Connect with us

Video Stories

എന്നും പെരുന്നാളാക്കുക

Published

on

അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി

പേര്‍ഷ്യക്കാരും മുസ്‌ലിംകളും തമ്മില്‍ 636 നവമ്പറില്‍ ഖാദിസിയ്യ പോരാട്ടത്തിന്റെ പശ്ചാതലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഒരു പോരാട്ടം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു അത്. മുസ്‌ലിം പക്ഷം പോരാട്ടത്തിന്റെ ലക്ഷ്യമായി ഉന്നയിച്ചതു മൂന്ന് കാര്യങ്ങളായിരുന്നു. 1, ആള്‍ദൈവ പൂജ അവസാനിപ്പിക്കുക. 2, മതത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക. 3, ക്ഷേമ രാജ്യം കെട്ടിപ്പൊക്കുക. ഈ ലക്ഷ്യപ്രഖ്യാപനം പേര്‍ഷ്യന്‍ പട്ടാളത്തില്‍ വിള്ളലുണ്ടാക്കി. ‘ചൂഷണങ്ങളും സാമ്പത്തിക അസമത്വങ്ങളും അവസാനിപ്പിക്കണം. അറബികള്‍ പറയുന്നതാണ് ശരി’ എന്നവര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ആ പോരാട്ടത്തില്‍ മുസ്‌ലിംകള്‍ വിജയിക്കുകയുമുണ്ടായി.
ക്ഷേമ രാജ്യമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികസനം ആ ദിശയിലുള്ളതായിരുന്നു. ‘മനുഷ്യ പുത്രന്മാരേ, എല്ലാ പള്ളികള്‍ക്കും സമീപത്തു അണിഞ്ഞൊരുങ്ങുക, തിന്നുക, കുടിക്കുക, ദുര്‍വ്യയം അരുത്. ധൂര്‍ത്തന്‍മാരെ അല്ലാഹുവിന് ഇഷ്ടമല്ല. ചോദിക്കുക, ആരാണ് അവന്‍ ദാസന്‍മാര്‍ക്കായി ഒരുക്കിയ നല്ല ഭക്ഷണങ്ങളും അലങ്കാരങ്ങളും വിലക്കിയത് ?…'(അഅ്‌റാഫ് 31, 32)
പലപ്പോഴും ആരോപിക്കപ്പെടാറുള്ളതു പോലെ ജീവിത നിരാസത്തിന്റെ ദര്‍ശനമല്ല ഇസ്‌ലാം. ആഘോഷ വേളകള്‍ സൃഷ്ടിക്കുന്ന മതമാണ് ഇസ്‌ലാം. എല്ലാ വെള്ളിയാഴ്ചകളും മുസ്‌ലിമിന് ആഘോഷത്തിന്റെ ദിനമാണ്. വിവാഹവും ജനനവും ആഘോഷ വേളകളാണ്. അതിനു പുറമേ രണ്ടു പെരുന്നാളുകളുണ്ട്. ഒരു പെരുന്നാള്‍ സുദിനത്തില്‍ നബി (സ) പറഞ്ഞു: ‘നമ്മുടെ മതം വിശാലമാണെന്നു മദീനയിലെ ജൂതന്മാര്‍ മനസ്സിലാക്കട്ടെ’ നബി(സ) യുടെ സാന്നിധ്യത്തില്‍ സംഗീതം പൊഴിച്ച കുട്ടികളെ തടയാന്‍ സിദ്ധീഖ് (റ) ശ്രമിച്ചപ്പോഴാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്.
ജീവിതം ആസ്വദിക്കാനുള്ളതാണ്. സീമകള്‍ ലംഘിക്കാത്ത, ദുര്‍വ്യയം ഇല്ലാത്ത എല്ലാ സുഖാസ്വാദനങ്ങളും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. നമസ്‌കാരവും പ്രാര്‍ത്ഥനകളും മാത്രമല്ല, മനുഷ്യന്‍ ചെയ്യുന്ന നന്മകളെല്ലാം തന്നെ സ്രഷ്ടാവിനുള്ള ആരാധനയായാണ് ഇസ്‌ലാം കണക്കാക്കുന്നത്. സ്വന്തം സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും പുണ്യമാണെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു.
ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്‌ലാം ഇടപെടുന്നുണ്ട്. ആഘോഷങ്ങള്‍ എങ്ങനെയായിരിക്കണമെന്നും ഇസ്‌ലാമിന് കാഴ്ചപ്പാടുണ്ട്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനുശേഷം മുസ്‌ലിം ലോകം പെരുന്നാള്‍ ആഘോഷിക്കുകയാണ്. അന്നപാനീയങ്ങള്‍ വേണ്ടത്ര ലഭ്യമായിട്ടും അല്ലാഹുവിന് വേണ്ടി വിശ്വാസി അതു വേണ്ടെന്നുവെക്കുന്നു. കുബേരനും കുചേലനും വിശപ്പറിയുന്നു. ശേഷം പെരുന്നാളിനു എല്ലാവരും ആഘോഷിക്കണം. അതിനു വകയില്ലാത്തവരെ ഉള്ളവര്‍ നിര്‍ബന്ധമായും സഹായിക്കണം. ലോകമാകെ പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാക്കുകയാണ് ഇസ്‌ലാം.
മനുഷ്യനും സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ട എല്ലാ വിഭവങ്ങളും അല്ലാഹു ഭൂമിയില്‍ സജ്ജീകരിച്ചു വെച്ചിട്ടുണ്ട്. അവ ഓരോ സൃഷ്ടിക്കും അവകാശപ്പെട്ടതാണ്. അവ ഒറ്റക്കു ചൂഷണം ചെയ്യാനോ അനുഭവിക്കാനോ ആര്‍ക്കും അവകാശമില്ല. ‘ഭൂമിയിലുള്ളത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണവന്‍ സൃഷ്ടിച്ചത്’ (അല്‍ ബഖറ 29).
സമ്പത്തിന്റെ വിതരണത്തിനു അല്ലാഹു നിശ്ചയിച്ച മാനദണ്ഡങ്ങളും രീതികളും ലംഘിച്ചു ഭൂമിയില്‍ നരകം തീര്‍ക്കുകയാണ് ചിലര്‍. അവര്‍ മനുഷ്യനു പൊതുവായി അവകാശപ്പെട്ട വിഭവങ്ങളും ആസ്വാദനങ്ങളും വിലക്കുകയും കുത്തകയാക്കി വെക്കുകയുമാണ്. ‘ആരാണവര്‍?’ എന്നാണ് ഖുര്‍ആന്‍ സഗൗരവം ചോദിക്കുന്നത്.
ഉമറുബ്‌നുല്‍ ഖത്താബ്(റ) ഒരിക്കല്‍ പറയുകയുണ്ടായി: ‘പിന്നിട്ട അത്ര കാലം ഈ ഭരണത്തില്‍ എനിക്ക് മുന്നോട്ട് പോവാന്‍ സാധിച്ചാല്‍ മുതലാളിമാരുടെ മിച്ചധനം പിടിച്ചെടുത്ത് മുസ്‌ലിംകള്‍ക്കിടയിലെ ദരിദ്രര്‍ക്ക് ഞാന്‍ വിതരണം നടത്തും’ (താരീഖുല്‍ ഉമം).
മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനേ അവന് അധികാരമുള്ളൂ. അല്ലാഹു നിര്‍ബന്ധ ഐഛിക ദാനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ ഉള്ളവന്‍ ഇല്ലാത്തവനു ദാനങ്ങള്‍ നല്‍കിയേ പറ്റൂ എന്നാണ് ഇസ്‌ലാമിന്റെ ശാസന. സമൂഹത്തിലെ അശരണരെയും കഷ്ടത അനുഭവിക്കുന്നവരേയും ഇസ്‌ലാം എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്നു. സമ്പത്തിന്റെ വിതരണക്രമം നിശ്ചയിച്ചതിനു ന്യായമായി ഖുര്‍ആന്‍ പറയുന്നു: ‘.. ധനം നിങ്ങളിലെ സമ്പന്നര്‍ക്കിടയില്‍ കറങ്ങാതിരിക്കാന്‍ വേണ്ടി..’ (ഹശ്ര്‍ 7)
