Connect with us

Video Stories

ശ്രീജീവന്റെ കുടുംബത്തിന് നീതി ലഭിക്കണം

Published

on

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് എന്ന യുവാവ് നാലു വര്‍ഷം മുമ്പ് പൊലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിവന്ന സമരത്തിന് താല്‍ക്കാലിക പരിസമാപ്തിയായിരിക്കുകയാണ്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നതായിരുന്നു മാതാവിന്റെയും സഹോദരങ്ങളുടെയും ആവശ്യം. ശ്രീജിത്തിന്റെ സമരം ഇന്നലെ 771-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. 18-ാം തിയതി ഇറങ്ങിയ ഉത്തരവിന്റെ പകര്‍പ്പ്് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ രാവിലെ ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ രാവിലെ പതിനൊന്നു മണിയോടെ സമരപ്പന്തലിലെത്തി ശ്രീജിത്തിന് ഉത്തരവ് കൈമാറുകയായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കിടപ്പ് തുടങ്ങിയിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത്രയും വഷളാകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനിടയിലാണ് വിജ്ഞാപനമിറങ്ങിയത്.
2014 മേയിലാണ് പാറശാല പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല ചെയ്യപ്പെടുന്നത്. ശ്രീജിത്തും കുടുംബവും നാളുകള്‍ പൊലീസ് അധികാരികള്‍ക്കുമുന്നില്‍ കെഞ്ചിയിട്ടും ഇതുസംബന്ധിച്ച പ്രതികളെ പിടികൂടി ശിക്ഷിക്കാന്‍ അവര്‍ക്കായില്ല. പൊലീസ് കുറ്റക്കാരായ കേസില്‍ സംസ്ഥാനത്തെന്നല്ല ഏത് രാജ്യത്തും ഇത് പതിവാണെന്നിരിക്കെ ഉത്തരവാദപ്പെട്ട വകുപ്പും അതിന്റെ മേലാളന്മാരുമാണ് വേണ്ട നടപടി സ്വീകരിക്കേണ്ടതും ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കേണ്ടതും. ചോരത്തിളപ്പുള്ള പ്രായത്തിലാണ് ഒരു യുവാവിന് ജീവന്‍ വെടിയേണ്ടിവന്നിരിക്കുന്നത്. അതും നീതിയും നിയമവും നടപ്പാക്കാന്‍ വിധിക്കപ്പെട്ട അന്വേഷണ ഏജന്‍സിയെക്കൊണ്ടുതന്നെ. പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ പ്രേമിച്ചുവെന്ന കുറ്റത്തിന് ഇല്ലാത്ത മോഷണക്കേസില്‍ കുരുക്കി പൊലീസ് കസ്റ്റഡിയിലെടുത്ത ്‌കൊല ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ശ്രീജിത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഴയും വെയിലും തണുപ്പും ഏറ്റ് പാതയോരത്ത് കിടക്കണമെങ്കില്‍ കേരളത്തിലെ പൊലീസിനോട് അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകേണ്ട വിശ്വാസം ഇല്ലാതായെന്നാണ് സൂചിപ്പിക്കുന്നത്. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമേ കേസ് തെളിയൂ എന്ന ഉത്തമ ബോധ്യമാണ് മുപ്പതുകാരനായ യുവാവിനെ ഈ അത്യപൂര്‍വ സമരത്തിന് നിര്‍ബന്ധിതമാക്കിയത്. അയാളുടെ മന:സ്ഥൈര്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തില്‍ തന്നെപോലുള്ളൊരു യുവാവിന് ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നതു കൂടിയാണ് ഈ സമരത്തിലൂടെ വ്യക്തമായിരിക്കുന്നത്. ആ ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കില്‍ നമ്മുടെ പാരമ്പര്യവും ജനാധിപത്യവുമൊക്കെ ചില്ലുകൂട്ടില്‍ തരിപ്പണമായിപ്പോകാന്‍ അധികം നേരം വേണ്ടെന്ന് തിരിച്ചറിയാന്‍ സര്‍ക്കാരുകള്‍ക്കും പൊതു സമൂഹത്തിനും കഴിയണം. ജിഷ്ണു കേസില്‍ മാതാവിന് സംഭവിച്ചതുപോലെ പൊലീസിന്റെ നരനായാട്ടും സി.പി.എമ്മുകാരുടെ ആട്ടും അനുഭവിക്കാനും കേള്‍ക്കാനും ഭാഗ്യം കൊണ്ട് ശ്രീജിത്തിന് ഇടയാകാതിരുന്നതിന് കാരണം പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രത തന്നെയാണ്. കേരളീയ പൊതുസമൂഹം വൈകിയെങ്കിലും ശ്രീജിത്തിന്റെയും കുടുംബത്തിന്റെയും കൂടെ ശക്തിദുര്‍ഗമായി നിലയുറപ്പിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ അതിന് വലിയ പ്രചാരവും നല്‍കി. ഇതോടെ സര്‍ക്കാരിന് വഴങ്ങാതിരിക്കാന്‍ വയ്യെന്നായി.
ശ്രീജീവിന്റെ കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട വിഷയമെന്നതാണ് അവരുടെ തനിനിറം കൂടുതല്‍ പ്രകടമാകാന്‍ കാരണമായത്. പൊലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നതിനാലാണ് പൊലീസ് പരാതി അതോറിറ്റിയെ സമീപിക്കാന്‍ കുടുംബത്തെ നിര്‍ബന്ധിതമാക്കിയത്. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഈ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കാന്‍ ഈ കേസില്‍ പൊലീസ് പതിവുപോലെ തയ്യാറായില്ല. ശ്രീജീവ് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്നാണ് അതോറിറ്റി കണ്ടെത്തിയത്. അത് അയാള്‍ സ്വയം കഴിച്ചതാണെന്ന് പൊലീസ് പറയുമ്പോള്‍ അതല്ല വിഷം നിര്‍ബന്ധിപ്പിച്ച് നല്‍കിയതാണെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.
ശാസ്ത്രീയ അന്വേഷണത്തിന്റെ ഇക്കാലത്തും കേരള പൊലീസിന്റെ കസ്റ്റഡി മരണങ്ങളെക്കുറിച്ചും മൂന്നാംമുറയെക്കുറിച്ചുമൊക്കെ ഒരുപാട് കേള്‍ക്കേണ്ടിവരുന്നുണ്ട്. ഇവിടെ ലോക്കപ്പ് മര്‍ദനത്തില്‍ മരിച്ചവരുടെ സംഖ്യം ഒന്നും രണ്ടുമല്ല. രാജന്‍ കേസ് മുതല്‍ സമ്പത്ത് വധം വരെ അത് നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ട്. തലമുടി നീട്ടിവളര്‍ത്തിയെന്ന് പറഞ്ഞ് പത്തൊമ്പതുകാരനായ വിനായകനെ തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതും തുടര്‍ന്ന് യുവാവിന് ആത്മഹത്യ ചെയ്യേണ്ടിവന്നതും അടുത്ത കാലത്താണ്. പ്രതിവര്‍ഷം നൂറോളം പേരാണ് രാജ്യത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെടുന്നത് എന്നത് സര്‍ക്കാരിന്റെ തന്നെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനകം ആയിരത്തി ഇരുന്നൂറിലധികം പേരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആലപ്പുഴയില്‍ അറസ്റ്റ്് ചെയ്യപ്പെട്ടത്. കേരള പൊലീസില്‍ 950 ക്രിമിനലുകളുണ്ടെന്നത് സേന തന്നെ പുറത്തുവിട്ട കണക്കാണ്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷണം ഏറ്റെടുപ്പിക്കാനാകുമെന്നതാണ് ഇപ്പോഴത്തെ ഏവരുടെയും പ്രതീക്ഷ. അതിനുമുമ്പുതന്നെ സി.ബി.ഐ അത്യപൂര്‍വ കേസല്ല ഇതെന്ന് പറഞ്ഞ് കൈയൊഴിയുന്ന കാഴ്ച ജുഗുപ്‌സാവഹമാണ്. കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തെഴുതിയതുകൊണ്ടുമാത്രം ഉത്തരവാദിത്തം അവസാനിക്കുന്നില്ല. കേന്ദ്രത്തില്‍ രാഷ്ട്രീയവും ഔദ്യോഗികവുമായ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. ഇതിനകം കേരളത്തില്‍ നിന്നുള്ള രണ്ട് ലോക്‌സഭാംഗങ്ങളായ ശശിതരൂരും കെ.സി വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെ കണ്ട് സി.ബി.ഐയോട് കേസന്വേഷണം ഏറ്റെടുക്കാനാവശ്യപ്പെടുകയുണ്ടായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളും ശ്രീജിവിന്റെ മാതാവുമായി ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. നീതി നിഷേധിക്കുന്നതിന് തുല്യമാണ് നീതി വൈകുന്നത് എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി എത്രയും പെട്ടെന്ന് സി.ബി.ഐ അന്വേഷണം എന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കുകയും കുടുംബത്തിന് അത്താണിയാകേണ്ട യുവാവിനെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ച് ആശ്വാസവും സമാധാനവും നേടിക്കൊടുക്കാനും എല്ലാവരും ശ്രമിച്ചേ മതിയാകൂ. ശ്രീജീവ് സ്വയം വിഷം കഴിച്ചതാണെന്ന രീതിയിലുള്ള പൊലീസിന്റെ ആവര്‍ത്തിക്കുന്ന വാദമുഖങ്ങള്‍ സര്‍ക്കാരിന്റെ മുഖം വീണ്ടും വികൃതമാക്കുകയേ ഉള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending