Connect with us

Video Stories

കാല്‍പ്പന്തിന്റെ അറേബ്യന്‍ വീരഗാഥ

Published

on

ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ കാല്‍പ്പന്തിന്റെ ഭാവിഭൂമിയായി കാണുന്നത് ഏഷ്യാ വന്‍കരയെയാണ്. യൂറോപ്പും ലാറ്റിനമേരിക്കയും സോക്കറിനെ നെഞ്ചിലേറ്റുമ്പോള്‍, അതിന്റെ കച്ചവട സാധ്യതകളെ സാംശീകരിക്കുമ്പോള്‍ അതവര്‍ക്ക് നിലനില്‍പ്പിന്റെര ബിസിനസ് മുഖമാണെങ്കില്‍ ഏഷ്യക്കാര്‍ക്ക് ഫുട്‌ബോളെന്നാല്‍ അത് ജീവനും വായുവുമാണെന്ന തിരിച്ചറിയില്‍ നിന്നുമാണ് ഫിഫ ഏഷ്യയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. ഇന്ത്യ എന്ന വലിയ മഹാരാജ്യത്തിന് ഫിഫ ആദ്യമായി അനുവദിച്ച അണ്ടര്‍ 17 ലോകകപ്പ് ഗംഭീരവിജയമായിരുന്നു. കാണികളുടെ പിന്തുണയില്‍, മല്‍സര നിലവാരത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഇന്ത്യന്‍ പതിപ്പ് ചരിത്രത്തില്‍ ഇടം നേടിയതിന് പിറകെയാണ് ഫിഫയുടെ ക്ലബ് ലോകകപ്പ് അബുദാബിയില്‍ അരങ്ങേറിയത്. രണ്ടാഴ്ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ദിവസം സമാപിച്ചപ്പോള്‍ സംഘടനാ രംഗത്ത് അബുദാബിക്കും യു.എ.ഇക്കും ഏഷ്യക്കും അത് മറ്റൊരു പൊന്‍തൂവലായി. പരിതാകളില്ലാതെയാണ് മഹാമേള റയല്‍ മാഡ്രിഡിന്റെ കിരീടധാരണയില്‍ കലാശിച്ചത്.
ഫിഫയുടെ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്നത് വന്‍കരകളിലെ ചാമ്പ്യന്മാരാണ്. ആറ് വന്‍കരാ ചാമ്പ്യന്മാരും പിന്നെ ആതിഥേയരുടെ ചാമ്പ്യന്‍ ക്ലബും ഉള്‍പ്പെടുന്ന ഫോര്‍മാറ്റാണ്് ക്ലബ് ലോകകപ്പിന്റേത്. ഇത്തവണ അബുദാബിയിലും അല്‍ ഐനിലുമായിരുന്നു മല്‍സരങ്ങള്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആകര്‍ഷണം. പ്രതീക്ഷിക്കപ്പെട്ടത് പോലെ അവര്‍ കപ്പ് സ്വന്തമാക്കുകയും ചെയ്തു. പക്ഷേ റയലിന്റെ കപ്പ് നേട്ടത്തെക്കാള്‍ യു.എ.ഇക്ക്് അഭിമാനിക്കാനുളളത് രണ്ട് കാര്യങ്ങളിലാണ്. അതില്‍ പ്രധാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ ഫിഫ ക്ലബ് ലോകകപ്പ് നടത്താനായി എന്നതാണ്. ഫിഫയുടെ മറ്റ് മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും വിഭിന്നമാണ് ക്ലബ് ലോകകപ്പ്. വലിയ സംഘാടക പങ്കാളിത്തം ഈ ചാമ്പ്യന്‍ഷിപ്പിനില്ല. വലിയ സ്‌പോണ്‍സര്‍മാരില്ല. പലപ്പോഴും മല്‍സരങ്ങള്‍ വിരസമാവാറുമുണ്ട്. പക്ഷേ അബുദാബിയിലും അല്‍ഐനിലും എല്ലാ മല്‍സരങ്ങളും ഗംഭീരമായി. റയലിന്റെ സൂപ്പര്‍ നിരയില്‍ നിന്നംു ആതിഥേയരായ അല്‍ജസീറയിലേക്ക് വരുമ്പോള്‍ കളിയുടെ നിലവാരം ഉയര്‍ന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയും സൈനുദ്ദീന്‍ സിദാനുമെല്ലാമുള്ള റയല്‍ സംഘം ആറ് ദിവസങ്ങള്‍ അബുദാബിയില്‍ തങ്ങി. ഒരു താരവും പരാതി പറഞ്ഞില്ല. സംഘാടനത്തിന് നല്ല മാര്‍ക്ക്് നല്‍കിയാണ് എല്ലാ വന്‍കരകളിലെയും ചാമ്പ്യന്മാര്‍ അബുദാബി വിട്ടത്.
രണ്ടാമത്തെ വലിയ നേട്ടം അബുദാബിക്കുള്ളത് അവരുടെ സ്വന്തം ക്ലബായ അല്‍ജസീറയുടെ സെമി ബെര്‍ത്താണ്. രണ്ട് വമ്പന്മാരെ മറികടന്നാണ് റയല്‍ മാഡ്രിഡിനെ പോലെ ഒരു സൂപ്പര്‍ ടീമിനെതിരെ അവര്‍ സെമിയില്‍ രംഗത്ത് വന്നത്. റയലിനെതിരെ ഗംഭീര പ്രകടനം നടത്താനായതാണ് വലിയ വാര്‍ത്ത. സെമിയില്‍ എല്ലാവരും പ്രതീക്ഷിച്ചത് ഏകപക്ഷീയ മല്‍സരമായിരുന്നെങ്കില്‍ പ്രത്യാക്രമണ ഫുട്‌ബോളിന്റെ ചാരുത തെളിയിച്ച പോരാട്ടമായിരുന്നു ജസീറയുടേത്. റയലിനെ ബഹുമാനിക്കുകയും എന്നാല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഓടിക്കയറി അപകടം വിതക്കുകയും ചെയ്യുന്ന അല്‍ ജസീറാ ശൈലിക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്.
അറേബ്യന്‍ ഫുട്‌ബോളിന് ഭാവിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ക്ലബ് ലോകകപ്പ്. യൂറോപ്യന്‍ ക്ലബുകളെ വിലക്കെടുത്ത്, യൂറോപ്യന്‍ താരങ്ങള്‍ക്ക് കോടികള്‍ നല്‍കി കളിപ്പിച്ച് ഫുട്‌ബോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവരായിരുന്നു അറബികള്‍. അതിനൊരു മാറ്റാമാവാം ക്ലബ് ലോകകപ്പ്. മനസ്സ് വെച്ചാല്‍ അറേബ്യന്‍ ക്ലബുകള്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനാവുമെന്നാണ് അലി കാഷിഫി നയിച്ച അല്‍ ജസീറ തെളിയിച്ചത്. യു.എ.ഇ ദേശീയ ടീമിന്റെ ഗോള്‍ക്കീപ്പറാണ് കാഷിഫി. പക്ഷേ റയലിനെതിരെ അദ്ദേഹം 45 മിനുട്ട് നടത്തിയ പ്രകടനം അനിതരസാധാരണമായിരുന്നു.
അടുത്ത ലോകകപ്പിന് അറേബ്യന്‍ ലോകത്ത് നിന്ന് അഞ്ച് ടീമുകളുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. സഊദി അറേബ്യ മികച്ച ടീമിനെയാണ് റഷ്യയില്‍ അവതരിപ്പിക്കുന്നത്. റഷ്യന്‍ ലോകകപ്പിന് ശേഷം 2022 ലെ ലോകകപ്പ് നടക്കാന്‍ പോവുന്നത് ഖത്തറാണ്. ആദ്യമായാണ് ഫിഫ ലോക ചാമ്പ്യന്‍ഷിപ്പിന് ഒരു അറബ് രാജ്യം ആതിഥേയത്വം വഹിക്കുന്നത് എന്നതും കാണാതിരിക്കരുത്. ഇത്തരത്തില്‍ ഫുട്‌ബോളിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്ന അറബ് ലോകം ഇനി സ്വന്തം താരങ്ങളെ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലെത്തിയാല്‍ യൂറോപ്പിനും ലാറ്റിനമേരിക്കക്കുമെല്ലാം വെല്ലുവിളി ഉതിര്‍ക്കാന്‍ അറേബ്യന്‍ ഏഷ്യന്‍ ടീമുകള്‍ക്കാവും. ഏഷ്യക്ക് നല്‍കുന്ന അവസരങ്ങള്‍ ഗംഭീരമാവുമ്പോള്‍ ഫിഫ മാത്രമല്ല ഫുട്‌ബോള്‍ ലോകവും അതില്‍ സന്തോഷിക്കുന്നു. റയല്‍ കളിച്ചത് അബുദാബിയിലാണ്. 2009 ല്‍ മെസിയുടെ ബാര്‍സിലോണ കളിച്ചത് ഇവിടെ തന്നെ. അങ്ങനെ ലോകോത്തര താരങ്ങളുടെ പ്രധാന മല്‍സരവേദിയായി ഗള്‍ഫ് നാടുകള്‍ മാറുമ്പോള്‍ ഏഷ്യക്കാര്‍ എന്ന നിലയില്‍ നമുക്കും അഭിമാനിക്കാം. ഏഷ്യന്‍ ഫുട്‌ബോളിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളും ഉണരുമ്പോള്‍ കാല്‍പ്പന്ത് വിപണി നമുക്ക് സ്വന്തമാവുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending