Connect with us

Video Stories

ചരിത്രം വേറിട്ടെഴുതുന്ന പോരാട്ടങ്ങള്‍

Published

on

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയിരിക്കേ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അതീവ നിഗൂഢവും അതിനികൃഷ്ഠവുമായ വര്‍ഗീയ അജണ്ടകള്‍ ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യവും ജനാധിപത്യവും ഇല്ലാതാക്കി ഏകധ്രുവ മതകീയ സമൂഹ നിര്‍മിതിയിലേക്ക് സംഘ്പരിവാരം കുതിക്കുന്നുവെന്നാണ് ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് സുപ്രധാന ബില്ലുകള്‍ പൊതുമനസ്സില്‍ ഉണര്‍ത്തിവിട്ടിരിക്കുന്ന ഉത്കണ്ഠ. മുത്തലാഖ് ബില്ലും സാമ്പത്തിക സംവരണവും പൗരത്വവും സംബന്ധിച്ച ഭരണഘടനാഭേദഗതി ബില്ലുകളാണവ. എഴുപതു കൊല്ലത്തോളമായി രാജ്യം അനുഭവിച്ചുവരുന്ന മഹിതമായ ഭരണഘടനാമൂല്യങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നതാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതിയിലധിഷ്ഠിതമായ സ്ഥിതിസമത്വം തുടങ്ങിയവയാണ് ഇന്ത്യയെ ലോകമാനുഷിക ഭൂപടത്തില്‍ അത്യുന്നതം പരിലസിപ്പിച്ചുനിര്‍ത്തുന്നത്. ഭരണഘടനയാണ് അതിന്റെ ആണിക്കല്ല്. അതിനെതിരെ ഉയരുന്ന ഓരോ വെല്ലുവിളിയെയും ചെറുത്തുപരാജയപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തം നിര്‍ഭാഗ്യവശാല്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നുണ്ടാകുന്നുണ്ടോ എന്ന സന്ദേഹം ഉയര്‍ന്നുവന്നിരിക്കുന്ന ഘട്ടം കൂടിയാണിത്. രാജ്യമാകമാനം സടകുടഞ്ഞെണീക്കേണ്ട സങ്കീര്‍ണമായ സന്ദര്‍ഭം. മുത്തലാഖ് ബില്‍ വിശ്വാസ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമാണെങ്കില്‍ സാമ്പത്തിക സംവരണബില്‍ സാമൂഹിക നീതിയുടെയും പൗരത്വബില്‍ രാജ്യാഭിമാനത്തിന്റെയും നേര്‍ക്കുയര്‍ത്തിയ വെല്ലുവിളികളാണ്.
124-ാം ഭരണഘടനാഭേദഗതിക്കായി സാമ്പത്തിക സംവരണബില്‍ അവതരിപ്പിച്ച് മോദിസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയം ഭരണഘടനയുടെയും രാജ്യത്തിന്റെയും അന്തസ്സത്തയെതന്നെ ചോദ്യം ചെയ്യുന്നതാണ്. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സാമുദായികത മാനദണ്ഡമാക്കിയുള്ള തൊഴില്‍-വിദ്യാഭ്യാസ സംവരണം എന്ന ആശയം രാജ്യത്തെ പരിണതപ്രജ്ഞരായ മഹാന്മാരുടെ വിവേക ബുദ്ധിയിലുദിച്ച ഒന്നായിരുന്നു. ലോകംകണ്ട പ്രഗല്‍ഭ ഭരണതന്ത്രജ്ഞന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു, അധ:കൃതരെന്ന് മുദ്രകുത്തപ്പെട്ട മഹര്‍സമുദായത്തില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപോലെ ഉയര്‍ന്നുവന്ന ഡോ. ഭീംറാവുഅംബേദ്കര്‍, മുസ്‌ലിംകളുടെയും അധ:സ്ഥിത ജനതയുടെയും ജീവിതാവസ്ഥയുടെ പരിവര്‍ത്തനത്തിനായി അവിശ്രാന്തം പൊരുതിയ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, നിയമപണ്ഡിതനായ ബി.