ചെറിയ പെരുന്നാളിനു സ്വന്തം വീട്ടിലെ ആവശ്യങ്ങള്‍ കഴിച്ചു മിച്ചമുള്ളവന്‍ ദാനം ചെയ്യണം. ബലിപെരുന്നാളിന് ബലിയര്‍പ്പിച്ച് മാംസം വിതരണം നടത്തണം. വിവാഹ വേളകളില്‍ ലളിതമെങ്കിലും സദ്യ നല്‍കണം. യാചകനെ മടക്കി അയക്കാന്‍ പാടില്ല. ഇസ്‌ലാമില്‍ പല തെറ്റുകളുടെയും പ്രായശ്ചിത്തം അന്നദാനമാണ്. സാധുക്കള്‍ക്കു അന്നദാനം നടത്താന്‍ പ്രോത്‌സാഹിപ്പിക്കാത്തവനെ മത നിഷേധികളുടെ പട്ടികയിലാണ് ഖുര്‍ആന്‍ ഉള്‍പ്പെടുത്തുന്നത് (മാഊന്‍ 3). മുഖ്യാഹാര സാധനങ്ങള്‍ (ധാന്യങ്ങള്‍) പരസ്പരം കൈമാറുമ്പോള്‍ ഏറ്റക്കുറച്ചിലുണ്ടാവാന്‍ പാടില്ല (അതു പലിശയാകും). വില കൂടിയ അരിയും വില കുറഞ്ഞ അരിയും സമാസമമായേ കൈമാറാവൂ. കാരണം വിശപ്പകറ്റുന്നതു അളവാണ് (ക്വാണ്ടിറ്റി); മൂല്യമല്ല(ക്വാളിറ്റി). ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം സംരക്ഷിക്കുകയാണ് ഇസ്‌ലാം.
വേള്‍ഡ് ഫുഡ് പ്രോഗ്രാം ചെയര്‍മാന്‍ പറയുന്നതനുസരിച്ചു ഇന്നു ലോകം ഉണ്ടാക്കുന്ന ഭക്ഷണം ഭൂമി നിവാസികളുടെ ഇരട്ടിയാളുകള്‍ക്ക് മതിയാകുന്നതാണ്. എന്നാല്‍ 824 മില്യന്‍ മനുഷ്യര്‍ ഭക്ഷണം കിട്ടാതെ വലയുന്നു എന്നാണ് കണക്ക്. 2016 ല്‍ ഫ്രാന്‍സില്‍ നിലവില്‍ വന്ന നിയമപ്രകാരം ഉപയോഗ യോഗ്യമായ ഭക്ഷ്യ വസ്തുക്കള്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നത് കുറ്റകരമാണ്. അത് ഭക്ഷണ ബാങ്കിനോ സന്നദ്ധ സംഘടനകള്‍ക്കോ കൈമാറേണ്ടതാണ്. ഭക്ഷണം നാം വല്ലാതെ പാഴാക്കുന്നു. നാടാകെ വിശപ്പടക്കാന്‍ മതിയായത് നാം വീട്ടില്‍ വച്ചു വിളമ്പുന്നു. ആവശ്യത്തില്‍ കൂടുതല്‍ തിന്നു രോഗമുണ്ടാക്കുന്നു, നശിപ്പിക്കുന്നു. നബി (സ) പറഞ്ഞു: ‘മനുഷ്യന്‍ നിറക്കുന്ന വളരേ മോശം പാത്രമാണ് വയര്‍’ (തിര്‍മിദി).
കയ്യില്‍ കാശുള്ളവന്‍ ധൂര്‍ത്തടിക്കുന്നു. നാടാകെ വീടാക്കുന്നു. അപ്പോള്‍ വരും തലമുറ എവിടെ വീടു വെക്കും ?. വീടുകള്‍ക്ക് ഒരതിര് വേണ്ടതല്ലേ ? ഒരു വീട്ടിലുള്ളവര്‍ക്കു മുഴുവന്‍ സ്വന്തമായി പാര്‍ക്കാന്‍ മുറികള്‍. അതിലുമപ്പുറം എന്തിനു? നിര്‍മ്മാണ വസ്തുക്കള്‍ ആവശ്യത്തില്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നു, ദുരുപയോഗം ചെയ്യുന്നു. ഉപയോഗക്ഷമത തീരുന്നതിന്റെ മുമ്പ് പൊളിച്ചു മാറ്റുന്നു. അങ്ങിനെ നാം പ്രകൃതിയോടും പരിസ്ഥിതിയോടും വലിയ തെറ്റാണ് ചെയ്യുന്നത്. വരും തലമുറകള്‍ക്ക് ഈ ഭൂമിവാസം വളരെ ദുഷ്‌കരമായിരിക്കും. ഈ തെറ്റുകള്‍ തിരുത്താന്‍ നിയമ നിര്‍മ്മാണങ്ങള്‍ നടക്കേണ്ടതാണ്. ഒരിക്കല്‍ നബി (സ) നടന്നുപോകുമ്പോള്‍ എഴുന്നു നില്‍ക്കുന്ന ഒരു താഴികക്കുടം കണ്ട് നീരസപ്പെട്ട് അന്വേഷിച്ചു: ‘ഇതാരുടേതാണ്?’ പിന്നീട് അതിന്റെ ഉടമയെ പലവട്ടം കണ്ടപ്പോഴും നബി (സ) നീരസം പ്രകടിപ്പിച്ചു. കാര്യം മനസ്സിലാക്കിയ അദ്ദേഹം അത് പൊളിച്ച് നിരപ്പാക്കി. പിന്നീട് ആവഴിക്ക് പോകുമ്പോള്‍ താഴികക്കുടം നീക്കിയത് ശ്രദ്ധയില്‍ പെട്ട നബി(സ) പറഞ്ഞു: ‘അറിയുക. അത്യാവശ്യത്തിനല്ലാതെ നിര്‍മ്മാണം നടത്തുന്നതു നാശമാണ്’ (അബൂ ദാവൂദ്).
നാം ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രം നിര്‍മ്മിക്കുന്നു. ഉപയോഗിക്കാതെ നശിപ്പിക്കുന്നു. വസ്ത്രാലയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ പത്തോ ഇരുപതോ ശതമാനം മതിയാകും നമുക്കാകെ ധരിക്കാന്‍. വെടിപ്പും വൃത്തിയും വേണ്ടതു തന്നെയാണ്. നബി(സ) പറഞ്ഞു: ‘നല്ല വേഷവും അവധാനതയും മിതത്വവും പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് ഭാഗങ്ങളില്‍ ഒരു ഭാഗമാണ്’ (തിര്‍മിദി). പക്ഷേ ഉടയാടകളിലാണ് അന്തസിരിക്കുന്നത് എന്നാണ് പലരുടേയും വിചാരം. യഥാര്‍ത്ഥത്തില്‍ വിദ്യയും ബുദ്ധിയുമാണ് മനുഷ്യന്റെ അന്തസ്സുയര്‍ത്തുന്നത്. ഒരാള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)യോട് ചോദിച്ചു: ‘ഞാന്‍ എന്തു തരം വസ്ത്രമാണ് ധരിക്കേണ്ടത് ?’ അദ്ദേഹം പറഞ്ഞു: ‘വിവരമില്ലാത്തവര്‍ അവഗണിക്കുകയോ വിവരമുള്ളവര്‍ കുറ്റം പറയുകയോ ചെയ്യാത്ത വസ്ത്രം’. അയാള്‍ ചോദിച്ചു: ‘ഏതാണാ വസ്ത്രം?’ അദ്ദേഹം പറഞ്ഞു: ‘5 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ വിലയുള്ളത്’ (ത്വബ്‌റാനി). ഇത് അക്കാലത്തെ വില നിലവാരം. കാര്യം വ്യക്തം.
പലപ്പോഴും അനാവശ്യമായ ചാപല്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ ജീവിതത്തിന്റെ തെളിമ നഷ്ടപ്പെടുത്തുന്നത്. ജീവിതം ആഘോഷിക്കുക. നാം തന്നെയാണ് നമ്മുടെ ജീവിതം ആനന്ദകരവും ദുഃഖഭരിതവുമാക്കിത്തീര്‍ക്കുന്നത്. നബി (സ) പറഞ്ഞു : ‘തൃപ്തി അടയുന്നവനു തൃപ്തി കിട്ടും. അതൃപ്തി തോന്നുന്നവനു അതൃപ്തി തോന്നും. ശത്രു സേന ഉഹ്ദ് പര്‍വ്വതത്തിലെത്തിയപ്പോള്‍ അവര്‍ പൂര്‍ണ്ണമായി മദീനയില്‍ കടന്ന ശേഷം നേരിട്ടാല്‍ മതി എന്നായിരുന്നു പ്രവാചകന്റെ (സ) അഭിപ്രായം. പക്ഷേ അങ്ങോട്ട് ചെന്ന് നേരിടണമെന്ന് യുവാക്കള്‍. അവര്‍ക്കായിരുന്നു ഭൂരിപക്ഷം. നബി (സ) ആ അഭിപ്രായം അംഗീകരിച്ചു മുന്നോട്ടു പോയി. എന്നാല്‍ പിന്നീടവര്‍ നബി(സ) യുടെ അഭിപ്രായത്തിലേക്ക് തിരിച്ചു വന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘പടച്ചട്ടയണിഞ്ഞാല്‍ അല്ലാഹു രണ്ടിലൊന്നു തീര്‍പ്പാക്കുന്നതിനു മുമ്പ് ഒരു പ്രവാചകനും പിന്‍മാറാന്‍ പാടില്ല’.
കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിച്ചും ചര്‍ച്ച ചെയ്തും നേരം കളയാതെ തീരുമാനമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ജയപരാജയങ്ങള്‍ വന്നുപോയ്‌ക്കൊണ്ടിരിക്കും. നാം ജയിക്കാന്‍ മാത്രം പിറന്നവരാണെന്ന് കരുതരുത്. താഴോട്ട് നോക്കുക. അവിടെ പരാജിതരും കഷ്ടപ്പെടുന്നവരും ധാരാളം. നാം വളരെ അനുഗ്രഹീതരാണ്. എന്നും പെരുന്നാളാക്കുക്ക. പക്ഷേ, പരിധികള്‍ ലംഘിക്കരുത്. ‘തിന്നുക, ആസ്വദിക്കുക. നിങ്ങള്‍ പാപികളാണ്’ (മുര്‍സലാത്ത് 46).

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസ്; മുഖ്യപ്രതികളിലൊരാള്‍ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി

കെ.പി. രാഹുല്‍ രാജാണ് നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടന കെ.ജി.എസ്.എന്‍.എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി

Published

on

കോട്ടയം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കേസിലെ പ്രതികളിലൊരാള്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജാണ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞദിവസമാണ് കോട്ടയത്തെ ഗവ. നഴ്സിങ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുല്‍രാജ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു.

സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Continue Reading

Celebrity

“എല്ലാം ഓകെ അല്ലേ അണ്ണാ”; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.

Published

on

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്‍ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ‘സിനിമകളുടെ കലക്ഷന്‍ പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്‍ഥത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത് ‘ -സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു.

Continue Reading

Video Stories

ആയിരങ്ങളുടെ യാത്രാമൊഴി; ഈസക്കാക്ക ഇനി ഓര്‍മയില്‍

മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി.

Published

on

അരനൂറ്റാണ്ടിനടുത്ത് കാലം കർമഭൂമിയാക്കിയ മണ്ണിൽ ഖത്തർ പ്രവാസി മലയാളികളുടെ സ്വന്തം ഈസക്കാക്ക് അന്ത്യനിദ്ര. മിസൈമീറിലെ പള്ളിയെ ജനസാഗരമാക്കി. ബുധനാഴ്ച രാത്രിയിൽ ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർഥനകളേറ്റുവാങ്ങി ആറടി മണ്ണിലേക്ക് അദ്ദേഹം മടങ്ങി.

രാവിലെ മരണവാർത്ത എത്തിയത് മുതൽ ആശുപത്രി പരിസരങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ശേഷം, വൈകുന്നേരം അബൂഹമൂർ പള്ളിയിലേക്ക് ഈസക്ക് അന്ത്യയാത്ര പോയപ്പോൾ അനുഗമിക്കാനും ആയിരങ്ങളെത്തി. 

ഇശാനമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും വൻ ജനക്കൂട്ടം അണിനിരന്നു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമായിരുന്നു പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരു നോക്ക് കണ്ടത്.

മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി. രാത്രി വൈകിയായിരുന്നു ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കിയത്.

അനുശോചന പ്രവാഹംകെ.എം.സി.സി ദുഃഖാചരണം ഒരാഴ്ചത്തെ മുഴുവൻ പരിപാടികളും മാറ്റി

ദോഹ: സീനിയർ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെ.എം.സി.സി പ്രസ്ഥാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നെടുംതൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

ജീവകാര്യണ്യ പ്രവർത്തനം ജീവവായു പോലെയായിരുന്നു അദ്ദേഹത്തിന്. മികച്ച സംഘാടകനും നിസ്വാർഥനായ പൊതുപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ സമൂഹത്തിനും കനത്ത നഷ്ടമാണ്. കെ.എം.സി.സി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

സംസ്ഥാന മുസ്‍ലിം ലീഗ് നേതാക്കളും വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും അനുശോചിച്ചു. നിര്യാണത്തെ തുടർന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സി.ഐ.സി

ദോഹ: കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സി.ഐ.സി ഖത്തർ കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു. സമൂഹത്തിൽ എല്ലാവരെയും ചേർത്തുപിടിക്കുകയും അവരുടെയൊക്കെ സ്നേഹഭാജനമാവുകയും ചെയ്യുക എന്നത് അപൂർവ വ്യക്തിത്വങ്ങളിൽ മാത്രം കാണുന്ന സ്വഭാവ മഹിമയാണ്.

ഈസക്കയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കണ്ട അഭൂതപൂർവമായ അനുശോചന പ്രവാഹം അദ്ദേഹത്തിൽ ഉണ്ടായിരുന്ന ഈ പ്രത്യേക സ്വഭാവം വിളിച്ചോതുന്നു.

നാലു പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച സ്നേഹബന്ധമാണ് അദ്ദേഹവുമായി സി.ഐ.സി(മുൻ ഇന്ത്യൻ ഇസ്‍ലാമിക് അസോസിയേഷൻ)ക്കുള്ളതെന്ന് അനുശോചനത്തിൽ എടുത്തുപറഞ്ഞു.

ഖത്തർ സംസ്കൃതി

ദോഹ: ഖത്തറിന്റെ സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയ കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി.

ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, കലാകാരന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ഈസക്കയുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വേഗത്തിൽ നികത്താൻ കഴിയില്ലെന്നും സംസ്കൃതി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ ഫോറം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) അനുശോചിച്ചു.

വർത്തമാനം ദിനപത്രത്തിന്റെ ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടറായും, വോയ്സ് ഓഫ് കേരള റേഡിയോയുടെ ഖത്തർ ഫ്രാഞ്ചൈസിലൂടെയും മാധ്യമരംഗത്തും സംഭാവനകൾ അർപ്പിക്കാൻ മുഹമ്മദ് ഈസക്ക് സാധിച്ചതായി ഇന്ത്യൻ മീഡിയ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രവാസി വെൽഫെയർ

ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചിച്ചു. അപ്രതീക്ഷിത വിയോഗംമൂലം ദുഃഖത്തിലായ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയിൽ പങ്കുചേരുന്നു. അദ്ദേഹം ഖത്തറിലെ മലയാളി സമൂഹത്തിനായി ചെയ്ത സേവനങ്ങള്‍ എക്കാലവും ഓർമിക്കപ്പെടും.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഘോഷമാക്കാതെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെട്ടും അദ്ദേഹം സാമൂഹിക പ്രവർത്തനത്തിൽ മാതൃകകൾ സൃഷ്ടിച്ചു.

ഇഷ്ടമേഖലകളായ കലാ പ്രവർത്തനവും കായികമേളകളും അദ്ദേഹം ഫലപ്രദമായി ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തി.

എല്ലാത്തിന്റെയും നല്ലൊരു വിഹിതം പാവപ്പെട്ടവർക്ക്‌ എത്തുന്ന രീതിയിൽ അദ്ദേഹം സംഘാടകനാവുന്ന സംരംഭങ്ങളെയെല്ലാം മാറ്റിയ ഈസക്കയുടെ വിയോഗം പ്രവാസികൾക്ക്‌ കനത്ത നഷ്ടമാണെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഗപാഖ്

ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ‘ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) അനുശോചിച്ചു. സംഘടനയുടെ ട്രഷററായിരുന്ന ഈസക്കയുടെ അകാലനിര്യാണം ദോഹയിലെ സാമൂഹിക ജീവകാരുണ്യ രംഗത്ത് കനത്ത നഷ്ടമാണെന്ന് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അനുശോചന യോഗം ഇന്ന്

ദോഹ: കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിറ്റി അനുശോചന യോഗം വ്യാഴാഴ്ച നടക്കും.

വൈകുന്നേരം ഏഴ് മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അനുശോചന യോഗം നടക്കുമെന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മരിച്ചിട്ടും മുടങ്ങിയിട്ടില്ല അവരുടെ ശമ്പളം

ദോഹ: അലി ഇന്റർനാഷനൽ ജനറൽ മാനേജർ മുഹമ്മദ് ഈസയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം പറയാനുള്ളതാണ് 2017 നവംബറിലെ ആ സംഭവം. സ്വന്തം സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ മരിക്കുന്നു.

കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രവീൺ കുമാറും തിരൂർ സ്വദേശി മുഹമ്മദലിയും. അത്താണിയായ രണ്ടുപേരുടെയും മരണം കുടുംബത്തെ അനാഥരാക്കി.

എന്നാൽ, അന്നുമുതൽ അവർ തൊഴിലുടമയുടെ സംരക്ഷണത്തിലായി. രണ്ടുപേരും മരിച്ചുവെങ്കിലും അവരുടെ ശമ്പളം അലി ഇന്റർനാഷനലിൽനിന്ന് മുടങ്ങിയില്ല. മാസാവസാനത്തിലെ തീയതിക്കു മുമ്പേ കുടുംബത്തിന്റെ അക്കൗണ്ടിൽ ശമ്പളമെത്തും.

ഏറ്റവും ഒടുവിൽ ജനുവരിയിലും അത് മുടങ്ങിയിട്ടില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനി ഉള്ള കാലത്തോളം അവരുടെ ശമ്പളവും തുടരും എന്ന ഈസക്കയുടെ ഉറപ്പ് തെറ്റാതെതന്നെ തുടരുന്നു. ശമ്പളം മാത്രമല്ല, ഇരുവർക്കും വീടുകളൊരുക്കാനും ഒരാളുടെ മകളുടെ വിവാഹം നടത്താനും ഈസക്ക മുന്നിൽനിന്നു.

ആറുമാസം മുമ്പായിരുന്നു മഹാരാഷ്ട്രക്കാരനായ ഒരു ജീവനക്കാരൻ ഉംറ നിർവഹിക്കാൻ പോയപ്പോൾ മരണപ്പെട്ടത്. അയാളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ഈസക്ക ഏറ്റെടുത്തു.

ദോഹ: ഒരിക്കലെങ്കിലും ഈസക്കയുടെ സ്നേഹം അനുഭവപ്പെടാത്തവരായി സേവനരംഗത്ത് ആരുമുണ്ടാവില്ല. നന്മ, സത്യസന്ധത, കാരുണ്യ സേവന മനോഭാവം എന്നിവയുടെ പര്യായമായ ഈസക്കയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടംതന്നെ യാണ്. പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതിനോടൊപ്പം പുതുതലമുറക്ക് ഇത്തരം ജീവകാരുണ്യ പ്രതിഭകൾ പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. –ശംസുദ്ദീൻ ബിൻ മുഹിദ്ദീൻ (ചെയർമാൻ റീജൻസി ഗ്രൂപ് ആൻഡ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ്)

ദുബൈ: ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ നെടുംതൂണായിരുന്നു അന്തരിച്ച ഈസക്കയെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് അനുസ്മരിച്ചു. പ്രവാസികൾക്കിടയിൽ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി എപ്പോഴും അദ്ദേഹമുണ്ടായിരുന്നു. തന്റെ ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഒരു നല്ല സംരംഭകനും കലാസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം. -ഡോ. അൻവർ അമീൻ ചേലാട്ട് (പ്രസിഡന്റ്, ദുബൈ കെ.എം.സി.സി)

Continue Reading

Trending