Connect with us

Video Stories

ഈ നിസ്സംഗത ഭീതിജനകം

Published

on

‘അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല. ഒടുവിലവര്‍ എന്നെ തേടിവന്നു. അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’ മാര്‍ട്ടിന്‍ നീമുള്ളറുടെ നാസി വിരുദ്ധ കവിതയുടെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കുകഴിയും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉത്തരം തേടി നമുക്കിടയിലൂടെ അലയുന്നത്. ഇരുണ്ട മധ്യകാലഘട്ടത്തെ അനുസ്മരിപ്പിച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ കണ്ടില്ലാത്തവിധം മുസ്്‌ലിംകള്‍ക്കെതിരെ അതിരൂക്ഷമായ പകല്‍ കുരുതികളാണ് രാജ്യത്ത്, പ്രത്യേകിച്ചും പശുബെല്‍റ്റ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യയിലാകെ നഗ്ന താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നടന്ന അക്രമങ്ങളില്‍ പകുതിയിലധികവും പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്നതായിരുന്നു ഇതിലെ 97 ശതമാനം അക്രമങ്ങളും. ഇതില്‍ കൊല്ലപ്പെട്ടവരില്‍ എണ്‍പതു ശതമാനവും മുസ്‌ലിംകള്‍- 28ല്‍ 24 പേര്‍. 124 പേര്‍ക്ക് പരിക്കേറ്റു. 63ല്‍ 32ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം പറയുന്നു. അടുത്ത ദിവസങ്ങളിലായി മൂന്നുപേരാണ് രാജസ്ഥാനിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലുമായി വിദ്വേഷ രാഷ്ട്രീയത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടത്.
2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തി ജവാന്റെ പിതാവ് മുഹമ്മദ്അഖ്‌ലാഖിനെ തല്ലിക്കൊന്നതിനെതുടര്‍ന്ന് രാജ്യത്തുടനീളം വന്‍പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. 2016 ഓഗസ്റ്റില്‍ ഗുജറാത്തിലെ ഉനയില്‍ പശുവിന്‍ തോല്‍ കടത്തിയതിന് ദലിത്‌യുവാക്കളെ മര്‍ദിച്ചതിനെതുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷം പ്രധാനമന്ത്രി വികാരപരമായ ഒരു പ്രസ്താവന നടത്തിയെങ്കിലും പിന്നീട് മാസങ്ങളായി അദ്ദേഹം മൗനവാല്‍മീകത്തിലായിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിട്രെയിനില്‍ പതിനഞ്ചുകാരന്‍ ജുനൈദ് മുസ്്‌ലിമെന്നതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടശേഷം മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്ക് അക്രമരാഹിത്യത്തെക്കുറിച്ച് ഓര്‍മവന്നതും ഗോരക്ഷര്‍ക്കെതിരെ മറ്റൊരു പ്രസ്താവന നടത്തിയതും. അതേദിവസം തന്നെയാണ് ഝാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മറ്റൊരു മുസല്‍മാനെ കാപാലികര്‍ പട്ടാപ്പകല്‍ കൊല ചെയതത്. ഇതേകാരണം പറഞ്ഞ് ഒരു മധ്യവയസ്‌കന്റെ വീട് തീവെച്ചതും ഇതേ ദിനത്തില്‍ തന്നെ. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ഗോമാതാവിന്റെ പേരിലുള്ള അക്രമത്തിനെതിരെ ജാഗ്രത പലാക്കുന്നില്ലെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയതും കഴിഞ്ഞ ദിവസമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത് ഈ കൊലകളുടെ പേരില്‍ രാജ്യത്ത ഒരുവിധ ആശങ്കയും ഭീതിയും ഇല്ലെന്നാണ്. ഇത്രയും വലിയ മനുഷ്യക്കുരുതികള്‍ നടന്നിട്ടും ഇത്രയും ഹീനവും ലളിതവുമായ പ്രസ്താവന നടത്താന്‍ അമിത്ഷാക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. വാസ്തവത്തില്‍ അക്രമങ്ങളുടെ പിന്നിലെ പ്രചോദകരും പ്രോല്‍സാഹകരും ഇവരെന്നുതന്നെയല്ലേ ഇതില്‍നിന്ന് വ്യക്തമാകുന്നത്.
രാജ്യത്തെ പതിനാലര ശതമാനംവരുന്ന മുസ്്‌ലിംകളുടെയും 17 ശതമാനത്തോളം വരുന്ന ദലിതരുടെയും രക്ഷക്കും നിലനില്‍പിനുംവേണ്ടി മതേതര ഭരണഘടനയുള്ള രാജ്യത്തെ ഭരണകൂടം എന്തുചെയ്യുന്നുവെന്നാണ് ജനം ഉറ്റുനോക്കുന്നത്. അധികാര ജീവിതത്തിലെ 13 ശതമാനം സമയവും വിദേശത്ത് ചെലവിട്ട പ്രധാനമന്ത്രി ഇടക്ക് നടത്തുന്ന പ്രസ്താവനകളെ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള നാടകമായേ കാണാനാകൂ. വിഷയത്തില്‍ എന്തുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനകള്‍ക്കപ്പുറം രംഗത്തിറങ്ങുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രശ്‌നം അതീവ രൂക്ഷമായതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രതികരണത്തെതുടര്‍ന്ന് രാജ്യത്തെ ഡല്‍ഹി, മുംബൈ, കൊച്ചി ഉള്‍പ്പെടെയുള്ള 16 വന്‍നഗരങ്ങളില്‍ ‘എന്റെ പേരിലല്ല’ എന്ന പേരില്‍ പൗരബോധമുള്ളവരുടെ കൂട്ടായ്മയും പ്രകടനങ്ങളും നടക്കുകയുണ്ടായതെന്നതൊഴിച്ചാല്‍ ദേശീയ-പ്രാദേശിക മാധ്യമങ്ങളുടെബഹുഭൂരിപക്ഷവും ഇതിലെല്ലാം നിസ്സംഗത പാലിക്കുന്നതായാണ് കാണുന്നത്. മുസ്‌ലിംലീഗ് ഞായറാഴ്ച കോഴിക്കോട്ട് നടത്തിയ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെങ്കിലും രാജ്യത്തെ സംബന്ധിച്ച് ഒറ്റപ്പെട്ടതു മാത്രമാണ്. ഒരുനടിയുടെനേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാളുകളായി പാതിരാചര്‍ച്ച നടത്തുന്ന മലയാള മാധ്യമങ്ങള്‍ക്ക് ഈ മുസ്‌ലിംകുരുതികള്‍ സാദാവാര്‍ത്തക്കപ്പുറം വിചാരണക്കെടുക്കാന്‍ വയ്യ. ദലിതുകളുടെയും തൊഴിലാളികളുടെയും വോട്ടു കുത്തക അവകാശപ്പെടുന്ന കക്ഷികള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാരുകളെക്കൊണ്ട് നടപടിയെടുപ്പിക്കാനാകും വിധം പരസ്യമായി രംഗത്തിറങ്ങാനാവുന്നില്ല.
ഈ സംഭവമെല്ലാം നടന്നിട്ടും മുസ്‌ലിംകള്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍ മുഖ്യധാരാ സമൂഹം തയ്യാറാകുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. അവിടെയുമിവിടെയുമായി അധികാരികളും രാഷ്ട്രീയ കക്ഷി നേതാക്കളും നടത്തുന്ന പ്രസ്താവന ഒഴിച്ചാല്‍ ഇതിനെല്ലാം പിന്തുണ നല്‍കുന്നുവെന്ന് കരുതപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഗോ സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന രീതിയിലാണ് ഇക്കൂട്ടര്‍ നടത്തിവരുന്ന പ്രതികരണങ്ങള്‍. യു.പിയില്‍ അധികാരത്തിലേറിയ ഉടന്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത് പശ്ചിമ യു.പിയിലെ കശാപ്പുശാലകളാകെ അടക്കാന്‍ നിര്‍ദേശിക്കുകയും സംഘ്പരിവാറുകാര്‍ അവ തീവെച്ചു നശിപ്പിക്കുകയുമായിരുന്നു. 2014ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗോ സംരക്ഷണം. ഏതാനും ആഴ്ച മുമ്പാണ് പശുക്കള്‍ക്കുവേണ്ടി കാള, എരുമ, പോത്ത്, ഒട്ടകം ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കശാപ്പിനുവേണ്ടി വില്‍ക്കരുത് എന്ന ഉത്തരവ് മോദി സര്‍ക്കാരിലെ പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയത്. മുസ്‌ലിംകളോടുള്ള നയം വ്യക്തമാക്കുന്ന മറ്റൊരു നടപടിയാണ് രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ ഇത്തവണ മോദി സര്‍ക്കാരിലെ ഒരൊറ്റ മന്ത്രിയും പങ്കെടുക്കാതിരുന്നത്. ഇതെല്ലാം രാജ്യത്തിന്‌നല്‍കുന്ന സൂചനയെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്. പ്രതിപക്ഷ കക്ഷികളുടെ വീഴ്ച മുതലെടുക്കാന്‍ തക്കം പാര്‍ത്ത് കഴിയുന്ന മോദിക്കും സംഘ്പരിവാറിനും 2019ലും തങ്ങളുടെ വര്‍ഗീയ അജണ്ട എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നാണ് നിതീഷ്‌കുമാറിനെയും ശരത്പവാറിനെയും പോലുള്ള അവസരവാദികള്‍ അടുത്ത ദിവസങ്ങളിലായി വിളംബരം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള കക്ഷികളുടെ ഭാഗത്തുനിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കേണ്ടത് എന്നേ രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കും മുന്നിലുള്ളൂ. അതുകൊണ്ടാണ് അവരിത്രയും സഹിഷ്ണുത കാട്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending