More
ഗുജറാത്ത് മോഡല്‍ യു.പിയിലേക്കും

രണ്ടു വര്‍ഷംമുമ്പ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പിഎം.എല്‍.എക്കെതിരായി ലൈംഗിക പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും അമ്മാവന്മാരും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മാവനും അഭിഭാഷകനും മരണപ്പെട്ടിരിക്കുന്നു. ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവം ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്താകെ കോളിളക്കമുണ്ടാക്കുകയും പാര്‍ട്ടിക്കും പ്രധാനമന്ത്രിയടക്കമുള്ള നേതൃത്വത്തിനും വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയുമാണ്. പരാതിക്കാരുടെ കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കാനുള്ള ഗൂഢപദ്ധതിയാണ് വ്യാജ അപകടത്തിലൂടെ ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. യോഗി സര്‍ക്കാര്‍ വ്യാജ പരാതിയില്‍ ജയിലിലിടച്ച ഇവരുടെ മറ്റൊരു അമ്മാവനെ റായ്ബറേലി ജയിലില്‍ സന്ദര്‍ശിക്കാന്‍ പോകവെയാണ് ഫത്തേപൂര്‍-റായ്ബറേലി റോഡില്‍ കൂറ്റന്‍ ട്രക്ക് കാറിലിടിച്ചതും മരണങ്ങള്‍ സംഭവിച്ചതും. സംഭവത്തിന് കാരണമായ ട്രക്കിന്റെ നമ്പര്‍പ്ലേറ്റ് കറുത്ത തുണികൊണ്ട് മറച്ചിരുന്നുവെന്നത് ഇതിനുപിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു.
2017 ജൂണ്‍ നാലിന് പതിനേഴുകാരിയെ ബി.ജെ.പി എം.എല്‍.എ കുല്‍ഗീപ്‌സിങ് സെനഗര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് സ്വന്തം സര്‍ക്കാരിന്റെ തന്നെ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ജോലി വാങ്ങിത്തരാമെന്ന ്പറഞ്ഞാണ് സെനഗര്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതുടര്‍ന്ന് 2018 ഏപ്രിലില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മാഹുതിക്ക് ശ്രമിച്ചത് പ്രശ്‌നം രാജ്യശ്രദ്ധ നേടാന്‍ കാരണമായി. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടു.
ഇതിനുശേഷം വൈകാതെ പിതാവിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി. കുട്ടിയുടെ പ്രായത്തെക്കുറിച്ച് വ്യാജരേഖ ഹാജരാക്കിയെന്ന് പറഞ്ഞ് അമ്മയെയും അമ്മാവനെയും ജയിലിലാക്കി. ഇതും പോരാഞ്ഞാണ് കോലാഹലമെല്ലാം കെട്ടടങ്ങിയശേഷം സംഭവത്തിലെ അവസാനത്തെ പ്രതിയോഗിയെയും ശാരീരികമായി തുടച്ചുനീക്കാന്‍ സെനഗറും കൂട്ടാളികളും ഉന്നമിട്ടതെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്. കേസുമായി മുന്നോട്ടുപോയാല്‍ ശിക്ഷ കിട്ടിയേക്കുമെന്നും അത് എം.എല്‍.എയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നുള്ള ഭീതിയുമാണ് ഈ കടുംകൈക്ക് കയ്യറപ്പില്ലാത്ത ഗൂഢാലോചകരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി യോഗിയുടെ സര്‍ക്കാരിനുകീഴില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പുതിയ മുഖമാണ് വ്യാജ അപകടത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഗുജറാത്തില്‍ മോദിയുടെയും അമിത്ഷായുടെയും കാലത്ത് മുസ്‌ലിംകളെ പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിശ്ചലമാക്കിയതിന്റെ തുടര്‍ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് യു.പിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവിടെ മോദിയുടെ വ്യാജ ഏറ്റുമുട്ടലുകള്‍ തുറന്നുപറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ടിനെ തുറുങ്കിലിലാക്കി വായടപ്പിച്ചു.
പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍ക്കൊള്ളുന്നതും ലോക്‌സഭയിലേക്ക് ഏറ്റവുമധികം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായ യു.പിയെയാണ് ഹിന്ദുത്വ ഭീകരതയുടെ പുതിയ ലാബറട്ടറിയാക്കി യോഗിയും കൂട്ടാളികളും ചേര്‍ന്ന് മാറ്റിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിതന്നെ അപകടം സ്വാഭാവികമാണെന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കകം സി.ബി.ഐയെ കേസ് ഏല്‍പിക്കുമെന്ന് പറയേണ്ടിവന്നത് ജനരോഷം തണുപ്പിക്കാനാണ്. പശുക്കളുടെപേരിലും ജയ്ശ്രീറാം വിളിപ്പിച്ചും മുസ്‌ലിംകളെ കൊന്നൊടുക്കുന്ന കാപാലികരുടെ നാട്ടില്‍ ഇതിലപ്പുറം നടന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ജനാധിപത്യരാജ്യത്ത് പരാതിക്കാരും പരാതിക്കാര്‍ക്കുവേണ്ടി വാദിക്കുന്നവരും അവശേഷിക്കരുതെന്നാണ് റായ്ബറേലി സംഭവം വ്യക്തമാക്കുന്നത്. എട്ടു വയസ്സുകാരിയെ ക്ഷേത്ര പരിസരത്തിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് തലക്കു കല്ലിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഹിന്ദുത്വ ഭീകരരുടെ രാജ്യത്ത് മേല്‍സംഭവം തുലോം ചെറുതായിരിക്കാം. ഇതേദിവസങ്ങളില്‍തന്നെ പുറത്തുവന്ന രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങളെയും രാജസ്ഥാനില്‍ സ്‌ഫോടനക്കേസില്‍ നീണ്ട 23 കൊല്ലം ജയില്‍ശിക്ഷ അനുഭവിച്ച് നിരപരാധിയായി പുറത്തുവന്ന കശ്മീരി അലിമുഹമ്മദ് ഭട്ടിനെയും കണക്കിലെടുക്കുമ്പോള്‍ നാമിപ്പോഴും വാവിട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന ആസന്ന ഫാസിസം എവിടെ, നഗ്നയാഥാര്‍ത്ഥ്യമെവിടെ? കഴിഞ്ഞദിവസമാണ് അമിത്ഷാ തന്റെ സഹപ്രവര്‍ത്തകനായ യോഗിയെ പഞ്ചായത്തംഗം പോലുമാകാതിരുന്നിട്ടും മുഖ്യമന്ത്രിയായി പിടിച്ചിരുത്തിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
അതിനുപിന്നില്‍ യോഗിയുടെ രാഷ്ട്രീയ പക്വതയോ മതേതരത്വ പ്രതിബദ്ധതയോ അല്ലെന്നും തികഞ്ഞ ആര്‍.എസ്.എസ് പക്ഷപാതിത്വവുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ദാദ്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് മുഹമ്മദ്അഖ്‌ലാഖിനെ കല്ലെറിഞ്ഞ് കൊന്നവരുടെ അനുനായികളാണ് ആ കേസന്വേഷിച്ച് പ്രതികളെ അഴിക്കുള്ളിലാക്കിയ പൊലീസുദ്യോഗസ്ഥനെ ഇരുട്ടിന്റെ മറവില്‍ വെടിവെച്ചുകൊന്നത്. രണ്ടു കൊല്ലംകൊണ്ട് ഉത്തര്‍പ്രദേശ് സംസ്ഥാനം രാജ്യത്തിന്റെ ക്രിമിനല്‍ തലസ്ഥാനമായി മാറിയിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ രേഖകള്‍തന്നെ പുറത്തുവിടുന്നകണക്ക്. ഏതാനുംദിവസം മുമ്പുമാത്രമാണ് പത്ത് ആദിവാസികളെ അവരുടെ ഭൂമിയില്‍ അതിക്രമിച്ചുകയറി ജന്മികള്‍ കൊന്നുതള്ളിയത്. ഇതിനെതിരെ ചെറുവിരലനക്കാന്‍പോലും യോഗി സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല.
ഗുജറാത്ത് വംശഹത്യയും സ്വതന്ത്ര ചിന്തകരുടെ വധവും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഗുജറാത്ത് മോഡലിലേക്ക് രാജ്യത്തെയാകെ കൊണ്ടുപോകുകയാണ് ആര്‍.എസ്.എസ് എന്നതിനുള്ള തെളിവുകളാണ് ഓരോദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 49 പൗരപ്രമുഖര്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആശങ്കപ്പെട്ടതുപോലെ, മതേതര ഇന്ത്യ ഏത് കരാള യുഗത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ന്യായമായും സംശയിക്കണം. ഫാസിസം വരാനിരിക്കുന്നതേ ഉള്ളൂവെന്ന സി.പി.എം സൈദ്ധാന്തിക പടുക്കളുടെ ചാരുകസേരാ രാഷ്ട്രീയത്തിന് കാത്തിരിക്കേണ്ട സമയമല്ലിതെന്നാണ് ഓരോ ഭാരതീയനും ഇപ്പോള്‍ ചിന്തിക്കുന്നതും പരിഹാരം തേടുന്നതും. ഇതാ, സമയമായി എന്നല്ല, സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാത്തവരെക്കുറിച്ച് ഇനിയുമെന്തുപറയാനാണ്!
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
News
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.
ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
kerala
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.
തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
-
kerala21 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
kerala3 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
-
kerala3 days ago
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
-
india3 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
-
kerala3 days ago
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്