Published

on

ലണ്ടന്‍: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ ഇ. അഹമ്മദിന് ബ്രിട്ടനിലെ പ്രവാസി മലയാളികളും യാത്രാമൊഴിയേകി. പിന്നോക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ വക്താവിന്റെ ഓര്‍മകളില്‍ മലയാളികള്‍ക്കൊപ്പം വിങ്ങുകയായിരുന്നു പ്രവാസി മനസുകളും.

ബ്രിട്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ ഹൃദയ ബന്ധം ഊട്ടിയുറപ്പിച്ച ആ നയതന്ത്രജ്ഞന്റെ വേര്‍പാട് രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് ഏവരും സ്മരിച്ചു. എക്കാലവും നീതിക്കായി നിലകൊണ്ട മലബാറിന്റെ അന്താരാഷ്ട്ര മുഖം ഇനിയെല്ലെന്ന വേദനയിലായിരുന്നു ബ്രിട്ടനിലെ പ്രവാസി സമൂഹം. തന്റെ പ്രവര്‍ത്തിപഥത്തില്‍ സക്രിയമായി നിന്ന് കൊണ്ട് തന്നെ ലോകത്തോട് വിടപറഞ്ഞ ആ മഹാന് വിദേശത്ത് നിന്നും നിറകണ്ണുകളോടെയുള്ള യാത്രാമൊഴി.

ബ്രിട്ടന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ അനുസ്മരണ സദസും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികളടക്കം നിരവധിപേര്‍ പങ്കെടുത്തു. അഹമ്മദിന്റെ വിയോഗം നികത്താനാവാത്ത വിടവാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.

പ്രവാസികള്‍ക്ക് നിരവധി സേവനങ്ങള്‍ ചെയ്ത ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് പ്രസിഡന്റ് അസൈനാര്‍ കുന്നുമ്മല്‍ അനുസ്മരിച്ചു. കഴിഞ്ഞതവണ കെ.എം. സി.സി സംഘടിപ്പിച്ച നടന്ന ഈദ് മീറ്റില്‍ അദ്ദേഹം നടത്തിയ പ്രസംഗവും അസൈനാര്‍ കുന്നുമ്മല്‍ ഓര്‍മിച്ചു. വിദേശങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും അതിന് പരിഹാരമുണ്ടാക്കുന്നതിനും അഹമ്മദ് സാഹിബിനോളം പ്രയത്‌നിച്ച മറ്റൊരാളില്ലെന്ന് ട്രഷറര്‍ കരീം മാസ്റ്റര്‍ പറഞ്ഞു.

നാസര്‍ പുതിയേരി, മമ്മത് കോട്ടക്കല്‍, സുബൈര്‍ കവ്വായി, അഹമ്മദ് അരീക്കോട്, നസ്‌റുല്‍ ഹഖ് മോങ്ങം, നുജൂം എറിലോട്ട്, മുനീര്‍, സുബൈര്‍ കോട്ടല്‍, അബൂബക്കര്‍, മുഹമ്മദാലി ചങ്ങരംകുളം, അഡ്വ. അഫ്‌സല്‍, ഷാനവാസ് പ്രസംഗിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ ലണ്ടന്‍ പ്രതിനിധി കരീം ഹുദവി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് മയ്യിത്ത് നിസ്‌കാരവും നടന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending