Connect with us

Video Stories

ചില്ലുമേടയിലിരുന്ന് കല്ലെറിയേണ്ട

Published

on

രണ്ടുദിവസമായി പലയിടത്തും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണ്. നാട്ടില്‍ സമാധാനത്തോടെ ജീവിക്കാനുള്ള പൗരന്റെ മൗലിക സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള കടന്നേറ്റമാണ് ഇതുവഴി ഈ രണ്ടു ഭരണപ്പാര്‍ട്ടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റേ പേരില്‍ പലതവണ ഹര്‍ത്താലുകളും മര്‍ദനങ്ങളും കൊലപാതകവും ഏറ്റുവാങ്ങേണ്ടിവന്ന സമൂഹമാണ് കേരളത്തിലേത്. മൂന്നു കൊല്ലത്തിലധികമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് അക്രമത്തിന്റെ ഒരു വശത്തെങ്കില്‍, മറുഭാഗത്ത് കേരളം ഭരിക്കുന്ന പ്രധാനകക്ഷിയുടെ പ്രവര്‍ത്തകരും.
തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്നുവന്ന തര്‍ക്കമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നാടിനെ വലിച്ചിഴച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസിലേക്കുവരെ അക്രമം വ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വീടിനുനേരെ തിരിച്ചും അക്രമം നടന്നു. എം.ജി കോളജില്‍ ഏറെക്കാലമായി ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ തീട്ടൂരമാണ് നടന്നുകൊണ്ടിരിക്കുന്നതെങ്കില്‍ നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയാണ് അടക്കിഭരിക്കുന്നത്. വിദ്യാര്‍ത്ഥികളിലെ രാഷ്ട്രീയചായ്‌വുകളും അവരെ ചുടുചോറ് തീറ്റിച്ച് മുതലെടുപ്പ് നടത്തുന്ന നേതൃത്വവുമാണ് ഇവക്ക് ഉത്തരവാദി. ഇന്നലെ ഐരാണിമുട്ടത്തുള്ള ഹോമിയോകോളജ് കാമ്പസില്‍ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. സാധാരണനിലക്ക് ഇവിടെ തീരേണ്ട സംഘര്‍ഷം ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം ഏറ്റെടുക്കുന്ന അത്യന്തം അപകടകരമായ കാഴ്ചയാണ് കാണാനായത്.
ചാല, കുന്നുകുഴി തുടങ്ങിയയിടങ്ങളിലേക്ക് വ്യാപിച്ച അക്രമം പ്രാദേശിക നേതാക്കളുടെ വീടുകളിലേക്ക് കല്ലെറിയുന്നതിലേക്കാണ് എത്തിയത്. ഇത് സ്വാഭാവികമായും കുന്നുകുഴിയിലെ ബി.ജെ.പി ആസ്ഥാന മന്ദിരത്തിന് നേരെയും ഉണ്ടായി. ഒരു പാര്‍ട്ടി ഓഫീസിന് നേരെ അക്രമം നടക്കുന്നത് കേരളത്തില്‍ ഇതാദ്യമല്ലെങ്കിലും ഒരു കൊല്ലത്തിനിടെ മൂന്നാം തവണയാണ് ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിക്കപ്പെടുന്നത് എന്നത് നിസ്സാരമായി കാണാനാവില്ല. 2016 സെപ്തംബറിലും ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനും കുന്നുകുഴിയിലെ പാര്‍ട്ടി താല്‍ക്കാലിക മന്ദിരത്തിന് നേരെ കല്ലേറുണ്ടായി. ഇതില്‍ എല്ലായ്‌പോഴും പ്രാദേശിക സി.പി.എം നേതാക്കളാണ് പ്രതികള്‍. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയുടെ യുവജന സംഘടനാ നേതാവും കോര്‍പറേഷന്‍ കൗണ്‍സിലറുമാണ് രാത്രി ബൈക്കിലെത്തി പാര്‍ട്ടി ഓഫീസിലേക്ക് വടിയുമായി ചെന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും കല്ലെറിയുകയുമൊക്കെ ചെയ്തത്. സംഭവസമയം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മന്ദിരത്തിലുണ്ടായിരുന്നുവത്രെ. ഇദ്ദേഹത്തെ വധിക്കാനാണ് സി.പി.എമ്മുകാര്‍ ശ്രമിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതിനെ അതിശയോക്തിയായി കണ്ടാല്‍ പോലും ഒരു കക്ഷിയുടെയും പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ അന്തിയുറങ്ങുന്ന വീടുകളിലേക്കു കല്ലെറിയാനും വസ്തുവകകള്‍ നശിപ്പിക്കാനും ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്. ഭാഗ്യവശാല്‍ പ്രതികളെ പിടികൂടാന്‍ തക്ക തെളിവുകള്‍ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പുറം ലോകമറിഞ്ഞു. പാര്‍ട്ടി ഭരണവും പൊലീസ് വകുപ്പും തങ്ങളുടെ കയ്യിലാണെന്ന ഹുങ്കായിരുന്നില്ലേ ഇതിനുപ്രേരകം. പൊലീസുകാരിലൊരാള്‍ അക്രമികളെ തടയുമ്പോള്‍ ആ ഉദ്യോഗസ്ഥനെ മാരകായുധങ്ങളുമായി മര്‍ദിക്കുന്നതായാണ് ദൃശ്യങ്ങള്‍. സ്വാഭാവികമായും പ്രാണന്‍ ഭയന്ന് അയാളും സഹപ്രവര്‍ത്തകരും പിന്‍വാങ്ങിക്കാണണം. അവര്‍ക്കുമുണ്ടല്ലോ കുട്ടിയും കുടുംബങ്ങളും. അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശമുണ്ടായിരുന്നോ?
വാസ്തവത്തില്‍ കര്‍ക്കിടക ചികില്‍സ പോലെ നാഴികക്ക് നാല്‍പതുവട്ടം സി.പി.എം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് അക്രമമെന്ന പരാതിയുടെ മുനയൊടിക്കുകയല്ലേ അവരിപ്പോഴും സ്വയം ചെയ്തിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടന്ന നൂറ്റമ്പതോളം കൊലപാതകങ്ങളുടെ എണ്ണം പാതിപാതി പങ്കിട്ടെടുത്തിരിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലകള്‍ ഇരുവരും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. ആര്‍.എസ്.എസ്സുകാര്‍ ഗൂഢാലോചന നടത്തി പ്രതിയോഗികളെ കൊല്ലുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെയാണ് സി.പി.എം ഉപയോഗിക്കുന്നത് എന്ന വ്യത്യാസമേ ഇരുവരും തമ്മിലുള്ളൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പത്തോളം കൊലപാതകങ്ങളാണ് ഇരുകക്ഷികള്‍ക്കും വേരുകളുള്ള കണ്ണൂര്‍ ജില്ലയില്‍ നടന്നത്. സര്‍ക്കാരിന്റെ അധികാരാരോഹണം ആഘോഷിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബോംബ് പൊട്ടിമരിച്ചത് സി.പി.എമ്മുകാരനായിരുന്നെങ്കില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ പാര്‍ട്ടി കണക്ക് ഏതാണ്ട് സന്തുലിതമാണ്. രണ്ടുതവണ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗങ്ങളിലും പരസ്പരം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കില്ലെന്ന് ഇരുവിഭാഗവും ഒപ്പിട്ട് സമ്മതിച്ചതാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിക്കരികെ പോലും സംഘര്‍ഷം സൃഷ്ടിച്ചു. പയ്യന്നൂരിലടക്കം അതിന്നും തുടര്‍ക്കഥയാണ്. കഴിഞ്ഞ മാസമാണ് ബി.ജെ.പിക്കാര്‍ കോഴിക്കോട്ട് സി.പി.എം ജില്ലാ ആസ്ഥാന മന്ദിരം അര്‍ധരാത്രി ആക്രമിച്ച് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. അന്ന് ജില്ലാസെക്രട്ടറി പി. മോഹനനെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലുടനീളം കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും ജനങ്ങള്‍ക്കുനേരെയും വരെ അക്രമ പരമ്പരയുണ്ടായി. സംസ്ഥാന നേതാക്കളുടെ ശിപാര്‍ശയും ഒത്താശയുമൊക്കെ ഇതിന് ലഭിക്കുകയും ചെയ്യും. അക്രമം കാട്ടിയ പ്രവര്‍ത്തകരെ ന്യായീകരിക്കുകയല്ലാതെ അവര്‍ക്കെതിരെ നടപടിയെക്കുക ഇരുവരുടെയും രീതിയുമല്ല. ചോരപ്പുഴയൊഴുകുമെന്ന ബി.ജെ.പി നേതാവിന്റെയും വരമ്പത്തുകൂലി കിട്ടുമെന്ന സി.പി.എം നേതാവിന്റെയും വാക്കുകളല്ല പരിഹാരം.
ബി.ജെ.പി എന്ന ഏകശിലോന്മുഖ ഹിന്ദുത്വ കക്ഷി അതിന്റെ കുബുദ്ധിയുടെ വിജയാരവം രാജ്യത്തെങ്ങും മുഴക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ബീഹാറിലടക്കം കണ്ടുകൊണ്ടിരിക്കുന്നത്. അക്രമം കൊണ്ട് എതിരാളികളെ തോല്‍പിച്ചുകളയാമെങ്കില്‍ മൂന്നു പതിറ്റാണ്ടിലധികം ഭരിച്ച പശ്ചിമബംഗാളില്‍ സി.പി. എമ്മിന് അതിന് കഴിയേണ്ടതായിരുന്നു. അതുണ്ടായില്ലെന്നുമാത്രമല്ല, ഇപ്പോള്‍ ആ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് കക്ഷി. ബംഗാളും കേരളമടക്കമുള്ള തെക്കേഇന്ത്യയും എന്തുവിലകൊടുത്തും ഉള്ളംകയ്യിലാക്കാനാണ് അമിത്ഷായും മോദിയും ഉറക്കമിളച്ചിരിക്കുന്നത്. അതിനുള്ള പ്രചാരണമെഷീനറി പ്രവര്‍ത്തനം തുടങ്ങി. ഇനി ഏതുപരിധിവരെയും പോയേക്കും. ആ കുതന്ത്രത്തിന് മുന്നില്‍ ആപാദചൂഢം നിന്നുകൊടുക്കലാവരുത് സി.പി.എം ചെയ്യേണ്ടത്. ജനാധിപത്യ വഴിയില്‍ ജനവിശ്വാസം ആര്‍ജിച്ചെടുത്ത് ബാലറ്റ് പെട്ടിയിലൂടെ മറുപടി പറയാനാണ് അവര്‍ ശ്രമിക്കേണ്ടത്. അധികാരത്തിന്റെ ചില്ലുമേടയിലാണ് തങ്ങളിരിക്കുന്നതെന്നും അത് തകര്‍ന്നാല്‍ തിരിച്ചുമേല്‍ക്കുമെന്ന ബോധം മോദി-പിണറായിമാര്‍ക്ക് ഉണ്ടാകട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending