kerala
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം അകലെ; കണ്ണടയ്ക്കരുത്,കനിവ് വേണം…
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സുപ്രീം കോടതി ഉത്തരവു പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതായി ആരോപണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സുപ്രീം കോടതി ഉത്തരവു പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതായി ആരോപണം. ദുരിതബാധിതരുടെ ലിസ്റ്റും മെഡിക്കല്‍ രേഖകളുമെല്ലാം കൈയിലുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു വീണ്ടും അപേക്ഷിപ്പിച്ചും ഓണ്‍ലൈന്‍ അപേക്ഷ വേണമെന്ന് മാറ്റിപ്പറഞ്ഞും ദുരിതബാധിതരെ വട്ടംകറക്കുന്നതായും നടപടി വൈകിപ്പിക്കുന്നതായും ആക്ഷേപം.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഏറ്റവുമൊടുവില്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഇടംപിടിച്ച മുഴുവന്‍ പേര്‍ക്കും അഞ്ചു ലക്ഷം രൂപ നല്കാന് ഉത്തരവിട്ടത്. സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതബാധിതരായ എട്ടുപേര്‍ നല്കിയ ഹര്‍ജിയിലായിരുന്നു വിധി. അഞ്ചു ലക്ഷം രൂപ വീതം നാലാഴ്ചക്കകം നല്‍കാനായിരുന്നു നിര്‍ദേശം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ അവസാനത്തില്‍ അടിയന്തര നഷ്ടപരിഹാരമായി 200 കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലാത്ത 3714 പേര്‍ക്കാണ് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടത്. ഘട്ടംഘട്ടമായി പണം അനുവദിക്കുന്ന മുറയ്ക്ക് നല്കാന് 750 പേരുടെ പട്ടിക അടിയന്തരമായി മന്ത്രി എം.വി. ഗോവിന്ദന് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ എന്‍ഡോസള്‍ഫാന്‍ സെല്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും വിമുഖത കാട്ടി.
വട്ടംകറക്കരുത്, പ്ലീസ്
അര്‍ഹതാ ലിസ്റ്റിലുള്ളവര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടും സാങ്കേതികത്വം പറഞ്ഞ് വട്ടംകറക്കുകയാണെന്ന് സാമൂഹിക പ്രവര്ത്തകന് അമ്പലത്തറ കുഞ്ഞികൃഷ്ണന് പറഞ്ഞു. മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരത്തിന് കാറ്റഗറി തിരിച്ച് ലിസ്റ്റ് ചെയ്യേണ്ടതില്ലെന്നിരിക്കെ രോഗവിവരങ്ങളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട് കലക്റ്ററേറ്റിലേക്കും വില്ലേജ് ഓഫീസിലേക്കും പറഞ്ഞയച്ച് കളിപ്പിക്കുകയാണ്. നിലവില്‍ നൂറുപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശമെന്നാണ് ഒടുവില്‍ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കലക്റ്ററേറ്റില്‍ നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്കിയ ദുരിത ബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ലെന്നിരിക്കെ ചില ഉദ്യോഗസ്ഥര്‍ കനിവുകെട്ട നടപടി സ്വീകരിക്കുന്നതായാണ് പരാതി ഉയരുന്നത്.
സുപ്രീം കോടതി
3 തവണ ഇടപെട്ടു
മൂന്നു തവണയാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. 2017ല്‍ ജനുവരിയിലും നാലു അമ്മമാരുടെ പരാതിയില്‍ 2019ലും അര്‍ഹര്‍, അനര്‍ഹര്‍ എന്ന സര്‍ക്കാര്‍ വാദം തള്ളി മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തിന് സുപ്രീം കോടതി വിധിക്കുകയായിരുന്നു. 2010ല്‍ മനുഷ്യാവകാശ കമ്മീഷനും നഷ്ടപരിഹാരം സംബന്ധിച്ച് ഉത്തരവിറക്കി. എന്നിട്ടും തീരാദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടിയില്ലാതായതിനെ തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നല്കിയ ഹര്‍ജിയിലാണ് 2022 ഏപ്രില്‍ എട്ടിന് നാലാഴ്ചക്കകം മാനദണ്ഡമൊന്നുമില്ലാതെ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്കാന് സുപ്രീം കോടതി വിധിച്ചത്. ഉത്തരവ് പ്രകാരം നഷ്ടപരിഹാരമായി 200 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. കോടതി നിര്‍ദേശിച്ച നാലാഴ്ച കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും 458 പേര്‍ക്കാണ് നഷ്ടപരിഹാരത്തുക നല്‍കിയത്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
kerala7 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