പോക്കര്‍സാഹിബ് തുടങ്ങിയവരാണ്, ഇന്ത്യന്‍ ജനതയിലെ മഹാഭൂരിപക്ഷംവരുന്ന കീഴാള ജനതയെ ജാതീയ സംവരണത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടല്ലാതെ ലോകത്തിനുമുന്നില്‍ നമുക്ക് തലയുയര്‍ത്തിനില്‍ക്കാനാകില്ലെന്ന സഗൗരവും സുചിന്തിതവുമായ നിലപാടെടുത്തത്. ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ രീതിയെ കീഴ്‌മേല്‍മറിച്ച് പൗരന്മാരുടെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ മുന്നോക്കജാതിക്കാര്‍ക്ക് സംവരണം ഏര്‍പെടുത്തലാണ് ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കിയ സംവരണബില്ലിലൂടെ സാധിപ്പിച്ചെടുത്തിരിക്കുന്നത്.
ചര്‍ച്ചയാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നിരിക്കെ പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് തലേന്ന ്തീരുമാനിക്കുകയും പിറ്റേന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്ത പ്രസ്തുതബില്‍ കാര്യമായ ചര്‍ച്ചക്കെടുക്കാന്‍ പോലുമായില്ല. ബില്‍ 323നെതിരെ മൂന്നുവോട്ടുകള്‍ക്കാണ് പാസായത്. കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള മതേതര പാര്‍ട്ടികള്‍പോലും ബില്ലിനെ പിന്തുണക്കുന്നതാണ് കണ്ടത്. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാന്‍ തയ്യാറായത് 543 അംഗസഭയിലെ മൂന്നുപേര്‍ മാത്രം. അതിലെ രണ്ടുപേര്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറുമാണ്. മറ്റൊരാള്‍ അസദുദ്ദീന്‍ഉവൈസിയും. രാജ്യസഭയിലും 165നെതിരെ വോട്ടുചെയ്യാനുണ്ടായിരുന്നത് മുസ്‌ലിംലീഗിന്റെതന്നെ പി.വി അബ്ദുല്‍വഹാബും ഡി.എം.കെയിലെ ഉള്‍പ്പെടെ ആറുപേരും. ബില്ലിനു പിന്നിലെ രാഷ്ട്രീയം കോണ്‍ഗ്രസും മറ്റും ചൂണ്ടിക്കാണിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുന്ന ഈ നിയമത്തെക്കുറിച്ച് പിന്നാക്കസമുദായത്തിനുവേണ്ടി വീറോടെ വാദിക്കുന്ന ബി.എസ്.പി പോലും അനുകൂലമായാണ് വോട്ടുരേഖപ്പെടുത്തിയതെന്നത് വോട്ടുരാഷ്ട്രീയം ഏതുതലംവരെ എത്തുമെന്നതിന്റെ ആശങ്കാജനകമായ മുന്നറിയിപ്പാണ്. തമിഴ്‌നാട്ടില അണ്ണാ ഡി.എം.കെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് അവരുടെ അധ:സ്ഥിത ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി. മൂന്നില്‍രണ്ട് ഭൂരിപക്ഷം ബില്ല് പാസാകുന്നതിന് അനിവാര്യമായിരിക്കെ പ്രതിപക്ഷകക്ഷികള്‍ അനുകൂലിച്ചിരുന്നില്ലെങ്കില്‍ സാമൂഹിക നീതിയെന്ന രാഷ്ട്രശില്‍പികളുടെ വിശാല ലക്ഷ്യത്തെ അട്ടിമറിക്കുന്ന ഈ ബില്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കപ്പെടില്ലായിരുന്നു. ഇതിലപ്പുറം നാണക്കേട് ഒരു മതേതരരാഷ്ട്രത്തിനും രാഷ്ട്രീയത്തിനും സംഭവിക്കാനുണ്ടോ! രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ പൗരാവകാശത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കുംവേണ്ടി മുസ്‌ലിംലീഗ് പ്രതിനിധികള്‍ നിയമനിര്‍മ്മാണ സഭകളില്‍ പൊരുതിനിന്നു പ്രതിരോധിച്ചതിന് സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഒന്നാംസഭ തൊട്ടുള്ള ചടുലമായ സാക്ഷ്യങ്ങളുണ്ട്. ഭരണഘടനാനിര്‍മാണസഭയിലുള്‍പ്പെടെ മുസ്‌ലിംലീഗ് കൈക്കൊണ്ട നിലപാടുകളും നടപടികളും ഇന്ത്യാചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെട്ടുകിടപ്പുണ്ട്. ധനമോ ദാരിദ്ര്യമോ അല്ല ജാതിയാണ് ഇന്ത്യയിലെ മേലാള കീഴാള വിവേചനത്തിനും അവസര സമത്വത്തിനുമെതിര്. പിന്നാക്ക സമുദായമെന്ന സംജ്ഞയില്‍ മുസ്‌ലിംകളും ഉള്‍പ്പെടും എന്ന് ഭരണഘടനാഅംസബ്ലിയില്‍ വാദിച്ചുസ്ഥാപിച്ച ജനനേതാവാണ് മുഹമ്മദ് ഇസ്മയില്‍സാഹിബ്. ഒന്നാം ലോക്‌സഭയില്‍ പ്രത്യേക വിവാഹനിയമം ഭരണബെഞ്ചിനുവേണ്ടി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബി. പോക്കര്‍സാഹിബിന്റെ ‘ഞാന്‍ വിയോജിക്കുന്നു’ എന്ന ഒരൊറ്റ വാചകംകൊണ്ട് ബില്‍ മുസ്‌ലിംകളുടെ വിശ്വാസത്തിനെതിരാണെന്ന തിരിച്ചറിവോടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പിന്‍വലിച്ച പാരമ്പര്യം മോദികാല മതേതര നേതൃത്വം മറന്നുപോവരുതായിരുന്നു. ദലിത് -മറ്റുപിന്നാക്ക വിഭാഗങ്ങളുടെ മൊത്തം അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിംലീഗ് നേതൃത്വം പില്‍കാലത്തും സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിംസുലൈമാന്‍സേട്ട്, ഗുലാംമഹ്മുദ് ബനാത്‌വാല, ഇ. അഹമ്മദ് എ.കെ.എ അബ്ദുസ്സമദ് തുടങ്ങിയവരിലൂടെ ഉയര്‍ത്തിപ്പിടിച്ചതും പോരാടിയതും. തൊഴിലാളി വര്‍ഗ സൈദ്ധാന്തികര്‍ പോലും ബി.ജെ.പി സര്‍ക്കാരിന്റെ ഗൂഢപദ്ധതിക്ക് കൂട്ടുനില്‍ക്കുന്ന ദയനീയാവസ്ഥയിലാണ് മുസ്‌ലിംലീഗിന്റെ മൂന്നുവോട്ടുകള്‍ ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെട്ടുകിടക്കുക. അന്യരുടെ അവകാശങ്ങളില്‍ കൈകടത്താതിരിക്കുമ്പോള്‍ തന്നെ സ്വസമുദായത്തിന്റെ അണുഅംശം അവകാശംപോലും വിട്ടുകൊടുക്കുകയുമില്ലെന്ന സി.എച്ചിന്റെ ആശയം പ്രയോഗവല്‍കരിക്കുകയായിരുന്നു മുസ്‌ലിംലീഗിന്റെ പുതിയകാല പ്രതിനിധികള്‍.
അയല്‍രാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതിബില്‍ മുസ്‌ലിംകളുടെയും വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഇതരജനവിഭാഗങ്ങളുടെയും അസ്തിത്വം ചോദ്യം ചെയ്യുകയാണ്. ബില്‍ അവതരിപ്പിച്ചദിനം പി.കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചതുപോലെ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്തദിനം തന്നെയാണ്. സംവരണഭേദഗതിബില്ലുവഴി രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ക്കാണ് നീതിനിഷേധിക്കപ്പെടുന്നതെങ്കില്‍ പൗരത്വ ബില്ലിലൂടെ മുസ്‌ലിംകളെ അപരവല്‍കരിക്കുന്ന കൊടുംവര്‍ഗീയതയാണ് സംഘ്പരിവാര സര്‍ക്കാര്‍ തുറന്നുവിട്ടിരിക്കുന്നത്. കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളുടെ സംസ്ഥാപനമാണ് മാതൃരാജ്യത്തേക്കാള്‍ ആര്‍.എസ്.എസ്സിന്റെ ലക്ഷ്യമെങ്കില്‍ ഹിന്ദുത്വത്തെ ഹൈന്ദവതകൊണ്ട് നേരിടാമെന്ന വ്യാമോഹത്തിലൂടെ സ്വന്തം മതേതരപൈതൃകത്തെതന്നെയാണ് സ്വയം ഖബറടക്കുന്നതെന്ന് മറ്റുള്ളവര്‍ തിരിച്ചറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending